Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൗരത്വ ബില്ലിന്റെ വോട്ടുബാങ്ക് രാഷ്‌ട്രീയം

ഷാബു പ്രസാദ് by ഷാബു പ്രസാദ്
Dec 16, 2019, 07:39 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും, ഭരണപ്രതിപക്ഷം ഒരുമിച്ച് ഈ നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങുന്ന കാഴ്ചകളും ശരിയോ തെറ്റോ എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് കേരളം. എന്നാല്‍, ഭരണഘടനയെപ്പറ്റിയോ, നിയമങ്ങളെപ്പറ്റിയോ അറിയാതെയുള്ള ഒരു വിഡ്ഢിയുടെ വിലാപമാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും പ്രതിപക്ഷത്തിന്റെ നിലപാടും എന്ന് ഏതെങ്കിലും നിഷ്‌കളങ്കര്‍ക്ക് തോന്നുന്നുണ്ടോ. അവിടെയാണ് നമുക്ക് തെറ്റുന്നത്.

അവര്‍ക്കറിയാം, ഇത് നടപ്പുള്ള കാര്യമല്ലെന്നും പറയുന്നത് ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെന്നും. എന്നിട്ടും ഇവരൊക്കെ ഇത്ര ധൈര്യമായി, ഇത്ര പച്ചയ്‌ക്ക് രാജ്യത്തെ വെല്ലുവിളിക്കുന്നിടത്താണ് മലയാളി സ്വയം മനസ്സിലാക്കേണ്ടത്. രാജ്യത്ത് അഞ്ച് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഈ നിലപാട് സ്വീകരിച്ചത്. ബംഗാളിലെ മമത ബാനര്‍ജിയും കേരളത്തിലെ പിണറായി വിജയനും പഞ്ചാബിലെ അമരീന്ദര്‍ സിങും ഛത്തീസ്ഗഡിലെ ഭൂപേഷ് ഭാഗേലും മധ്യപ്രദേശിലെ കമല്‍നാഥും. ഇനി എന്തുകൊണ്ടാണ് ഇവര്‍ ഈ നിലപാട് എടുക്കുന്നത്. ഇവരെ കേള്‍ക്കാനും, ശ്രദ്ധിക്കാനും, പിന്തുടരാനും, ശക്തിപകരാനും ആള്‍ക്കാരുണ്ട്, സംഘടിതമായ ഒരു വോട്ട് ബാങ്കുണ്ട്. അത് മുസ്ലിം ന്യൂനപക്ഷമാണ്. ആ വോട്ട് ബാങ്കിന്റെ വികാരം ഇവര്‍ക്ക് വളരെ വലുതാണ്.

രാജ്യത്തെ മുസ്ലിം ജനതയില്‍ ഭൂരിപക്ഷവും പൊതുവേ വളരെ പിന്നാക്കാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും, ചിന്താഗതി കൊണ്ടുമെല്ലാം അവര്‍ ദേശീയമുഖ്യധാരയില്‍ നിന്നും ഒരുപാടകലെയാണ്. അവരെ അങ്ങനെ നിലനിര്‍ത്തുന്നതില്‍ ഒന്നാം പ്രതി മുസ്ലിം നേതൃത്വവും, രണ്ടാം പ്രതി ഇന്ത്യയിലെ കപടമതേതര രാഷ്‌ട്രീയ നേതൃത്വങ്ങളുമാണ്. ഈ രണ്ടുകൂട്ടരുടെയും ജീവവായു എന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ അരക്ഷിത ബോധവും, ഭീതിയുമാണ്. വിദ്യാഭ്യാസവും, ജീവിതനിലവാരവുമുള്ള ഒരു ജനത ഒരിക്കലും ഇങ്ങനെയുള്ള ഭീതിക്ക് വഴിപ്പെടില്ല. അവര്‍ ആരുടേയും കൈയിലെ ചട്ടുകം ആവുകയുമില്ല. അങ്ങനെ വന്നാല്‍ ആദ്യം ഇല്ലാതാകുന്നത് മുസ്ലിം വോട്ടുബാങ്ക് എന്ന സങ്കല്‍പ്പം തന്നെയാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്ന എക്കാലത്തെയും വലിയ വികസന പദ്ധതികളുമായി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഈ വോട്ടുബാങ്കിന്റെ കടയ്‌ക്കലാണ് കത്തിവെച്ചത്. ഉത്തരേന്ത്യയില്‍ സൗജന്യമായി ഗ്യാസും, വൈദ്യുതിയും, വീടും, ശൗചാലയുമെല്ലാം ലഭിച്ച ജനലക്ഷങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലിങ്ങളാണ്. ഇക്കണ്ട കാലം മുഴുവന്‍ തങ്ങളുടെ മതനേതൃത്വവും, രാഷ്‌ട്രീയ നേതൃത്വങ്ങളും ചെയ്തുകൊണ്ടിരുന്നത് കൊടുംചതികളായിരുന്നുവെന്ന് ആ പാവങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍കൂടി ചേര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയത്.

കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ആശങ്കയും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയും, നിലനില്‍പ്പ് തന്നെ അപകടത്തിലാകുമ്പോഴുള്ള ഭ്രാന്തമായ പരക്കം പാച്ചിലുമൊക്കയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തീരാ തലവേദനകളായിരുന്ന കശ്മീര്‍, അയോദ്ധ്യ പ്രശ്‌നങ്ങള്‍ നേരമൊന്ന് ഇരുട്ടിവെളുക്കുമ്പോഴേക്ക് പുഷ്പം പോലെ അവസാനിക്കുന്നതും, ലോകം മുഴുവന്‍ ഭീകരമായ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതില്‍പ്പെടാതെ പിടിച്ചു നില്‍ക്കുന്നതും, ഏതാണ്ടെല്ലാ ലോകരാജ്യങ്ങളുമായും നേതൃപരമായ ബന്ധം വളര്‍ത്തുന്നതുമെല്ലാം അവിശ്വസനീയതയോടെ നിരീക്ഷിക്കേണ്ടതാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിര, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ അവസാനം കണ്‍മുമ്പില്‍ കാണുകയാണ്. ആ മരണവെപ്രാളത്തില്‍ കൈയില്‍ കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് പൗരത്വബില്‍. അതവര്‍ പരമാവധി ഉപയോഗിക്കുന്നു. സ്വാഭാവികം. അത്രേയുള്ളൂ. അല്ലാതെ പിണറായി വിജയനോ പ്രതിപക്ഷത്തിനോ തങ്ങളുടെ  ഉത്തരവാദിത്വങ്ങളെപ്പറ്റി അറിവില്ലാത്തതു കൊണ്ടല്ല ഭരണഘടനാ വിരുദ്ധമായ ഈ വിഡ്ഢിവേഷം കെട്ടുന്നത്. ഈ വിഡ്ഢിവേഷത്തിലൂടെ അവര്‍  വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത് ഇവിടുത്തെ മുസ്ലിം ജനതയെയാണ്. അതിലൊരു പരിധിവരെ അവര്‍ വിജയിക്കുന്നുമുണ്ട്. 

പക്ഷേ, ഇന്നുവരെ കച്ചിത്തുരുമ്പുകള്‍ ആരെയും രക്ഷിച്ചിട്ടില്ല. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളെക്കാളേറെ വലിയ മാനങ്ങളുള്ള, പകയോളം നീളുന്ന മോദിവിരുദ്ധത പ്രതിപക്ഷ പാര്‍ട്ടികളെ പ്രത്യേകിച്ച് ഇടതു പാര്‍ട്ടികളെ കൊണ്ടെത്തിക്കുന്നത് അവരുടെ സര്‍വ്വനാശത്തിലേക്കാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies