Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ്ന്യൂസും മാധ്യമപ്രവര്‍ത്തകരും; തൃപ്തി ദേശായിക്ക് വന്‍ വാര്‍ത്തപ്രധാന്യം നല്‍കി കേരളത്തില്‍ എത്തിക്കാന്‍ നീക്കം; സന്ദര്‍ശന തിയതി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 12:51 pm IST
in Kerala

തിരുവനന്തപുരം:   അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ നേതൃത്വത്തില്‍ തൃപ്തി ദേശായിക്ക് വന്‍ വാര്‍ത്തപ്രധാന്യം നല്‍കി കേരളത്തില്‍ എത്തിക്കാന്‍ നീക്കം. കേരളത്തിലെ ചാനലുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്നാണ് തൃപ്തി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇവര്‍ 20 ശേഷമേ എത്തൂവെന്നാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.  കേരളത്തിലെ എല്ലാ ചാനലുകളുടെയും റേറ്റിങ്ങ് കൂട്ടുന്നതിന്റെ ഭാഗമായാണ് തൃപ്തിയെ ശബരിമലയില്‍ എത്തിക്കാനുള്ള  ശ്രമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നത്. ശബരിമലയിലെ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് കൈമാറിയ ദിവസം ഇവരുടെ വസതിയില്‍ ഏഷ്യാനെറ്റിന്റെ ലേഖകര്‍ അടക്കമുള്ളവര്‍ എത്തി തൃപ്തിക്ക് വാര്‍ത്തപ്രാധാന്യം നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ഈ നീക്കത്തിനെതിരെ  പത്രസമ്മേളനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

ഇക്കുറി കൊച്ചിയില്‍ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങാനാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃപ്തിയുടെ വാര്‍ത്തകള്‍ക്ക് ഏഷ്യാനെറ്റ്‌ന്യൂസ് മാത്രമാണ് വലിയ പ്രധാന്യം നല്‍കുന്നത്.  തൃപ്തിദേശായിയെ കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള അവരുടെ പ്രതികരണം ചാനല്‍ ഓണ്‍ലൈന്‍ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. ‘ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്’ എന്നാണ് തൃപ്തി ഓണ്‍ലൈനോട് പറഞ്ഞിരിക്കുന്നത്. 

നേരത്തെ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു പ്രമുഖ വാര്‍ത്താചാനലുകളെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.  ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മാധ്യമങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനീതി സംഘത്തിലെ ചില പ്രമുഖര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയിലാണ് അടുത്തിടെയായി മലയാളം ചാനലുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ചിലര്‍ നിരന്തരം മനീതി സംഘാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായി തെളിഞ്ഞത്.

ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കവേയാണ് ഇത്തവണയും മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ രണ്ടു മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് വിവരം ലഭിച്ചത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തവണയും മനീതി സംഘം ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കേരള പോലീസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ പോലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പമ്പയില്‍ കനത്ത വിശ്വാസപ്രതിഷേധം ഉണ്ടായതോടെ യുവതികള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതികള്‍ക്ക് തമിഴ്‌നാട് അതിര്‍ത്തി മുതല്‍ പോലീസ് സുരക്ഷ നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കം ഇത്തവണ പോലീസില്‍ നിന്നുണ്ടാകില്ലെന്നാണു സൂചന. ഇതേത്തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ഇടപെട്ട് മനീതി സംഘത്തെ വീണ്ടും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.