Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസി മാജിക് വിനോദ് ദാമോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 07:22 am IST
in Sports

കൊച്ചി: മെസ്സി ബൗളിയുടെ ഇരട്ട ഗോള്‍ബ്ലാസ്‌റ്റേഴ്‌സിനെ പരാജയത്തില്‍നിന്ന് രക്ഷിച്ചു. ജംഷഡ്പൂര്‍ എഫ്‌സിക്കെതരായ മത്സരത്തില്‍ 2-0ന് പിന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സിനെ 12 മിനിറ്റുകള്‍ക്കിടെ രണ്ട് തവണ വല കുലുക്കിയാണ് മെസ്സി ബൗളി പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയും 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു മെസ്സിയുടെ ഗോള്‍. 38-ാം മിനിറ്റില്‍ പിറ്റിയും 71-ാം മിനിറ്റില്‍ സി.കെ. വിനീതുമാണ് ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായിഠ ആരാധകരുടെ എണ്ണം ഇന്നലെ വളരെ കുറവായിരുന്നു. പതിനായിരം കാണികള്‍ പോലും ഇന്നലെ സ്‌റ്റേഡിയത്തിലുണ്ടായില്ല.

റാഫേല്‍ മെസി ബൗളിയെ മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇറങ്ങിയത്. മധ്യനിരയില്‍ മരിയോ അര്‍ക്കേസ് തിരിച്ചെത്തി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, ജേക്സണ്‍ സിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി എന്നിവര്‍ അര്‍ക്കേസിനൊപ്പം മധ്യനിരയിലെത്തി. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്പ്, ജെസെല്‍ കര്‍ണെയ്റോ, വ്ളാറ്റ്‌കോ ഡ്രോബറോവ്, രാജു ഗെയ്‌ക്ക്‌വാദ് എന്നിവര്‍. വലയ്‌ക്ക് മുന്നില്‍ കഴിഞ്ഞ മത്സരത്തിലെന്നപോലെ ടി.പി. രെഹ്നേഷും ഇടം പിടിച്ചു. ബ്ലാസ്‌റ്റtuഴ്‌സ് 4-2-3-1 രീതിയിലാണ് കളത്തിലിറങ്ങിയത്. ജംഷഡ്പൂര്‍ ഇതേ രീതിയിലായിരുന്നു മൈതാനത്ത്.

ജംഷഡ്പൂര്‍ നിരയില്‍ സുമീത് പാസിയും ഫാറൂഖ് ചൗധരിയുമായിരുന്നു സ്ട്രൈക്കര്‍മാര്‍. എയ്റ്റര്‍ റുയേഡ, പീറ്റി, ഐസക് വാല്‍മല്‍സൗമ, എമേഴ്സണ്‍ മൗറ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. ടിരി, നരേന്ദര്‍, റോബിന്‍ ഗുരുങ്, ജിതേന്ദ്ര സിങ് എന്നിവര്‍ പ്രതിരോധത്തിലും നിരന്നു. സുബ്രതോ പോള്‍ ഗോള്‍ കീപ്പര്‍.

കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കമെങ്കിലും പതിയെ ജംഷഡ്പൂര്‍ തിരിച്ചുവന്നു. ഇതോടെ ഇരുഭാഗത്തേക്കും പന്ത് തുടര്‍ച്ചായായി കയറിയിറങ്ങി. എന്നാല്‍ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ജംഷഡ്പൂരിനായിരുന്നു കളിയില്‍ മുന്‍തൂക്കം. പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികവാണ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. അധികം കഴിയും മുന്‍പേ ബ്ലാസ്‌റ്റേഴ്‌സ് നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലൂം കാര്യമുണ്ടായില്ല. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ സെയ്ത്യാന്‍ സിങ് നല്‍കിയ ക്രോസിന് മരിയോ ആര്‍ക്കെസ് തലവെച്ചെങ്കിലും ജംഷഡ്പൂര്‍ ഗോളി പന്ത് അനായാസം കയ്യിലൊതുക്കി.

പിന്നീട് കളി പതുക്കെയൊയി ബ്ലാസ്‌റ്റേഴ്‌സ്പന്ത് കൈവശം വെച്ച് കളിക്കാന്‍ ശ്രമിച്ചു.  ഈ നീക്കം പൊളിച്ച് 23-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ നല്ലൊരു നീക്കം കണ്ടു. അവരുടെ പ്രതിരോധനിരതാരം നരേന്ദര്‍ ഗെലോട്ട് നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് നല്‍കിയ പാസിന് ഫറൂഖ് ചൗധരി കാല്‍വെക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പേ ടി.പി.രഹ്‌നേഷ്‌സ് പന്ത് കയ്യിലൊതുക്കി അപകടം ഒഴിവാക്കി. അധികം കഴിയുംമുന്‍പേ ഫറൂഖിന്റെ മറ്റൊരു മുന്നേറ്റം രാജു ഗെയ്‌ക്ക്‌വാദും വിഫലമാക്കി. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 28-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ലീഡ് നേദടി.സെയ്ത്യന്‍ സിങ് നല്‍കിയ ബാക്ക് പാസില്‍ നിന്നാണ് ഗോളിന്റെ തുടക്കം.

സെയ്ത്യന്‍ സിങ്ങിന്റെ ബാക്ക് പാസ് രഹ്‌നേഷ്‌സിനും ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കോര്‍ണറില്‍ അവസാനിച്ചു. കോര്‍ണറിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോബറോവ് ജംഷഡ്പൂരിന്റെ ടിരിയെ വലിച്ചിട്ടു. ഇതിന് സന്ദര്‍ശകര്‍ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ്രഫാന്‍സിസ്‌കോ ലൂണയെന്ന പിറ്റിക്ക് പിഴച്ചില്ല. രഹ്‌നേഷ്‌സിനെ നിഷ്പ്രഭമാക്കി പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍. പെനാല്‍റ്റി അനുവദിച്ചതിനെതിരെ റഫറിയോട് കയര്‍ത്തു സംസാരിച്ച ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷട്ടോരിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ എഫ്‌സി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിയത്. 54-ാം മിനിറ്റില്‍ സിഡോയെ പിന്‍വലിച്ച് സഹലിനെയും തൊട്ടുപിന്നാലെ നര്‍സാറിയെ തിരിച്ചുവിളീച്ച് പ്രശാന്തിനെയും കളത്തിലിറങ്ങി. ജംഷഡ്പൂര്‍ ഗോള്‍ നേടിയ പിറ്റിയെ തിരിച്ചുവിളിച്ച് മലയാൡ താരം സി.കെ. വിനീതിനെയും ഇറക്കി. ഇതിനിടെ 50-ാം മിനിറ്റില്‍ നര്‍സാറിയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ആര്‍ക്കെസിന് കണക്ട് ചെയ്യാന്‍ കഴിയാതെ പോയി.

തുടര്‍ന്നും സമനിലക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ജംഷഡ്പൂര്‍ ലീഡ് ഉയര്‍ത്തി. വിനീതും ഫറൂഖ് ചൗധരിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോള്‍. ചൗധരി

ബോക്‌സിലേക്ക് നല്‍കിയ പന്ത് പിടിച്ചെടുത്ത് വിനീത് തൊടുത്ത ഷോട്ട് രഹ്‌നേഷ്‌സിനെ കീഴടക്കി വലയില്‍ കയറി (2-0). 75-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ മടക്കി. വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ സഹല്‍ ബോക്‌സിലേക്ക് നല്‍കിയ എണ്ണം പറഞ്ഞ ക്രോസ് മെസ്സി ബൗളി ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 

തുടര്‍ന്ന് മുന്നേറ്റം കനപ്പിച്ച ബ്ലാസറ്റേഴ്‌സ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ മെനഞ്ഞു. 87-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍റ്റി. സെയ്ത്യാന്‍ സിങ്ങിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത മെസ്സി ബൗളിക്ക് പിഴച്ചില്ല, ബ്ലാസ്‌റ്റേഴ്‌സിന് സമനില (2-2). പിന്നീട് വിജയത്തിനായി രണ്ട് ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെയും ജംഷഡ്പൂരിന്റെയും തുടര്‍ച്ചയായ മൂന്നാം സമനിലയാണ് ഇന്നലത്തേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.