കൊല്ലം: ജാഥയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എസ്‌ഡിപിഐ ക്രിമിനലുകൾ വഴിയാത്രക്കാരെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ചന്ദനത്തോപ്പിലാണ് സംഭവം. പൗരത്വ ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു പ്രകോപനം. ബോലോ തൿബീർ അള്ളാഹു അക്ബർ വിളികളുമായാണ് അക്രമികൾ പാഞ്ഞടുത്തത്. പോലീസുകാർ നോക്കി നിൽക്കെയായിരുന്നു അക്രമം അരങ്ങേറിയത്.
ഓച്ചിറയിൽ നിന്നും കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തനാപുരം സ്വദേശികൾ സഞ്ചരിച്ച കാർ ചന്ദനത്തോപ്പിൽ വച്ച് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന പിടവൂർ നിധീഷ്‌ഭവനിൽ നിധിൻ സാമ്പന്റെ കൈയിൽ രാഖി ധരിച്ചിരിക്കുന്നത് കണ്ട് ഓടിയെത്തിയ അക്രമികൾ ഇന്ത്യ ബിജെപിക്കാരുടെ കുത്തകയാണോയെന്നും ഹിന്ദുക്കൾക്ക് മാത്രം ഇവിടെ ജീവിച്ചാൽ മതിയോടോ എന്നും ആക്രോശിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു.
അമ്പതോളം വരുന്ന സംഘം വളഞ്ഞ് കാർ തകർത്തു. കാറിനുള്ളിൽ ഉണ്ടായിരുന്ന സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫ് പുന്നല വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കാവുവിള വീട്ടിൽ ഉമേഷ്, കിരൺ കമാൽ, അനന്തു കൃഷ്ണൻ, ശ്രീക്കുട്ടൻ, ഉദയൻ, സി.നിഥിൻ തുടങ്ങിയവർക്കും മർദ്ദനമേറ്റു. പരിക്കേറ്റവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















