Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈഷ്ണവ സമ്പ്രദായങ്ങള്‍

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Nov 24, 2019, 02:08 am IST
inVicharam

ചതുര്‍വേദങ്ങളിലെ കര്‍മ, ജ്ഞാനകാണ്ഡങ്ങളും ബ്രഹ്മസൂത്രവും ഇതുപോലെ ആഴത്തില്‍ വിശകലനം ചെയ്താല്‍ പ്രാചീനകാലങ്ങളില്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കഴിഞ്ഞ നിരവധി ഹിന്ദുഗോത്രങ്ങളിലെ ദാര്‍ശനികരുടെ വ്യത്യസ്തവീക്ഷണങ്ങളുടെ സംസ്‌കൃതഭാഷയിലുള്ള (പാലി, പ്രാകൃതം മുതലായ ഭാഷകളും അവയില്‍ ആധ്യാത്മികവും ഭൗതികവുമായ സാഹിത്യങ്ങളും ഇവിടെ ഉണ്ടായിരുന്നു) സമാഹാരങ്ങളാണ് ഇവയെല്ലാം എന്നു കാണാന്‍ കഴിയും. 

ഒരേ ആശയത്തിന്റെ യുക്തിബദ്ധവും അനുക്രമവും ആയ ആരംഭവും വികാസവും പരിസമാപ്തിയും ചേരുമ്പോഴാണല്ലോ സിദ്ധാന്തമാകുക. അത്തരത്തിലൊരു ഘടന ഇവയില്‍ കാണുന്നില്ല. അതുകൊണ്ടാണല്ലോ വൈദികകര്‍മകാണ്ഡഭാഗത്തിന് സായണാചാര്യര്‍ ഒരു വിശദീകരണം നല്‍കുമ്പോള്‍ ദയാനന്ദസരസ്വതിയും കൂട്ടരും അവരുടെ നിലപാടിനു യോജിക്കുന്ന തരത്തില്‍ അതിനു നേര്‍ വിപരീതമായ അര്‍ത്ഥതലം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ ശങ്കര, രാമാനുജ, മധ്വാദികളായ നിരവധി ആചാര്യന്മാര്‍ക്ക് പ്രസ്ഥാനത്രയി (ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത) യെ അടിസ്ഥാനമാക്കിത്തന്നെ വിവര്‍ത്താദൈ്വത, വിശിഷ്ടാദൈ്വത, ദൈ്വതാദി ഒന്നിനൊന്നു വിഭിന്നങ്ങളായ സിദ്ധാന്തങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞത്. 

ഡാറ്റാ, ഇന്‍ഫര്‍മേഷന്‍, നോളഡ്ജ്, വിസ്ഡം എന്ന ആധുനിക സ്തൂപികാ കല്‍പ്പന അനുസരിച്ച് ചിന്തിച്ചാല്‍ പ്രധാനമായും ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലങ്ങളില്‍ ആണ് മേല്‍പ്പറഞ്ഞ സമാഹാരം പെടുന്നത് എന്നു കാണാം. ഡാറ്റാ എന്നാല്‍ സ്ഥിതി-വിവരക്കണക്കാണ്. ഇതില്‍ കുറെ വസ്തുതകളും സംഖ്യകളും ആണ് ഉള്ളത്. ഇന്‍ഫര്‍മേഷന്‍ തലത്തില്‍ ഇവ തമ്മിലുള്ള ബന്ധങ്ങള്‍ തെളിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങളും മാതൃകകളും രൂപീകരിക്കലാണ് നോളഡ്ജ് എന്ന തലം. ഈ സിദ്ധാന്തങ്ങളുടെ, മാതൃകകളുടെ പ്രയോഗതലമാണ് നാലാമത്തേ തലമായ വിസ്ഡം. നോളഡ്ജ് ഇന്‍ ആക്ഷന്‍ ആണല്ലോ വിസ്ഡം. ഇവയില്‍ ഡാറ്റാ- ഇന്‍ഫര്‍മേഷന്‍ തലത്തെ ഉപജീവിച്ചു കൊണ്ടുണ്ടായ പില്‍ക്കാലസിദ്ധാന്തങ്ങള്‍ നോളഡ്ജ് തലത്തിലും പ്രയോഗപദ്ധതികള്‍ വിസ്ഡം തലത്തിലും പെടുമെന്നും കാണാം. 

ബാദരായണന്‍ കൊരുത്ത ഈ സമാഹാരത്തില്‍ നിന്നും അഗ്നിഹോത്രം എന്ന ലഘുക്രിയ തൊട്ട്  സങ്കീര്‍ണ്ണങ്ങളായ യാഗങ്ങളുടെ തലത്തിലേക്കു വരേയുള്ള വികാസം സംഭവിക്കുന്നതും അവയ്‌ക്ക് സൈദ്ധാന്തികവും പ്രയോഗപരവുമായ ചട്ടക്കൂട് നല്‍കാന്‍ മീമാംസകനായ ജൈമിനി വരെയുള്ള പൂര്‍വാചാര്യന്മാരുടെ പരിശ്രമവും ആഴത്തില്‍ പഠിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. 

