Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കലാപത്തിന് 101 നുണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 02:40 pm IST
inVicharam

മതകലാപമാണ്, പക്ഷെ പ്രക്ഷോഭമെന്നേ മലയാള മാധ്യമങ്ങള്‍ വിളിക്കൂ. കലാപകാരികളെ പ്രക്ഷോഭകാരികളെന്നും. മൗദൂദികളുടെ ജിഹാദിന് എണ്ണയൊഴിക്കുന്ന പണിയാണ് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നാട് കത്തിക്കുന്നവര്‍ക്ക് വ്യാജ വാര്‍ത്ത നല്‍കി പ്രോത്സാഹനവുമുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും കലാപകാരികളും പ്രചരിപ്പിച്ച പത്ത് നുണകള്‍

ജാമിയയില്‍ വിദ്യാര്‍ത്ഥികളെ വെടിവച്ചുകൊന്നു

ജാമിയ മിലിയ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് വെടിവച്ചു കൊന്നതായി ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തത് മലയാളം മാധ്യമങ്ങളാണ്. ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലടക്കം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ ഡിവൈഎഫ്‌ഐയും തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും കൊല്ലപ്പെട്ടവര്‍ക്ക് മയ്യത്ത് നമസ്‌കാരവും നടത്തി. ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ റഹ്മാനാണ് മാധ്യമ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇത് പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു. കലാപകാരികള്‍ സമരനായികയായി ആഘോഷിച്ച മതതീവ്രവാദി അയ്ഷ റെന്നയുടെ ഭര്‍ത്താവ് കൂടിയാണിയാള്‍. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ തുടങ്ങിയ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് മാധ്യമ മേഖലയിലെ ജിഹാദിവത്കരണം എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്. 

പോലീസായി ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകന്‍

 ജാമിയയിലെ കലാപകാരികളെ പോലീസിനൊപ്പം എബിവിപി പ്രവര്‍ത്തകനും ആക്രമിച്ചുവെന്നായിരുന്നു ആരോപണം. എബിവിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായ ഭാരത് ശര്‍മ്മയാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാള്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ വീഡിയോയും പ്രചരിപ്പിച്ചു. എന്നാല്‍ ഇത് ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ കോണ്‍സ്റ്റബിളാണെന്ന് പോലീസ് വ്യക്തമാക്കി. 

ജാമിയയില്‍ പോലീസ് ബസ്സുകള്‍ കത്തിച്ചു

 ജാമിയയില്‍ കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. പോലീസുകാരാണ് ഇത് ചെയ്തതെന്നാരോപിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്തുവന്നു. പോലീസുകാര്‍ പെട്രോളൊഴിക്കുന്ന വീഡിയോയും പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ സംഭവത്തിന് പിന്നില്‍ പോലീസാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചു. എന്നാല്‍ അഗ്നിക്കിരയായ ബസും വീഡിയോയിലുള്ളതും ഒന്നല്ലെന്ന് പിന്നീട് വ്യക്തമായി. 

എന്‍ആര്‍സിയില്‍ മുസ്ലീങ്ങളെ പുറത്താക്കും

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണെന്നാണ് മാധ്യമ പ്രചാരണം. ഇത് വസ്തുതാവിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരെ ബാധിക്കുന്നതല്ല. എന്‍ആര്‍സി ഒദ്യോഗികമായി പ്രഖ്യാപിക്കുകയോ നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. നടപ്പാക്കിയാലും നിലവില്‍ ഇന്ത്യക്കാരായിട്ടുള്ള ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ല. പൗരത്വം തെളിയിക്കാന്‍ പൂര്‍വ്വികരുടെ രേഖകള്‍ വേണ്ടി വരുമെന്നത് വ്യാജപ്രചാരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 

മോക് ഡ്രില്‍ വീഡിയോ 

പോലീസുകാരന്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ ആസാമിലെ പോലീസ് അതിക്രമമെന്നാരോപിച്ച് സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2017ല്‍ ഝാര്‍ഖണ്ഡ് പോലീസ് നടത്തിയ മോക് ഡ്രില്‍ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 

അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നു

 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കരുതെന്നാവശ്യപ്പെട്ടാണ് അസമില്‍ പ്രതിഷേധം നടന്നത്. അതിര്‍ത്തിയിലെ കമ്പിവേലികള്‍ തകര്‍ത്തുവെന്നും ഒരു കോടി ബംഗ്ലാദേശി ഹിന്ദുക്കള്‍ സംസ്ഥാനത്തെത്തുമെന്നും കോണ്‍ഗ്രസ്സും മാധ്യമങ്ങളും ഇവിടെ പ്രചരിപ്പിച്ചു. അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോയും പ്രചരിപ്പിച്ചു. 

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല

പൗരത്വ ഭേദഗതി നിയമം കാരണം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണ് പ്രചാരണം. ഈ മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുന്‍ നിബന്ധനകള്‍ പ്രകാരം മുസ്ലീങ്ങള്‍ക്കും പൗരത്വം ലഭിക്കും. 

പോലീസ് അനുമതിയില്ലാതെ കയറി

അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ കയറി പോലീസ് കലാപകാരികളെ അടിച്ചോടിച്ചത് അനുമതിയില്ലാതെയെന്നായിരുന്നു വാദം. എന്നാല്‍ അധികൃതരുടെ അനുവാദത്തോടെയാണ് പോലീസ് കയറിയതെന്ന് സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. 

സിഎഎയും എന്‍ആര്‍സിയും ഒന്ന്

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ഒന്നാണെന്നാണ് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് രണ്ടും രണ്ടാണ്. സിഎഎ പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ടതോടെ നിയമമായി. എന്‍ആര്‍സി ആരംഭിച്ചിട്ടില്ല. ഇതിന്റെ നിയമങ്ങളും ചട്ടങ്ങളും തീരുമാനിച്ചിട്ടുമില്ല. 

വ്യാജമാധ്യമപ്രവര്‍ത്തകര്‍

 മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കലാപത്തിനെത്തിയ അമ്പതിലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ ചാനലുകള്‍ക്കൊപ്പം മലയാളത്തില്‍ ജനം ടിവിയും ഈ വാര്‍ത്ത നല്‍കി. കലാപസാഹചര്യമുള്ളതിനാല്‍ രേഖകള്‍ പരിശോധിക്കാനായി കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ രണ്ട് സംഭവത്തെയും കൂട്ടിക്കെട്ടി ജനം ചാനല്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്തകരെന്ന് ആക്ഷേപിച്ചതായി ആരോപിച്ച് 24 ന്യൂസ്, ന്യൂസ് 18 എന്നിവര്‍ ചര്‍ച്ച നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.