Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഹതാപവും കാരുണ്യവും

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 1, 2019, 03:40 am IST
in Samskriti

മക്കളേ, 

പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നിക്കുന്ന രണ്ടു ഭാവങ്ങളാണ് സഹതാപവും കാരുണ്യവും. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ വളരെയേറെ അന്തരമുണ്ടെന്നു കാണാം. മറ്റൊരാളുടെ ദുഃഖം കാണുമ്പോള്‍ ഒരാളുടെ മനസ്സിലൂടെ കടന്നുപോകുന്ന ഒരു ക്ഷണികവികാരമാണ് സഹതാപം. അത് അയാളെ ആഴത്തില്‍ സ്പര്‍ശിക്കുകയോ കാര്യമായി സ്വാധീനിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ദുഃഖിക്കുന്നയാളെ അന്യനെന്നപോലെയാണ് കാണുന്നത്. എന്നാല്‍ കാരുണ്യമെന്നത് മറ്റൊരാളുടെ ദുഃഖം സ്വന്തം ദുഃഖമായി അനുഭവിക്കുന്ന ഭാവമാണ്. അവിടെ അന്യത്വമില്ല. താദാത്മ്യവും ഏകത്വവുമാണുള്ളത്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടും. കാരണം ആ വേദന തന്റേതുതന്നെയാണ്. 

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു, ‘ഗുരോ, ശരിയായ കാരുണ്യം എന്താണ്?’ ഗുരു ശിഷ്യനെ ആശ്രമത്തിനു സമീപമുള്ള തെരുവിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി. ശിഷ്യനോട് വഴിയരികിലിരുന്ന ഒരു യാചകനെ നിരീക്ഷിക്കുവാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് അതിലെ നടന്നുപോയ ഒരു പാവപ്പെട്ട വൃദ്ധ ആ യാചകനെ കണ്ട് ഒരു നാണയത്തുട്ട് അവന്റെ പിച്ചപാത്രത്തിലിട്ടു. അല്പം കഴിഞ്ഞ്, ഒരു ധനികന്‍, യാചകന്റെ സമീപത്ത് ആള്‍ക്കൂട്ടമുള്ളപ്പോള്‍ അയാള്‍ക്കു അമ്പതു രൂപ നല്കിയിട്ട് ചുറ്റുമൊന്നുനോക്കി നടന്നുപോയി. പിന്നീട് ഒരു കുട്ടി അതിലെ കടന്നുപോയി. അവന്‍ യാചകനെ നോക്കി സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചു. കുട്ടി യാചകന്റെ അടുത്തുചെന്ന്  സ്വന്തം ജ്യേഷ്ഠസഹോദരനോട് എന്നപോലെ കുറച്ചുനേരം സംസാരിച്ചു. യാചകന് സന്തോഷമായി. ഇതുകണ്ട് ഗുരു ശിഷ്യനോടു ചോദിച്ചു, ‘ഈ മൂന്നു പേരില്‍ ആര്‍ക്കാണ് യാചകനോട് യഥാര്‍ത്ഥത്തില്‍ കാരുണ്യമുള്ളത്?’  ശിഷ്യന്‍ പറഞ്ഞു, ‘ധനികന്’. ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ആ ധനികന് യാചകനോട് അല്പംപോലും സഹതാപമോ കാരുണ്യമോ ഉണ്ടായിരുന്നില്ല. തന്റെ ഉദാരശീലം നാലുപേരെ അറിയിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്. വൃദ്ധയ്‌ക്ക് യാചകനോട് തോന്നിയ ഭാവമാകട്ടെ കേവലം സഹതാപമായിരുന്നു. അവര്‍ യാചകനെ സ്വന്തമെന്നപോലെ കാണുകയോ അയാളുടെ ദാരിദ്ര്യം മാറ്റാന്‍  ആഗ്രഹിക്കുകയോ ചെയ്തില്ല. എന്നാല്‍ ആ കുട്ടിയുടെ ഭാവത്തെ കാരുണ്യമെന്നു വിളിക്കാം. കാരണം തന്റെ സ്വന്തമെന്നപോലെയാണ് കുട്ടി യാചകനോട് പെരുമാറിയത്. യാചകനെ കാര്യമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ ഹൃദയബന്ധവും താദാത്മ്യവും ഉണ്ടായിരുന്നു. ആ കുട്ടി യാചകനോടു കാണിച്ചതാണ് യഥാര്‍ത്ഥ കാരുണ്യം.’

