Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്തിക്കാനാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് മെമ്മോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:27 am IST
in Kerala

 

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവര്‍ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല മെമ്മോ അയച്ചു. 45 ദിവസത്തിനുള്ളില്‍ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ മടക്കി  എത്തിക്കണം. മാര്‍ക്ക് ദാനത്തിലൂടെ  ബിടെക് പാസായ 118 പേര്‍ക്കാണ് സര്‍വകലാശാല രജിസ്‌ട്രേഡായി മെമ്മോ അയച്ചത്. 

സെമസ്റ്റര്‍ ഗ്രേഡ്കാര്‍ഡ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതെല്ലാമാണോ വാങ്ങിയത് അവയെല്ലാം നിശ്ചിത ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെട്ട് സര്‍വകലാശാല അദാലത്തില്‍ വച്ച് നടത്തിയ മാര്‍ക്ക് ദാനം നിയമ വിരുദ്ധമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ ഈ അടിയന്തര നടപടി. 

ആറാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി  പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാന്‍ ഒരു മാര്‍ക്ക് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിദ്യാര്‍ഥി അദാലത്തിനെ സമീപിച്ചത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് അദാലത്തിലൂടെ ജയിക്കാനുള്ള ഒരു മാര്‍ക്ക് അനുവദിച്ചു. പിന്നാലെയാണ് ഒരു വിഷയത്തില്‍ മാത്രം തോറ്റവര്‍ക്ക് ജയിക്കാനാവശ്യമായ അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അക്കാദമിക് കൗണ്‍സില്‍, പാസ് ബോര്‍ഡ് എന്നിവയെല്ലാം മറി കടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. 

തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമായതോടെ  ഒക്ടോബര്‍ 24ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം മാര്‍ക്ക് ദാനം റദ്ദാക്കാനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാനും തീരുമാനിച്ചു. എന്നാല്‍, സിന്‍ഡിക്കേറ്റ് തീരുമാനം വന്ന് രണ്ട് മാസത്തിലേറെയായിട്ടും തുടര്‍ നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചില്ല. ഇതിനിടെയില്‍ മോഡറേഷന്‍ ഇല്ലാതെ തന്നെ സപ്ലിമെന്ററി പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്ക് വാങ്ങിയ ഏതാനും വിദ്യാര്‍ഥികള്‍ മാത്രം സ്വമേധയാ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ എത്തിച്ചു. 

നിയമവിരുദ്ധമായ രീതിയില്‍ നല്‍കിയ മാര്‍ക്ക് ദാനം നിയമവിരുദ്ധമായി തന്നെയാണ് സര്‍വകലാശാല റദ്ദാക്കിയതും. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ച് ഗവര്‍ണര്‍ക്ക് മാത്രമെ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനാകൂ. ഇതിന് വിരുദ്ധമായിട്ടാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പഴുത് സര്‍വകലാശാല തന്നെ ഒരുക്കികൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ നീട്ടിക്കൊണ്ടു പോയതിന് പിന്നിലുള്ള കാരണവും മറ്റൊന്നല്ല. അതേ സമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെയിരുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.