Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൗരി ലങ്കേഷിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അനധികൃത പണപ്പിരിവെന്ന് സഹോദരന്‍; ഏഴു കോടി രൂപ തട്ടിപ്പില്‍ സര്‍ക്കാര്‍ അന്വേഷണം വേണമെന്നും ആവശ്യം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2019, 06:58 am IST
inIndia

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലെ പണപ്പിരിവിനെ ചൊല്ലി തര്‍ക്കം. ഏഴു കോടി രൂപ പിരിച്ചെന്നും ഈ പണം എന്തു ചെയ്‌തെന്ന് അറിയില്ലെന്നും സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചു. ആരെല്ലാമാണ് ട്രസ്റ്റിലുള്ളതെന്നും ഇവരെ പണം പിരിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്നും അറിയില്ല. പണത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. 

അച്ഛന്‍ പി. ലങ്കേഷും സഹോദരി ഗൗരി ലങ്കേഷും ജീവിതത്തില്‍ ആരുടെയും കൈയില്‍ നിന്ന് സംഭാവന വാങ്ങിയിട്ടില്ല. ഇരുവരും അതിനെതിരായിരുന്നു. തനിക്കും അതേ നിലപാടാണ്. ഗൗരിയുടെ മരണത്തിനു ശേഷം ചിലര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചു, പിന്നീട് ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവും നടത്തി. ഇവര്‍ എന്തിനാണ് പണം പിരിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. നല്ലകാര്യത്തിനാണെങ്കില്‍ സന്തോഷമുണ്ട്. പണം ദുരുപയോഗം ചെയ്‌തെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.

നിരവധി പേര്‍ പണം നല്‍കിയതായി തന്നെ ഫോണ്‍ ചെയ്തു പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ഇന്ദ്രജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഇന്ദ്രജിത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വാദവുമായി ട്രസ്റ്റ് അംഗവും ഗൗരി ലങ്കേഷിന്റെ സഹോദരിയുമായ കവിത ലങ്കേഷും, ട്രസ്റ്റ് ട്രഷററും രംഗത്തെത്തി. 

അതേസമയം, കവിതയും ട്രസ്റ്റ് ട്രഷററും പുറത്തുവിട്ട കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്. ഒരുലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചതെന്നും ട്രസ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമായിരുന്നു കവിതയുടെ പ്രതികരണം. ട്രഷറര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇതുവരെ പത്തു ലക്ഷം രൂപയോളം ലഭിച്ചെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുറച്ചുപണം രണ്ടു പരിപാടികള്‍ക്ക് ചെലവായി. ജനുവരി 29ന് ഗൗരിയുടെ ജന്മദിനാഘോഷത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും ട്രഷറര്‍ വ്യക്തമാക്കുന്നു. 

ഗൗരി ലങ്കേഷിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പാണ് ഗൗരി ലങ്കേഷ് മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇടതു-പുരോഗമനവാദികളായിരുന്നു ഇതിനു പിന്നില്‍. ട്രസ്റ്റ് സെക്രട്ടറിയും മാവോയിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ദൊഡ്ഡിപാളയ നരസിംഹമൂര്‍ത്തിയെ കൊലപാതക ശ്രമം, കൊള്ള തുടങ്ങിയ കേസുകളില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

നക്‌സല്‍ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ 1994ല്‍ ചില കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ഒളിവില്‍പോയി. റെയ്ച്ചൂരില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ നരസിംഹമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കോടതി നിരവധി അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.