ഭഗവദ്ഗീതയിലെ ഈ ഏകാന്തിവൈഷ്ണവമതത്തെ മഹാഭാരതത്തില്‍ (12.348) വിവരിക്കുന്നുണ്ട്. ദാസ്ഗുപ്തയുടെ വാക്കുകളില്‍ അത് ഇപ്രകാരമാണ്: ലാഭേഛ കൂടാതെ തന്നില്‍ അനുരക്തരായവരെ (ഏകാന്തികള്‍) ഭഗവാന്‍ ഹരി അനുഗ്രഹിക്കുന്നു. അവര്‍ വിധിയാംവണ്ണം ചെയ്യുന്ന ഉപചാരങ്ങളെ സ്വീകരിക്കുന്നു. ഈ ഏകാന്തധര്‍മം നാരായണനു വളരെ പ്രിയപ്പെട്ടതാണ്. മഹാഭാരതത്തിന്റെ വ്യാഖ്യാതാവായ നീലകണ്ഠന്റെ അഭിപ്രായത്തില്‍ ഈ ധര്‍മം പിന്തുടരുന്നവര്‍ അനിരുദ്ധ, പ്രദ്യുമ്‌ന, സങ്കര്‍ഷണ തലങ്ങളിലൂടെ സഞ്ചരിക്കാതെ തന്നെ നേരിട്ട് ഹരിയെ പ്രാപിക്കുന്നു. വേദജ്ഞരുടെയും സന്യാസികളുടെയും മാര്‍ഗങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ലക്ഷ്യങ്ങള്‍ നല്‍കുന്നതാണ് ഈ ഏകാന്തിമാര്‍ഗം. കുരുപാണ്ഡവയുദ്ധസമയത്ത് അര്‍ജുനന്‍ വിഷാദം പൂണ്ടപ്പോള്‍ ഭഗവാന്‍ സ്വയം ഓതിയതാണിത്. സാമവേദത്തില്‍ ഇതിന്റെ മൂലം കാണാം. നാരായണന്‍ ബ്രഹ്മാവിനെ സൃഷ്ടിച്ചപ്പോള്‍ ഈ സാത്വതമതത്തെ ബ്രഹ്മാവിനു നല്‍കി. പിന്നീട് നിരവധിപേര്‍ ഉപദേശാനുസരണം ഇതിനെ പിന്തുടര്‍ന്നു. വളരെ പിന്നീടാണ് അത് ഹരിഗീത (ഭഗവദ്ഗീത) യില്‍ ചുരുക്കി പറയപ്പെട്ടത്. ഭഗവദ്ഗീതയിലും ഈ സുദീര്‍ഘപാരമ്പര്യത്തെ പറയുന്നുണ്ട്. ഇത് വളരെ രഹസ്യമായതും അനുഷ്ഠിക്കാന്‍ പ്രയാസമേറിയതുമാണ്. അഹിംസാചരണമാണ് ഇതിന്റെ പ്രധാനസവിശേഷത. ഇതില്‍ ചിലേടത്ത് ഒന്നോ രണ്ടോ മൂന്നോ വ്യൂഹങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഹരി തന്നെയാണ് അന്തിമയാഥാര്‍ത്ഥ്യം; കര്‍ത്താവും കര്‍മ്മവും കാരണവും ഈ ഹരി തന്നെ. ഹരി തന്നെയാണ് കര്‍മ്മത്തിനുമപ്പുറത്തെ പരമതത്വമായ അകര്‍ത്താവും. ഈ ലോകത്ത് വളരെ കുറച്ച് ഏകാന്തികളേ ഉള്ളൂ. ഒന്നിനും ഒരു പോറല്‍പോലുമേല്‍പ്പിക്കാത്ത, എപ്പോഴും മറ്റുള്ളര്‍ക്ക് നന്മ മാത്രം ചെയ്യുന്ന, ആത്മജ്ഞാനം കൈവന്ന ഇത്തരം ഏകാന്തികളെക്കൊണ്ടു ലോകം നിറഞ്ഞാല്‍ സുവര്‍ണയുഗമായ ആ കൃതയുഗം വീണ്ടും വന്നേനെ. സാംഖ്യയോഗത്തിനു സദൃശമാണ് ഈ ഏകാന്തമതം. ഇതിനെ പിന്തുടരുന്ന ഭക്തര്‍ നാരായണപ്രാപ്തി ആകുന്ന പരമമായ മോക്ഷത്തെ കൈവരിക്കും.

ഭഗവദ്ഗീതയിലെ പദപ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത് പാണിനീയവ്യാകരണത്തിനും മുമ്പാകണം അതിന്റെ കാലം എന്നതാണ.് മഹാഭാരതം എഴുതപ്പെടുന്നതിനും വളരെ മുമ്പുതന്നെ ഭാഗവതധര്‍മ്മത്തിന്റെ ഈ സംക്ഷിപ്തരൂപം പ്രചാരത്തില്‍ വന്നിരിക്കണം. ശങ്കരാചാര്യരുടേതില്‍ നിന്നും വിഭിന്നമായ വേദാന്താശയങ്ങളും പ്രാചീനസാംഖ്യആശയങ്ങളും കലര്‍ന്നു കാണപ്പെടുന്ന ഈ ഭഗവദ്ഗീത ജൈനബൗദ്ധമതങ്ങളേക്കാളും പഴക്കമാര്‍ന്നതുമാണ് എന്ന നിഗമനത്തിലാണ് നിരവധി തെളിവുകളുടെ പിന്‍ബലത്തില്‍ ദാസ്ഗുപ്ത എത്തിച്ചേരുന്നത്.                                                                    (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.