Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പണത്തിന്റെ പരിമിതി

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Nov 17, 2019, 03:00 am IST
in Samskriti

മക്കളേ, 

മനുഷ്യനു ജീവിതത്തില്‍ ഏറ്റവുമധികം ആവശ്യമുള്ള കാര്യങ്ങളില്‍ പ്രധാനമായ സ്ഥാനമാണ് പണത്തിനുള്ളത്. സാമ്പത്തിക പരാധീനത ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ചെറുതൊന്നുമല്ല. ജീവിതസാദ്ധ്യതകളെതന്നെ അതു മുരടിപ്പിക്കുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ധാരാളം പണമുണ്ടെങ്കില്‍ ജിവിതം സന്തോഷപൂര്‍ണ്ണമാകും എന്നാരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റി. ധാരാളം പണമുണ്ടായിട്ടും മനസ്സ് നിറയെ അസംതൃപ്തിയും നിരാശയും ഭയവും സംശയവും പിരിമുറുക്കവുമായി കഴിയുന്നവര്‍ എത്രയേറെയാണ്. ലോകത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തും അമ്മ യാത്ര ചെയ്യാറുണ്ട്. സമ്പന്ന രാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടങ്ങളിലെ അനുഭവം വച്ചുനോക്കുമ്പോള്‍ സമ്പത്തുള്ള രാജ്യങ്ങളില്‍ ദുഃഖിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും കാണുന്നില്ല.  ദരിദ്രരെ അപേക്ഷിച്ച് പണക്കാര്‍ക്ക് ദുഃഖത്തിന് ഒരു കുറവുമില്ലെങ്കില്‍ പിന്നെ എന്താണ് സമ്പത്തുകൊണ്ടുള്ള പ്രയോജനം? പണക്കാരുടേയും പാവപ്പെട്ടവരുടേയും ദുഃഖത്തിന്റെ സാഹചര്യങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നു മാത്രം. പാവപ്പെട്ട ഒരാള്‍ സൈക്കിളില്‍ പോകുമ്പോള്‍ മറിഞ്ഞുവീണ് കാലൊടിയാം. പണക്കാരനായ ഒരാള്‍ക്ക് വില കൂടിയ കാറില്‍ പോകുമ്പോള്‍ ആക്‌സിഡന്റായി കാലൊടിയാം. പാവപ്പെട്ടവര്‍, കഴിക്കാന്‍ ഭക്ഷണമില്ലല്ലോ എന്നോര്‍ത്തു വിഷമിക്കും. പണക്കാര്‍ കച്ചവടത്തില്‍ നഷ്ടം വന്നാല്‍ ദുഃഖിക്കും, അല്ലെങ്കില്‍ നഷ്ടം വന്നെങ്കിലോ എന്നോര്‍ത്ത് ടെന്‍ഷനാകും. ഒരാള്‍ക്ക് ഒരു രീതിയില്‍ ദുഃഖം മറ്റൊരാള്‍ക്ക് മറ്റൊരു രീതിയില്‍ ദുഃഖം. രണ്ടുകൂട്ടര്‍ക്കും ദുഃഖം ഉണ്ട്. 

ഭാരതത്തില്‍ നൂറു കോടിയിലധികം ജനങ്ങളുണ്ട്. അമേരിക്കയിലാകട്ടെ മുപ്പത് കോടിയോളം ജനങ്ങളാണുള്ളത്. പക്ഷെ ഇവിടുത്തെ മനോരോഗാശുപത്രികളില്‍ ഉള്ളതിനേക്കാള്‍ പത്ത് ഇരട്ടി ആളുകള്‍ അവിടുത്തെ മനോരോഗാശുപത്രികളില്‍ കാണും. സമ്പന്നരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ടെന്‍ഷനോ വിഷമമോ ഒന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് ഇത്രയധികം ജനങ്ങള്‍ അവിടെയുള്ള മനോരോഗാശുപത്രികളില്‍ വന്നുപെട്ടത്? അതുപോലെതന്നെ നമ്മുടെ നാട്ടിലെ ജയിലുകളില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി കുറ്റവാളികളാണ് പാശ്ചാത്യരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്. അവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്. ലഹരി കഴിക്കുന്നവരെ  മനോരോഗാശുപത്രികളില്‍ പ്രവേശിപ്പിക്കും. അവരെ ചികിത്സിക്കാന്‍തന്നെ വലിയൊരു തുക വേണം. അമേരിക്കയിലെ ഒരു സ്റ്റേറ്റിലെ മാത്രം മനോരോഗാശുപത്രികളിലും ജയിലിലും  കിടക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ  കണക്കെടുത്താല്‍, അതേ കാര്യത്തിനുവേണ്ടി ഇന്ത്യയില്‍ മൊത്തം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ഇതൊക്കെയാണ് സമ്പന്നരാജ്യങ്ങളില്‍ പലയിടത്തും കണ്ടുവരുന്നത്.

