Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൗരി ലങ്കേഷിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അനധികൃത പണപ്പിരിവെന്ന് സഹോദരന്‍; ഏഴു കോടി രൂപ തട്ടിപ്പില്‍ സര്‍ക്കാര്‍ അന്വേഷണം വേണമെന്നും ആവശ്യം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 19, 2019, 06:58 am IST
in India

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലെ പണപ്പിരിവിനെ ചൊല്ലി തര്‍ക്കം. ഏഴു കോടി രൂപ പിരിച്ചെന്നും ഈ പണം എന്തു ചെയ്‌തെന്ന് അറിയില്ലെന്നും സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചു. ആരെല്ലാമാണ് ട്രസ്റ്റിലുള്ളതെന്നും ഇവരെ പണം പിരിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്നും അറിയില്ല. പണത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. 

അച്ഛന്‍ പി. ലങ്കേഷും സഹോദരി ഗൗരി ലങ്കേഷും ജീവിതത്തില്‍ ആരുടെയും കൈയില്‍ നിന്ന് സംഭാവന വാങ്ങിയിട്ടില്ല. ഇരുവരും അതിനെതിരായിരുന്നു. തനിക്കും അതേ നിലപാടാണ്. ഗൗരിയുടെ മരണത്തിനു ശേഷം ചിലര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചു, പിന്നീട് ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവും നടത്തി. ഇവര്‍ എന്തിനാണ് പണം പിരിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. നല്ലകാര്യത്തിനാണെങ്കില്‍ സന്തോഷമുണ്ട്. പണം ദുരുപയോഗം ചെയ്‌തെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.

നിരവധി പേര്‍ പണം നല്‍കിയതായി തന്നെ ഫോണ്‍ ചെയ്തു പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ഇന്ദ്രജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഇന്ദ്രജിത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വാദവുമായി ട്രസ്റ്റ് അംഗവും ഗൗരി ലങ്കേഷിന്റെ സഹോദരിയുമായ കവിത ലങ്കേഷും, ട്രസ്റ്റ് ട്രഷററും രംഗത്തെത്തി. 

അതേസമയം, കവിതയും ട്രസ്റ്റ് ട്രഷററും പുറത്തുവിട്ട കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്. ഒരുലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചതെന്നും ട്രസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു കവിതയുടെ പ്രതികരണം. ട്രഷറര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇതുവരെ പത്തു ലക്ഷം രൂപയോളം ലഭിച്ചെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുറച്ചുപണം രണ്ടു പരിപാടികള്‍ക്ക് ചെലവായി. ജനുവരി 29ന് ഗൗരിയുടെ ജന്മദിനാഘോഷത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും ട്രഷറര്‍ വ്യക്തമാക്കുന്നു. 

ഗൗരി ലങ്കേഷിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പാണ് ഗൗരി ലങ്കേഷ് മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇടതു-പുരോഗമനവാദികളായിരുന്നു ഇതിനു പിന്നില്‍. ട്രസ്റ്റ് സെക്രട്ടറിയും മാവോയിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ദൊഡ്ഡിപാളയ നരസിംഹമൂര്‍ത്തിയെ കൊലപാതക ശ്രമം, കൊള്ള തുടങ്ങിയ കേസുകളില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

നക്‌സല്‍ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ 1994ല്‍ ചില കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഒളിവില്‍പോയി. റെയ്ച്ചൂരില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ നരസിംഹമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കോടതി നിരവധി അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.