Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശേഷന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 04:00 am IST
in Editorial

വ്യതിചലിക്കാത്ത നിലപാടുകള്‍കൊണ്ട് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത ടി.എന്‍. ശേഷന്‍ വിടവാങ്ങി. രാജ്യത്തിന്റെ പത്താമത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനുള്ള വ്യക്തി എന്നതിനപ്പുറമൊരു പ്രാധാന്യം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇല്ല എന്ന ധാരണകളെ തിരുത്തിക്കുറിച്ചു, ശേഷന്‍. 

ഭരണഘടന അനുശാസിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലകള്‍ എന്തെല്ലാമെന്ന് ജനം മനസ്സിലാക്കിയത് ടി.എന്‍. ശേഷനിലൂടെയാണ്. തെരഞ്ഞെടുപ്പ് കറകളഞ്ഞ് എപ്രകാരം നടത്തണമെന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.  അത് നടപ്പാക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തി. അതില്‍നിന്നും പിന്നോട്ട് പോകാന്‍ ഭരണാധികാരികളെ അനുവദിച്ചതുമില്ല. ശേഷന്റെ ശക്തമായ മേല്‍നോട്ടം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഉണ്ടായിരുന്നു. വിളംബം കൂടാതെ, ന്യൂനതകള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ആറ് വര്‍ഷക്കാലവും ഈ രണ്ട് കാര്യവും പിന്തുടര്‍ന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.  ഈ കാര്‍ക്കശ്യത്തെ രാഷ്‌ട്രീയക്കാരും ഭയപ്പെട്ടിരുന്നു. രാജ്യത്ത് ഫലപ്രദമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ആദ്യമായി നടപ്പാക്കിയതും ടി.എന്‍. ശേഷനാണ്. 

തെരഞ്ഞെടുപ്പ് കാലത്തെ ചുമരെഴുത്തുകള്‍ക്ക് നിയന്ത്രണം, അനുവദിക്കപ്പെട്ടതിലും കൂടുതല്‍ തുക പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതും ശേഷനാണ്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തിനു പിന്നിലെ കൂര്‍മ്മബുദ്ധിയും ടി.എന്‍. ശേഷന്റേതായിരുന്നു. ഇതേത്തുടര്‍ന്ന് 1992ല്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം കാരണം നടപടി എങ്ങുമെത്തിയില്ല. തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാത്ത പക്ഷം 1995 ജനുവരി ഒന്നുമുതല്‍ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പും നടക്കില്ലെന്ന് ശേഷന്‍ വ്യക്തമാക്കി. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള കാര്യപ്രാപ്തി ശേഷനില്‍ അത്രത്തോളം അന്തര്‍ലീനമായിരുന്നു. 

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കുക, മദ്യം വിതരണം ചെയ്യുക, ഔദ്യോഗിക സംവിധാനങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക, വോട്ടര്‍മാരുടെ മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക, മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം എന്നതിനെല്ലാം തടയിട്ടത് ശേഷനായിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ധൂര്‍ത്തിനെതിരെ നില

പാടുകള്‍ കടുപ്പിച്ചു. ചെലവ് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളേയും തെറ്റായ സ്വത്തുവിവരം നല്‍കിയവരേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുകയോ അയോഗ്യരാക്കുകയോ ചെയ്തു. ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ തെറ്റു ചെയ്യുന്നവര്‍ ജനപ്രതിനിധികളാവാന്‍ യോഗ്യരല്ല എന്ന ചിന്തയാവാതെ തരമില്ല. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ബൂത്ത് പിടിത്തം പോലുള്ള അതിക്രമങ്ങള്‍ വളരെയേറെ കുറയ്‌ക്കാനും അദ്ദേഹത്തിന് സാധിച്ചു. 

രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കേന്ദ്രസര്‍ക്കാരാണെന്ന സാധാരണക്കാരന്റെ കാഴ്ചപ്പാട് മാറിയത് ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയപ്പോഴാണ്. ഭരിക്കുന്നവര്‍ പോലും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടവരാണെന്ന് ജനം കരുതാന്‍ തുടങ്ങിയതും ശേഷന്റെ ഇടപെടലുകള്‍ക്ക് ശേഷമാണ്. അധികാരം നിലനിര്‍ത്താന്‍ വളഞ്ഞ വഴികള്‍ തേടുന്നവരെ നിലയ്‌ക്കു നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന,് 1994ല്‍ പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സീതാറാം കേസരിയേയും കല്‍പനാഥ് റായിയേയും നീക്കണമെന്ന് പറയാനും ശേഷന്‍ തെല്ലും മടിച്ചില്ല. 

ദിണ്ഡിഗല്‍ സബ് കളക്ടറായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. രാഷ്‌ട്രീയക്കാരോട് ആരോടും അദ്ദേഹം സന്ധി ചെയ്തിരുന്നില്ല. നിലപാടുകള്‍ ആര്‍ക്കുവേണ്ടിയും മാറ്റിയതുമില്ല. മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍, ആണവോര്‍ജ മന്ത്രാലയം ഡയറക്ടര്‍, ബഹിരാകാശ മന്ത്രാലയം ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.   

മണി പവറും മസില്‍ പവറും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന അവസ്ഥയില്‍ നിന്ന് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനാധിപത്യത്തെ കൂടുതല്‍ സംശുദ്ധമാക്കിയത് ടി.എന്‍. ശേഷനാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തെ പോലൊരു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അദ്ദേഹത്തിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ടി.എന്‍. ശേഷന്‍ തെളിച്ച പാതയിലൂടെ അദ്ദേഹത്തിന് പിന്നാലെ വന്നവര്‍ സഞ്ചരിക്കുന്നുവെങ്കില്‍ ആ പാത അത്രയും സംശുദ്ധമായതുകൊണ്ടുമാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.