പണത്തിന്റെ സ്ഥാനവും പ്രയോജനവും മനസ്സിലാക്കുന്നതോടൊപ്പംതന്നെ അതിന്റെ പരിമിതികളും നമ്മള്‍  മനസ്സിലാക്കിയിരിക്കണം. പണത്തിന് ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ അതിന് കഴിയണമെന്നില്ല. ധാരാളം കൂട്ടുകാരെ നേടിത്തരാന്‍ പണത്തിനു കഴിയും. എന്നാല്‍ ആത്മാര്‍ത്ഥതയുള്ള ഒരു സ്‌നേഹിതനെപ്പോലും തരാന്‍ പണത്തിനു കഴിയില്ല. വിലയേറിയ ചികിത്സകള്‍ ചെയ്യാന്‍ പണംകൊണ്ട് സാധിക്കും. പക്ഷേ ആരോഗ്യം നേടിത്തരാന്‍ അതിനു കഴിയില്ല. സുഖസൗകര്യങ്ങള്‍ തികഞ്ഞ ഒരു വീടു പണിയാന്‍ പണംകൊണ്ട് കഴിയും. എന്നാല്‍ സ്‌നേഹവും വിശ്വാസവും തുടിക്കുന്ന ഒരു കുടുംബത്തെ സൃഷ്ടിക്കാന്‍ പണത്തിനു കഴിയില്ല. കോടിക്കണക്കിനു പണമുണ്ടായിട്ടും, മക്കള്‍ പണത്തിനുവേണ്ടി തന്നെ കൊല്ലുമോ എന്നു ഭയന്നു കഴിയുകയാണെങ്കില്‍ ആ സമ്പന്നതയ്‌ക്ക്  എന്ത് അര്‍ത്ഥമാണുള്ളത്?

സ്വത്തു സമ്പാദിക്കുന്നതു് ഒരിക്കലും തെറ്റല്ല, അത് ആദ്ധ്യാത്മികതയ്‌ക്ക് എതിരുമല്ല. എത്ര സ്വത്തുണ്ടായാലും അതിന്റെ സ്ഥാനവും പ്രയോജനവും ശരിക്കു മനസ്സിലാക്കാത്തിടത്തോളം  അതു ദുഃഖം മാത്രമേ തരികയുള്ളു. കംസനും ഹിരണ്യകശിപുവിനുമെല്ലാം എത്രയോ സമ്പത്തുണ്ടായിരുന്നു. പക്ഷെ അവര്‍ക്കു മനഃസമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ല. എല്ലാം ഉണ്ടായിരുന്ന രാവണനും  ശാന്തിയുണ്ടായിരുന്നില്ല. സ്വത്തില്ലാതെ ദരിദ്രരായി ജീവിക്കണമെന്നോ, ഉള്ള സ്വത്തു തള്ളിക്കളയണമെന്നോ അല്ല ഇതിന്റെ അര്‍ത്ഥം. ധനം ധാര്‍മ്മികമായ വഴിയില്‍ സമ്പാദിക്കുകയും  വിവേകപൂര്‍വ്വം  വിനിയോഗിക്കുകയും വേണമെന്നു മാത്രം. എങ്കിലേ ജീവിതം ഭദ്രമാകൂ, സന്തോഷപൂര്‍ണ്ണമാകൂ.  അധാര്‍മ്മികമായ രീതിയില്‍ പണമുണ്ടാക്കിയാല്‍ അത് നമ്മുടെ മനഃസമാധാനത്തെക്കൂടി അപഹരിക്കും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സ് കിട്ടിയാല്‍ കോടിക്കണക്കിനു സ്വത്തുണ്ടാകുന്നതിലും വലിയ സമ്പത്ത് അതാണ്. തനിക്ക് ആവശ്യമുള്ളതുമാത്രം എടുത്ത് ബാക്കി ഇല്ലാത്തവര്‍ക്കു നല്കുന്നവന്‍ ജീവിതസുഖത്തിന്റെ മര്‍മ്മം മനസ്സിലാക്കിയവനാണ്. പണത്തിന്റെ സ്ഥാനവും പരിമിതിയും മനസ്സിലാക്കിയാല്‍ പണം നമ്മുടെ സേവകനാകും, ആനന്ദവും ശാന്തിയും നമ്മുടെ സമ്പത്തായിത്തീരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.