Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദുബായില്‍ ആവേശം വിതറി ലാലും കൂട്ടുകാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2019, 07:39 am IST
in Entertainment

ദുബായ്: അഞ്ചര മണിക്കൂര്‍…. ഇത്തിസലാത്ത് അക്കാദമിയുടെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലിനാണ്. നിറഞ്ഞൊഴുകിയ ജനക്കൂട്ടം ആര്‍പ്പുവിളിച്ചത് കൊഴുപ്പാര്‍ന്ന പരിപാടിയില്‍ മനം നിറഞ്ഞാണ്. നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആദ്യാവസാനം നിറഞ്ഞാടിയ ഷോ കണ്ടിട്ടില്ല, ഇനി കാണുവാനും പോകുന്നില്ലെന്ന് പറഞ്ഞ് കാണികള്‍ പിരിയുമ്പോള്‍ സംഘാടകര്‍ക്കും സന്തോഷം. ‘മോഹന്‍ലാലും കൂട്ടുകാരും@41’ എല്ലാ അര്‍ത്ഥത്തിലും വിജയം.

മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്നപ്പോള്‍ അര നൂറ്റാണ്ടിന്റെ മലയാള സിനിമയുടെ ചരിത്രമായി. മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. കൂട്ടുകാരെ ഓരോരുത്തരെ സദസ്സിലേക്ക് ആനയിച്ചുകൊണ്ടു വന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിക്കുക മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി.

പ്രേമോദാരനായി അണയൂ നാഥാ. എന്ന ഗാനത്തിന്റെ അകമ്പടിയില്‍ ആശാശരത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം നര്‍ത്തകരുടെ അവതരണ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് എം.ജി. ശ്രീകുമാറിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇഷ്ടമുള്ള പാട്ട് പാടാന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ ഓര്‍മ്മകളോടിക്കളിക്കുവാന്‍…. എന്ന മനോഹരഗാനം ആലപിച്ച് സദസ്സിനെ ഓര്‍മ്മകളിലേക്ക് കൂട്ടുക്കൊണ്ടുപോയി. തുടര്‍ന്ന് കെ.എസ്. ചിത്ര എത്തി ഞാറ്റുവേലക്കിളിയേ…. പാടി. ലാലിന്റെ ആദ്യ സംവിധായകന്‍ അശോക് കുമാറും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും എത്തി. എംജി കോളേജിലെ പഠനവും ഇന്ത്യന്‍ കോഫി ഹൗസിലെ ഇരിപ്പും ഒക്കെ പങ്കുവച്ച് ലാലും അശോക് കുമാറും സൗഹൃദത്തിന്റെ ദൃഢത എന്തെന്ന് വരച്ചിട്ടു. ദൂരെക്കിഴക്കുതിക്കും മാണിക്ക ചെമ്പഴുക്ക… ലാലും മഞ്ചുവും ചേര്‍ന്ന് മനോഹരമായി പാടിയപ്പോള്‍ സദസ്സിലിരുന്ന് അത് സിനിമയില്‍ പാടിയ എംജി ശ്രീകുമാറും ദൃശ്യവല്‍ക്കരിച്ച എസ്. കുമാറും സംവിധാനം ചെയ്ത പ്രിയദര്‍ശനും കൈ അടിക്കുന്നുണ്ടായിരുന്നു.