സഹതപിക്കുന്ന ആള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനോ അത് എന്നെന്നേയ്‌ക്കുമായി പരിഹരിക്കുവാനോ ശ്രമിക്കാറില്ല. മറ്റെയാളുടെ ദുഃഖം കണ്ടപ്പോള്‍ തനിക്കുണ്ടായ മനഃപ്രയാസം മാറ്റാനായി അയാള്‍ക്ക് ചെറിയൊരു സഹായം ചെയ്യുകയോ, നല്ലവാക്കു പറയുകയോ ചെയ്താല്‍ തനിക്കു സമാധാനമയി. അതിനുശേഷം അയാള്‍ മറ്റെയാളെ ഓര്‍ക്കണമെന്നുപോലുമില്ല; പ്രശ്‌നം എളുപ്പം മറക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ കാരുണ്യമുള്ളയാള്‍ ദുഃഖിക്കുന്നയാളുടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു.

ഒരു കുട്ടിക്ക് വാഹനാപകടത്തില്‍ കാലിനു കാര്യമായി പരിക്കുപറ്റി. ശസ്ത്രക്രിയ നടന്നശേഷം അവന് ഡോക്ടര്‍ ഫിസിയോതെറാപ്പി വിധിച്ചു. ദിവസവും കുറച്ചുനേരം നിര്‍ബ്ബന്ധമായും നടന്നുശീലിക്കണം. അവന്റെ അച്ഛന്‍ തന്നെയാണ് അതിന് അവനെ സഹായിച്ചത്. നടക്കുമ്പോള്‍ കുട്ടിക്ക് കലശലായ വേദന അനുഭവപ്പെടും. അതിനാല്‍ അവന്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ മടി കാണിക്കും. ഫിസിയോതെറാപ്പി ചെയ്തില്ലെങ്കില്‍ കാലിന് സ്ഥായിയായ വൈകല്യമുണ്ടാകും എന്നറിയുന്ന അച്ഛന്‍ അവനെക്കൊണ്ട് നിര്‍ബ്ബന്ധിച്ചു നടത്തിക്കും. കണ്ടു

നില്‍ക്കുന്നവര്‍ക്ക് കുട്ടിയുടെ വേദനയില്‍ വിഷമം തോന്നും. അച്ഛന്‍ ഇത്ര ദുഷ്ടനായിപ്പോയല്ലോ എന്നവര്‍ ചിന്തിച്ചേയ്‌ക്കാം. അവര്‍ക്ക് കുട്ടിയോട് സഹതാപമാണുള്ളത്. എന്നാല്‍ അച്ഛന് കുട്ടിയോട് ശരിയായ കാരുണ്യമാണുള്ളത്. കാരുണ്യംകാരണമാണ് അച്ഛന്‍ കുട്ടിയുടെ വേദന അവഗണിച്ചും അവനെ അതിന് നിര്‍ബ്ബന്ധിക്കുന്നത്.

അല്പനേരത്തേയ്‌ക്കുമാത്രമുള്ള കേവലമായ  സഹതാപമല്ല, ഹൃദയത്തില്‍ തട്ടിവരുന്ന കാരുണ്യമാണ് ഈ ലോകത്തിന് ആവശ്യം. അത്തരം കാരുണ്യം മനുഷ്യഹൃദയങ്ങളില്‍ വളര്‍ന്നാല്‍ മാത്രമേ ലോകം സ്‌നേഹവും സൗഹൃദവും വിടരുന്ന പൂവാടിയായി മാറുകയുള്ളു. മറ്റുള്ളവരുടെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങളായി കാണുന്ന മനസ്സിലാണ് കാരുണ്യമുള്ളത്. അവിടെ സ്‌നേഹവും സേവനസന്നദ്ധതയുമുണ്ടാകും. ലോകം ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുയരുന്ന ഈ കാരുണ്യത്തിലാണ്. ലോകത്തിന്റെ മുറിവുകള്‍ ഉണക്കുന്ന ഒരേയൊരു ഔഷധം കാരുണ്യമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.