Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 05:00 am IST
in Editorial

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നാണ് മഹാരാഷ്‌ട്രയെ, പ്രത്യേകിച്ച് മുംബൈയെക്കുറിച്ച് പറയാറ്. ദിവസങ്ങളായി അവിടെ അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങള്‍ അപമാനകരമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം മഹാരാഷ്‌ട്ര ഭരിച്ചത് ബിജെപി നയിക്കുന്ന എന്‍ഡിഎയാണ്. മികച്ച ഭരണമെന്ന് പൊതുവെ വിലയിരുത്തിയതാണ്. അതിന്റെ തെളിവാണ് ബിജെപിക്ക് ലഭിച്ച ജനവിധി. 105 സീറ്റ് നേടാനായ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ശിവസേന സഖ്യകക്ഷിയായിരുന്നു. മത്സരിച്ചത് ഒരുമിച്ചായിരുന്നു. ഫലം  വന്നശേഷം നീതിക്ക് നിരക്കാത്ത അവകാശവാദം ഉന്നയിച്ച ശിവസേന ദീര്‍ഘകാലത്തെ സഖ്യം ഉപേക്ഷിച്ചും അധികാരത്തിലേറാന്‍ പരിശ്രമിച്ചു. എന്‍സിപിയുമായി കൂട്ടുകൂടാന്‍ നോക്കിയിട്ടും ഭൂരിപക്ഷമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസുമായി ചേര്‍ന്നു ഭരണത്തിലെത്താന്‍ നോക്കി. പക്ഷേ നിരുപാധിക പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാകാത്തത് ആ കക്ഷിയിലെ ഭിന്നിപ്പുമൂലമാണ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒന്നാം കക്ഷിയായ ബിജെപി തയാറാകാതിരിക്കുകയും മറ്റുള്ളവയ്‌ക്ക് ഭൂരിപക്ഷം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒന്നുമാത്രം. രാഷ്‌ട്രപതി ഭരണം ശുപാര്‍ശ ചെയ്യുക. അതാണ് മഹാരാഷ്‌ട്രയില്‍ ഉണ്ടായത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ഇപ്പോള്‍ പലരുടെയും പ്രതികരണം. ഗവര്‍ണര്‍ക്ക് എതിരെ ആരോപണവുമായാണ് രംഗത്തിറങ്ങിയിട്ടുള്ളത്.

മഹാരാഷ്‌ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് ഈ പ്രതികരണം.  മഹാരാഷ്‌ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം വന്നതോടെ ശിവസേന കാലുമാറുകയായിരുന്നു. പിന്നീട് എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പദമെന്ന ശിവസേനയുടെ ആഗ്രഹം പൊളിഞ്ഞിരിക്കുന്നു. സമയ പരിധി അവസാനിച്ചിട്ടും തീരുമാനത്തില്‍ എത്താതായതോടെയാണ് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെ ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തുന്നതെന്നും റാണെ പറഞ്ഞിരിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നത്. മഹാരാഷ്‌ട്രയില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കുതികാല്‍ വെട്ടിനും കുതിരക്കച്ചവടത്തിനും ശ്രമിട്ടില്ല. മഹാരാഷ്‌ട്രയില്‍ ബിജെപി ഭരണം വന്നേ പറ്റൂ എന്ന 

നിര്‍ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് നിഷ്പ്രയാസം സാധിക്കുമായിരുന്നു. ജനാധിപത്യമര്യാദകളും മാന്യതയും കാത്തുസൂക്ഷിക്കുന്ന കേന്ദ്രഭരണം പുതിയൊരു സര്‍ക്കാര്‍ ഉണ്ടാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ശിവസേന അവിശുദ്ധ സഖ്യത്തിനാണ് ശ്രമിച്ചത്. ശിവസേനയും എന്‍സിപിയും ചേര്‍ന്നാലും 110 അംഗബലമേ ഉണ്ടായിരുന്നുള്ളൂ. ബിജെപിക്കാണെങ്കില്‍ 15 സ്വതന്ത്രന്മാരും ചേര്‍ന്ന് 120 അംഗങ്ങളുണ്ട്. മൂന്നുപതിറ്റാണ്ടായി തുടരുന്ന സഖ്യം കളഞ്ഞ് പുതിയ ബാന്ധവത്തിന് ഒരുമ്പിട്ട ശിവസേനയ്‌ക്ക് ആദര്‍ശവും തത്ത്വദീക്ഷയുമല്ല അധികാരം മാത്രം മതി എന്ന് തീരുമാനിച്ചതോടെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ലക്ഷ്യം ആ വഞ്ചനയ്‌ക്ക് വലിയ വില ശിവസേന നല്‍കേണ്ടിവരും. ശിവസേനയുമായി കൂട്ടുകൂടാമെന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവവും ബോധ്യപ്പെട്ടു. കേരളത്തില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ എന്‍സിപിക്ക് ശിവസേനയുമായുള്ള ബാന്ധവത്തിന് എന്ത് ആദര്‍ശ പൊരുത്തമാണുള്ളത്? അവര്‍ തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിപദത്തെക്കുറിച്ച് മാത്രമായിരുന്നു. ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികളുടെ മുഖംമൂടിയാണ് ഇതോടെ തകര്‍ന്നടിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.