Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ ക്ഷേത്രം നിര്‍മ്മാണം നികുതി പണം കൊണ്ടല്ല; ഭാരതത്തിലെ ഭക്തരുടെ ശ്രമത്തില്‍ ഉയരണം; 718 ജില്ലകളിലെയും രാമഭക്തരെ നിര്‍മാണത്തില്‍ പങ്കാളികളാക്കും; കര്‍സേവയ്‌ക്ക് ആഹ്വാനം നല്‍കി വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 10:42 am IST
in India

ലഖ്നൗ: സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ രാമഭക്തന്മാരുടെ പങ്കാളിത്തത്തില്‍ ക്ഷേത്രം പണിയാന്‍ തീരുമാനം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഭക്തരുടെ വന്‍ ജനാവലിയെ സംഘടിപ്പിച്ച് കര്‍സേവ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന് വേണ്ടി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനുള്ള പണവും രാജ്യത്തെ നികുതിദായകരുടേത് അല്ലാതെ മറിച്ച് ഭക്തരുടേതാകണമെന്ന ആശയത്തെ തുടര്‍ന്നാണ് ഇത്. 

രാജ്യത്തെ 718 ജില്ലകളിലേക്കും പ്രതിനിധികളെ അയച്ച് അവര്‍ വഴി രാജ്യത്തുടനീളമുള്ള ശ്രീരാമ ഭക്തന്മാരെ ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗമാക്കാനാണ് തീരുമാനം. ഒരാഴ്ച ക്ഷേത്രഭൂമിയില്‍ താമസിച്ച് കര്‍സേവയുടെ ഭാഗമാകാനും അവസരം നല്‍കും. വിഎച്ച്പി ദല്‍ഹി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

1990കളില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഇത്തരത്തില്‍ കര്‍സേവ സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റില്‍  വിഎച്പിയെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ രാമ ജന്മഭൂമി ന്യാസിന്റെ തലവന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്..

ക്ഷേത്രനിര്‍മാണത്തിന് പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താമെന്ന ആശയം വന്നത് സോംനാഥ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി നിര്‍ദേശിച്ച ആശയത്തില്‍ നിന്നാണ്. നേരത്തേ ഈ ക്ഷേത്രം നവീകരിക്കാനുള്ള ആശയത്തിന് പിന്തുണ നല്‍കിയ ഗാന്ധി അന്ന് സര്‍ദാര്‍ പട്ടേലിനോടും കെഎം മുന്‍ഷിയോടും അതിനായി സര്‍ക്കാരിന്റെ പണം എടുക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഭക്തരുടെ പണം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 

അതേസമയം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ അധികാരം ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരിയിലെ മകരസംക്രാന്തിക്കോ അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന രാം നവമിക്കോ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് വിഎച്പി പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലയും, മറ്റ് സാധനങ്ങളും, ധന സഹായങ്ങളും വാഗ്ദാനം ചെയ്ത് ഭക്തര്‍ ഇതിനു മുമ്പു തന്നെ രംഗത്ത് എത്തിയിട്ടുള്ളതാണ്. ക്ഷേത്ര നിര്‍മാണത്തില്‍ പൊതുജനങ്ങളുടെ പിന്തുണ തേടുന്നത് തലമുറകളോളം ഇത് ആഗ്രഹിച്ചിരുന്ന ഭക്തരോടുള്ള ബഹുമാന സൂചകമാണെന്നും വിഎച്ച്പി പറഞ്ഞു. നിര്‍മാണത്തിനായി രാജ്യത്തിലെ ഓരോ ജില്ലകളിലും പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് ട്രസ്റ്റിനോട് അപേക്ഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

അതേസമയം ക്ഷേത്രത്തിന് വേണ്ടിയുള്ള 60 ശതമാനം കൊത്തുപണികളും നേരത്തെ പൂര്‍ത്തിയായി കഴിഞ്ഞതാണ്. എന്നാല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയിരുന്നതിനാല്‍ വിധി പ്രസ്താവനയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.