Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 06:38 am IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ആയിരം ദിവസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കപ്പലടുപ്പിക്കും എന്നായിരുന്നു തുറമുഖത്തിന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കെടു കാര്യസ്ഥത പദ്ധതി പല ഘട്ടങ്ങളിലായി തടസ്സപ്പെടുകയായിരുന്നു. 

2015 ഡിസംബര്‍ അഞ്ചിനായിരുന്നു വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം. ആദ്യ ഘട്ടം 2015-19 ഡിസംബറില്‍ പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ഒന്നാം ഘട്ട പണി പോലും പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

കരിങ്കല്‍ ലഭ്യതക്കുറവാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം. സംസ്ഥാന സര്‍ക്കാരാണ് കരിങ്കല്‍ ലഭ്യത അദാനി ഗ്രൂപ്പിന് ഉറപ്പുവരുത്തേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. തുറമുഖത്തേക്ക് കടല്‍വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ‘ബ്രേക്ക് വാട്ടര്‍’ (പുലിമുട്ട്) നിര്‍മാണത്തിനാണ് പ്രധാനമായും കല്ല് വേണ്ടത്. പുലിമുട്ടിനുമാത്രം 70 ലക്ഷം ടണ്‍ കല്ല് വേണ്ടിവരും. പൈലിങ് പൂര്‍ത്തിയായ ബെര്‍ത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം ടണ്‍ കരിങ്കല്ലാണ് വേണ്ടത്. 

കരിങ്കല്ലെടുക്കാന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 പാറമടകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, പാരിസ്ഥിതിക അനുമതിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ക്വാറികളില്‍ നിന്ന് പാറ പൊട്ടിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് പലപ്പോഴും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെങ്കില്‍ തുടര്‍ച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിന് പ്രതിദിനം 10,000 ടണ്‍ കല്ലെങ്കിലും വേണം. ഇപ്പോള്‍ 3000 ടണ്‍മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുന്നത്.

പദ്ധതി പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടായ കാലതാമസം, അതിനെ തുടര്‍ന്നുണ്ടായ സമരങ്ങള്‍, അടിക്കടിയുണ്ടാകുന്ന ശക്തമായ കടലേറ്റം, ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചുവെന്ന് തുറമുഖ കമ്പനി അധികൃതര്‍ പറയുന്നു. ഓഖിയില്‍ തുറമുഖത്തെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും കടലെടുത്തിരുന്നു. യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതുകാരണം ആഴ്ചകളോളം പണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.

ഒന്നാം ഘട്ടത്തില്‍ ടെര്‍മിനല്‍ നിര്‍മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങള്‍, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. രണ്ടാം ഘട്ടത്തില്‍ എഴുന്നൂറോളം മീറ്റര്‍ തുറമുഖത്തെ വികാസിപ്പിക്കലാണ്. മൂന്നാം ഘട്ടത്തില്‍ ഹാര്‍ബര്‍ ഏരിയ വികസന പദ്ധതികള്‍, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയായിരുന്നു തുറമുഖ നിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഇല്ലാത്തതിനാല്‍ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ ഇനിയും എത്രവര്‍ഷം കാത്തിരിക്കണമെന്ന് കണ്ടുതന്നെ അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. എ. കൗഷിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Football

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഛത്തീസ്ഗഢ് ജേതാക്കള്‍

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

Football

വീണ്ടും പരിക്ക്; നെയ്‌മറിന് രണ്ടാഴ്‌ച്ച വിശ്രമം

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.