Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാരൂഢന്റെ ലക്ഷ്യവും മാര്‍ഗവും

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 19, 2019, 05:02 am IST
in Samskriti

ശ്ലോകം 9

ഉദ്ധരേത്മനാത്മാനം 

മഗ്നം സംസാര വാരിധൗ

യോഗാരൂഢത്വമാസാദ്യ 

സമ്യഗ് ദര്‍ശന നിഷ്ഠയാ

സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്ന തന്നെ ഓരോ സാധകനും സ്വയം ഉയര്‍ത്തണം. സമ്യക് ദര്‍ശനമായ നിരന്തര വിവേക വിചാരത്തിലൂടെ യോഗാരൂഢത്വം നേടിയാണ് അവനവന്റെ ഉദ്ധാരണത്തെ നടത്തേണ്ടത്.

യോഗാരൂഢാവസ്ഥയിലിരുന്ന് സമ്യഗ്ദര്‍ശന നിഷ്ഠയിലൂടെ സ്വയം സംസാരസാഗരത്തില്‍ നിന്നും കരകയറണം. ഗുരുവിനെ വേണ്ട വിധം സമീ

പിച്ച് ഗുരു ഉപദേശത്തെ നേടുന്നയാള്‍ക്ക് തന്റെ അവസ്ഥ മനസ്സിലാകും. ഓരോ ആളും ജനന മരണ സ്വരൂപമായ സുഖദുഃഖ സമ്മിശ്രമായ സംസാര സമുദ്രത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് അറിയാം. അവിടെ നിന്ന് നിശ്ചയമായും കരകയറണം. 

ഈ ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. ‘സം സരതി സംസാരം’ അല്ലെങ്കില്‍ ‘സമ്യക് സരതി സംസാരം’. നന്നായി ഒഴുകുന്നത്, മാറികൊണ്ടിരിക്കുന്നതാണ് സംസാരം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായത് എന്നര്‍ഥം. ഈ ലോകത്തെ എല്ലാം നിമിഷം തോറും മാറുന്നവയാണ്. സംസാരത്തെ കടലിനോടോ കൊടുംകാടിനോടോ ആണ് സാധാരണ ഉപമിക്കുക. രണ്ടും അകപ്പെട്ടാല്‍ വളരെ ദുഃഖമുണ്ടാക്കുന്നതാണ്. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നിപ്പോകും. ഇവിടെ സംസാര സാഗരമായാണ് വര്‍ണിച്ചത്. അറിവില്ലായ്‌മയും അതേ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമാണ് സംസാരം സാഗരം പോലെ ദുരിതപൂര്‍ണമാക്കുന്നത്.

ശാസ്ത്ര പഠനമെന്ന സ്വാദ്ധ്യായത്തിലൂടെയും അതനുസരിച്ചുള്ള അനുഷ്ഠാനങ്ങളിലൂടെയും തപശ്ചര്യകളിലൂടെയും മറ്റ് ആദ്ധ്യാത്മിക സാധനകളിലൂടെയും സാധകന് അന്തഃകരണ ശുദ്ധി നേടാം. ഉള്ളം ശുദ്ധമായാല്‍ മനസ്സിനും ബുദ്ധിയ്‌ക്കും സൂക്ഷ്മതയും തെളിമയുമുണ്ടാകും.വിവേകത്തോടെ ചിന്തിക്കാ

നും ഈ ലോകത്തെ വേണ്ട വിധത്തില്‍ കാണാനും കഴിയും. സമ്യക് ദര്‍ശനമെന്ന് ഇതിനെ പറയുന്നു. തത്വശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ ലോകത്തെ ദര്‍ശിക്കലാണ് സമ്യക് ദര്‍ശനം. അജ്ഞാനം മൂലം താന്‍ ഈ ദേഹമാണ് എന്ന തെറ്റിദ്ധാരയാണ് സംസാരസമുദ്രത്തില്‍ നമ്മെ പതിപ്പിക്കുന്നത്. ആ വാരിധിയില്‍ നിന്ന് കരയേറാന്‍ സമ്യക് ദര്‍ശനം തന്നെ വേണം.

സമ്യക് ദര്‍ശനത്തിലൂടെ യോഗാരൂഢത്വത്തെ നേടാം. ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളില്‍ നിലവിട്ട് വ്യാപരിക്കാതെ കര്‍മ്മങ്ങളിലും മറ്റൊന്നിലും ആസക്തി വെയ്‌ക്കാതെ എല്ലാ സങ്കല്പങ്ങളേയും വെടിഞ്ഞിരിക്കുന്ന അവസ്ഥയാണ് യോഗാരൂഢത്വം. ആഗ്രഹങ്ങളില്ലെങ്കില്‍ സങ്കല്പങ്ങളില്ല, കര്‍മ്മങ്ങളുമില്ല.അത്തരമൊരവസ്ഥയില്‍ കാര്യങ്ങളെ വേണ്ട വിധം നോക്കിക്കാണാനാകും. യോഗാരൂഢത്വം സമ്യക് ദര്‍ശനത്തിനും തിരിച്ചും പ്രയോജനപ്പെടുന്നു.

സൂക്ഷ്മമായ സമ്യക്ക് ദര്‍ശനത്തിലൂടെ മഹത്തായ ആദര്‍ശത്തില്‍ മനസ്സിനെ സമമായി ഉറപ്പിച്ച് നിര്‍ത്തലാണ് യോഗം. നികൃഷ്ടമായതില്‍ നിന്ന് ഉത്കൃഷ്ടമായതിലേക്ക് മനോബുദ്ധി തലങ്ങളെ ഉയര്‍ത്തുന്നതും യോഗമാണ്. യോഗാവസ്ഥയില്‍ സുസ്ഥിതനായ അവസ്ഥയാണ് യോഗാരൂഢത.

കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ ഇരിപ്പുറപ്പിച്ചയാളെ അശ്വാരൂഢന്‍ എന്ന് പറയും പോലെ യോഗാരൂഢനെ അറിയേണ്ടതാണ്. സാമ്യാവസ്ഥയായ യോഗത്തില്‍ മനസ്സ് ഉറപ്പിച്ചയാളാണ് അയാള്‍. തന്നെ സ്വയം ഈ സംസാരക്കടലില്‍ നിന്ന് കരകയറ്റണം അയാള്‍. എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും ചരിക്കേണ്ട മാര്‍ഗ്ഗത്തെക്കുറിച്ചും തികച്ചും ബോധവാനാണ് ആ സാധകന്‍. യോഗാരൂഢത്വവും സമ്യക് ദര്‍ശന ജ്ഞാനവും ലക്ഷ്യത്തിലേക്ക് നയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.