Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം ചെയ്തിട്ടും നീതി കിട്ടിയില്ല; തങ്ങളെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ദയാഹര്‍ജി നല്‍കി വയനാട്ടിലെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 11:30 am IST
in Kerala

കല്‍പ്പറ്റ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയില്‍ കിടപ്പാടം നഷ്ടമായി നീതിക്കുവേണ്ടി കളക്ട്രേറ്റിനു മുമ്പില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി താമസിച്ച് കുട്ടികളക്കമുള്ള കുടുംബം. രേഖകളെല്ലാം സ്വന്തം പേരിലുണ്ടായിട്ടും താമസിക്കാന്‍ ഒരു കൂരയില്ലാതായതോടെയാണ് ഇരട്ട സഹോദരങ്ങളായ വിപിനും നിധിനും അമ്മ ട്രീസയ്‌ക്കും അച്ഛന്‍ ജെയിംസിനുമൊപ്പം വയനാട് കളക്ടറേറ്റിലേക്ക് താമസം മാറിയത്. 

കളക്ടറേറ്റിനു മുന്നില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയാണ് നാലു പേരടങ്ങുന്ന ഈ കുടുംബം 1560 ദിവസമായി കഴിയുന്നത്. ദിവസങ്ങളും മാസങ്ങളുമായി നീതിക്കായി കേണിട്ടും കുടുംബത്തിന് സര്‍ക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ ഒരു തരത്തിലുള്ള അലിവോ ഉണ്ടായിട്ടില്ല. ഇതോടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമായി രാഷ്‌ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയിരിക്കുകയാണ് കുടുംബം. നാലു വര്‍ഷത്തോളം സമരം നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ കുടുംബത്തോടെ മരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്‌ട്രപതിക്ക് കുടുംബം അപേക്ഷ നല്‍കിയിരിക്കുന്നത്. 

2015 ആഗസ്റ്റ് 15-നാണ് കളക്ടറേറ്റിനുമുന്നില്‍ ഭാര്യ ട്രീസയും രണ്ടു കുട്ടികളുമായി ജയിംസ് സമരം തുടങ്ങിയത്. 1976-ലാണ് വനംവകുപ്പ് ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുനിന്ന് 1966-ല്‍ വയനാട്ടിലേക്ക് കുടിയേറിയ ജോര്‍ജും സഹോദരന്‍ ജോസും കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയില്‍ നിന്നാണ് തൊണ്ടര്‍നാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. നികുതി സ്വീകരിക്കുന്ന രേഖകളുമായി ജോര്‍ജ് സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങി. 

ഇതോടെ 85ാം വയസ്സില്‍ കേസ് നടത്തി പാപ്പരായി സ്വന്തമായി ഒരു തരിമണ്ണ് പോലുമില്ലാതെ ജോര്‍ജ് മരണത്തിന് കീഴടങ്ങി. അതിനുശേഷം ജോര്‍ജ് കൈമാറിയ രേഖകളുമായി മരുമകന്‍ ജെയിംസ് നിയമ പോരാട്ടം തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിടപ്പാടം തിരിച്ചു നല്‍കുന്നതില്‍ അധികൃതരില്‍ നിന്നും ഒരു നീക്കുപോക്കും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ജെയിംസ് കളക്ടറേറ്റിനു മുന്നില്‍ കുടുംബവുമായി എത്തി സമരം ചെയ്യാന്‍ ആരംഭിച്ചത്. വിപിനും നിധിനുമിപ്പോള്‍ 16 വയസ്സായി എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. 

മൂന്നുമാസം മുമ്പ് പരിശോധനക്കെത്തിയ നിയമസഭാസമിതിക്കുമുമ്പിലും വനംവകുപ്പിന്റെ നടപടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഭൂമി തിരിച്ചുനല്‍കാന്‍ 2006 ഒക്ടോബര്‍ 11-ന് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാവാത്തതുപോലെ എല്ലാ അനുകൂല തീരുമാനങ്ങളും ആരുടേയോ ഇടപെടലില്‍ തടഞ്ഞുവെയ്‌ക്കപ്പെടുകയാണ്. ഭൂമി കുടുംബത്തിന് തിരികെക്കിട്ടിയാല്‍ തങ്ങളുടെ തെറ്റിന് ശിക്ഷകിട്ടുമെന്ന് ഭയക്കുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്ന് ജെയിംസും കുടുംബവും ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.