Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ രണ്ടു മാധ്യമങ്ങളുടെ ഗൂഢാലോചന; സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമെന്ന് തമിഴ്‌നാട് ഡിജിപിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; മലയാളി മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 12:35 pm IST
in Kerala

തിരുവനന്തപുരം: യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു പ്രമുഖ വാര്‍ത്താചാനലുകളെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മാധ്യമങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനീതി സംഘത്തിലെ ചില പ്രമുഖര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയിലാണ് അടുത്തിടെയായി മലയാളം ചാനലുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ചിലര്‍ നിരന്തരം മനീതി സംഘാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായി തെളിഞ്ഞത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കവേയാണ് ഇത്തവണയും മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ രണ്ടു മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് വിവരം ലഭിച്ചത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തവണയും മനീതി സംഘം ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കേരള പോലീസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ പോലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പമ്പയില്‍ കനത്ത വിശ്വാസപ്രതിഷേധം ഉണ്ടായതോടെ യുവതികള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതികള്‍ക്ക് തമിഴ്‌നാട് അതിര്‍ത്തി മുതല്‍ പോലീസ് സുരക്ഷ നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കം ഇത്തവണ പോലീസില്‍ നിന്നുണ്ടാകില്ലെന്നാണു സൂചന. ഇതേത്തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ഇടപെട്ട് മനീതി സംഘത്തെ വീണ്ടും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. 

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനീതി നേതാവ് സെല്‍വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാര്‍ത്ത ചാനലിനോടാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ മല കയറാന്‍ പുറപ്പെടുന്നതെന്ന് മനീതി സംഘാംഗം സെല്‍വി അറിയിച്ചത്. ഇത്തവണ കേരളത്തില്‍ നിന്നുള്ള യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള സര്‍ക്കാരിനെ വിശ്വാസമില്ലെന്നും സെല്‍വി പറഞ്ഞു. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നതത്രെ. 

നേരത്തേ, ശബരിമലയില്‍ ദര്‍ശനത്തിന് മനീതി സംഘം കേരള പോലീസിന്റെ അനുമതി തേടിയിരുന്നു.  സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 32 യുവതികളാണ് തമിഴ്‌നാട് പോലീസിനെ സമീപിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള പോലീസായതിനാല്‍ തമിഴ്‌നാട് പോലീസ് പരാതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കൈമാറി. എന്നാല്‍, മനീതിയുടെ വരവിന് പിന്നില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം ഇടത് ആഭിമുഖ്യമുള്ള ആക്ടിവിസ്റ്റുകളാണെന്ന വിവരവും പുറത്തു വന്നിരുന്നു. മനീതിയെ കൂടാതെ മറ്റ് ചില ഫെമിനിസ്റ്റുകളും ഇത്തവണയും വാര്‍ത്താപ്രാധാന്യത്തിനായി ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുവതീപ്രവേശനം ഒഴിവാക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.  ഈ സാഹചര്യത്തില്‍ സുരക്ഷാകാരണങ്ങള്‍ നിരത്തി യുവതികളുടെ സന്ദര്‍ശനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

India

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

Kerala

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

Kerala

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.