Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 4, 2019, 07:08 am IST
inKerala

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി നിവാസികളുടേത്. 

ആടു ജീവിതത്തില്‍ മരുഭൂമിയിലെ ജീവിതമാണെങ്കില്‍ സംസ്ഥാനത്തെ കോളനി നിവാസികളുടേത് അഴുക്കുചാലിലെ ജീവതവും. തിങ്ങി നിറഞ്ഞ വീടുകള്‍, മലിനജലത്തിനരികെ തലചായ്‌ക്കേണ്ട അവസ്ഥ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, ഒട്ടു മുക്കാല്‍ ദിവസവും അക്രമം കണ്ടുണരേണ്ട അവസ്ഥ ഇങ്ങനെ പോകുന്നു കോളനികളുടെ ദുരവസ്ഥ. ഒട്ടു മിക്ക കോളനികളും പുറമ്പോക്കിലായതിനാല്‍ പലപ്പോഴും സര്‍ക്കാരും ഇവര്‍ക്ക് മാന്യമായ പരിഗണന നല്‍കാറില്ല. 

 സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോളനികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഇതില്‍ കൂടുതലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. കോളനികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും സ്വാതന്ത്ര്യം കിട്ടി  ഏഴു പതിറ്റാണ്ടായിട്ടും കോളനി നിവാസികളുടെ ജീവിതം ഇന്നും അഴുക്ക് ചാലിനരികെ ടാര്‍പോളിനു കീഴിലാണെന്നു മാത്രം. 

പാര്‍ട്ടി തിരിച്ചാണ് കോളനികളെ വേര്‍തിരിച്ചിരിക്കുന്നത്. എഴുപത് ശതമാനം കോളനികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൈവശവും ബാക്കിയുള്ളവയില്‍ അധികവും കോണ്‍ഗ്രസ്സിന്റെ കൈയിലും. കോളനി നിവാസികളെ  മുഖ്യധാരയില്‍ എത്തിക്കാത്തതിനു പിന്നിലുമുണ്ട് പാര്‍ട്ടി അജണ്ട. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആളെ കൂട്ടാനും കൊടി പിടിക്കാനും എന്നുവേണ്ട അക്രമങ്ങള്‍ക്ക് വരെ കോളനി നിവാസികളെ ഇരു കൂട്ടരും ഉപയോഗിക്കുന്നു. മുഖ്യധാരയിലേക്ക് ഇവര്‍ വന്നാല്‍ അണികള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ അഴുക്ക് ചാലിനരികില്‍ കിടന്നാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. 

കോളനി നിവാസികള്‍ വാസയോഗ്യമായ സ്ഥലത്താണോ താമസിക്കുന്നത് എന്ന നിയമസഭയിലെ ചോദ്യത്തിന്  പ്രോജക്ട് ഓഫീസര്‍മാരുടെയും ട്രൈബല്‍ ഓഫീസര്‍മാരുടെയും സേവനം ഉപയോഗിച്ച് വാസയോഗ്യമായ വീടുകളിലാണോ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നു എന്ന് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ മക്കളെ ശിശുക്ഷേമ   സമിതിക്ക് നല്‍കിയ കുടുംബം താമസിച്ചിരുന്നത് ടാര്‍പോളിന്‍ കുത്തി മറച്ച വീട്ടില്‍. ഒരു പതിറ്റാണ്ടായി ഇവിടെ പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഏഴു വര്‍ഷം മുമ്പ് നഗരസഭ തീരുമാനം എടുത്തിരുന്നു. 

സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പാളി. സംസ്ഥാനത്തെ നിരവധി കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്.  കോളനി നിവാസികളുടെ ക്ഷേമത്തിന് പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാരെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇനത്തില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ 230 കോടി രൂപ ചെലവഴിച്ചില്ലെന്നാണ് കണക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.