മധു ബാലകൃഷ്ണന്റെ ഹരിമുരളീരവം പാട്ടിനുശേഷം ഷംനാകാസിമും നിഥിനും ചേര്‍ന്ന് നൃത്തം, ജോത്സനയുടെ എന്റെ മനസ്സിലൊരു നാണം, ചിത്രയും മധു ബാലകൃഷ്ണനും ചേര്‍ന്നുള്ള നീയെന്‍ കിനാവോ…. ഗാനങ്ങള്‍ക്ക് ശേഷം ദുര്‍ഗ്ഗാകൃഷ്ണയും അര്‍ജ്ജുന്‍ലാലും ചേര്‍ന്നുള്ള ചെമ്പൂവേ പൂവേ….. നൃത്തം, കള്ളിപ്പൂങ്കുയിലെയും ബൊമ്മ, ബൊമ്മ പാട്ടുകളുമായി എം.ജി. ശ്രീകുമാര്‍, പാടി തൊടിയില്‍… പാടി കെ.എസ്. ചിത്ര, സ്വാസികയും നിഥിനും ചേര്‍ന്ന് ഒന്നാനാം കുന്നിന്‍ മേലെ നൃത്തം, ശ്രീകുമാറിന്റെ സ്വാമിനാഥാ….. തുടര്‍ന്ന് ഇരുതലമുറകളുടെ അപൂര്‍വ്വ സംഗമം. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ കീര്‍ത്തിസുരേഷ് വേദിയിലെത്തി പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിരഞ്ചന്‍ രാജു, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ പ്രിയദര്‍ശന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍, രേവതി സുരേഷ് എന്നിവരെ ഓരോരുത്തരായും മാതാപിതാക്കളെ ഒന്നിച്ചും വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ അത്യപൂര്‍വ്വനിമിഷമായി മാറി. ജന്മഭൂമി സാരഥികളായ കുമ്മനം രാജശേഖരന്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍, കെ.ബി. ശ്രീകുമാര്‍ എന്നിവരും വേദിയിലെത്തി. ഇരു തലമുറകളുടെ താരസംഗമത്തില്‍ പങ്കാളികളായി. ദേശീയ പുരസ്‌കാരം നേടിയതിനുള്ള അനുമോദനമായി കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ചു. കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആശംസ നേര്‍ന്നു.

മോഹന്‍ലാല്‍ തന്റെ ആദ്യ നായകന്‍ ശങ്കറുമായി എത്തി. മിഴിയോരം പാട്ടുമായി മധു ബാലകൃഷ്ണനും. നെടുമുടിയെ കൈപിടിച്ച് ലാല്‍ വീണ്ടും അതിരുകാക്കും മലയൊന്നു… എന്ന നാടന്‍പാട്ടുപാടി. നെടുമുടി കയ്യടി വാങ്ങി. തന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനെയാണ് പിന്നീട് ലാല്‍ പരിചയപ്പെടുത്തിയത്. അമ്മൂമ്മക്കിളി വായാടിയുമായി… ഷംനാകാസിം നൃത്തം…. ലാലും ചിത്രയും ചേര്‍ന്നുള്ള ശ്യാമമേഖമേ നീ…. ഗാനം…

ഇന്നസെന്റിന്റെ കൈപിടിച്ചാണ് മോഹന്‍ലാല്‍ വേദിയില്‍. തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെന്റ് സദസ്സിനെ കയ്യിലെടുത്തു. ശ്രീകുമാറും ജ്യോത്സനയും ചേര്‍ന്ന് മഴവില്‍ കൊതുമ്പില്‍… യുഗ്മഗാനം തന്റെ മുഖത്ത് ചായം തേച്ച മണിയന്‍പിള്ള രാജുവിനെ ലാല്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ലാലും മധു ബാലകൃഷ്ണനും ചേര്‍ന്ന് സുന്ദരി സുന്ദരി ഒന്നൊരുങ്ങി…. പാടി തകര്‍ത്തു. തമാശ വിതറി അയ്യപ്പ ബൈജുവും സംഘവും. 

ശ്രീകുമാറുമായുള്ള കൂട്ടുകെട്ട് വിവരിച്ച് ലാല്‍. ലാലിനെ ഒപ്പം നിര്‍ത്തി… കണ്ടു ഞാന്‍ പാടി ശ്രീകുമാര്‍. മേനകയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് മോഹന്‍ലാല്‍. 

ദുര്‍ഗ്ഗകൃഷ്ണ, ജ്യോത്സന എന്നിവരുടെ നൃത്തം. രാവേറെയായ് പൂവേ എന്ന ഗാനം മധു ബാലകൃഷ്ണന്‍ പാടാന്‍ തയ്യാറെടുക്കുമ്പോള്‍ ദുബായ് പോലീസെത്തി. രാത്രി പന്ത്രണ്ടരയായി. അനുവദിച്ചതിലും ഒന്നര മണിക്കൂര്‍ അധികം. നിശ്ചയിച്ചിരുന്ന രണ്ടുപാട്ടും ഒരു നൃത്തവും ഉപേക്ഷിച്ച് ഷോയുടെ ലൈറ്റ് അണഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.