പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയെടുക്കാന്‍ അവസാന ആയുധവും പുറത്തെടുപ്പ് സിപിഎം. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അധിക്ഷേപിച്ചാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്. സിപിഎം നേതാക്കള്‍ നേരിട്ട് നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിലാണ് കുടുംബത്തെയടക്കം വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ പ്രചരണം നടക്കുന്നത്. വാളയാര്‍ കേസിലെ കുട്ടികള്‍ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത് അമ്മയ്‌ക്കും കൂടി അറിവുള്ളതായിരുന്നു. അമ്മ അത് കണ്ടിട്ടുണ്ട്. ഇനി ഈ സ്ത്രീയെ കുറിച്ച് പറയുകയാണെങ്കില്‍ അവര്‍ മദ്യത്തിന് അടിമയായ ഒരു സ്ത്രീയാണ്. അവരുടെ വീട്ടില്‍ ഈ കൊലപാതകത്തിലെ പ്രതികള്‍ സ്ഥിരമായി വരുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു.
യാതൊരു ബോധവുമില്ലാതെ മദ്യത്തിന്റെ ലഹരിയില്‍ പെട്ടൊരു അമ്മയും രണ്ടാനച്ഛനും താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി വന്നു പോകുന്ന അന്യ പുരുഷന്മാര്‍ ഈ കുട്ടികളെ ഏതെല്ലാം വിധത്തില്‍ ഉപദ്രവിച്ചിരിക്കാം എന്നു നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ. അപ്പൊ പീഡനം നടന്നു എന്നതൊരു സത്യമാണ്. അതില്‍ അമ്മക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.
വാളയാര്‍ കുടുംബത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം: UDF സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ലത ജയരാജിന്റെ വീഴ്‌ച്ചകൾക്ക് സർക്കാരും CPM ഉം മറുപടി പറയേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ ഭംഗിയായി നെയ്ത് ഒരുക്കി കൊണ്ടു വരുന്നുണ്ട്… മുമ്പ് മഹിജയെ വേഷം കെട്ടിച്ച് ” അമ്മയാണ് നാടകം ” കളിച്ചതിന്റെ വേറിട്ട വാളയാർ പതിപ്പ് കള്ളക്കണ്ണീർ – വികാരവായ്‌പ് നാടകങ്ങൾ അരങ്ങേറുന്നു… കേസ് തോറ്റപ്പോൾ പ്രോസിക്യൂട്ടർ തനിക്ക് പറ്റിയ വീഴ്ച മറച്ച് വെക്കാൻ നൈസായി പോലീസിന്റെ പിടലിക്ക് വെച്ച് രാഷട്രീയ നാടകം കളിച്ചു .. പ്രോസിക്യുട്ടറുടെ വാക്കുകൾക്ക് വലിയ സ്വീകാര്യത സമൂഹത്തിൽ കൈവരികയും ചെയ്തു.. അഥവാ ഉണ്ടായില്ലെങ്കിൽ ഇടതു വിരുദ്ധ പ്രൊഫൈലുകളും മുഖ്യധാരാ മാധ്യമങ്ങളും ചേർന്നങ്ങ് ഉണ്ടാക്കും. മൈനർ ആയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും കേസ് തോറ്റ് പോയെങ്കിൽ അത് പ്രോസിക്യൂട്ടറുടെ പിടിപ്പ് കേട് തന്നെയാണ്…
ചില കേസുകളിൽ ‘അമ്മ തന്നെ വില്ലൻ സ്ഥാനത് വരാറുണ്ട് . ‘അമ്മ മാങ്ങയാണ് തേങ്ങായാണെന്നൊക്കെ ഉള്ള വൈകാരിക പ്രകടനങ്ങളിൽ മുങ്ങി ഇത്തരം വില്ലത്തരങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ പോവാറുണ്ട് . നമുക്ക് അറിയാവുന്ന എത്രയെത്ര കേസുകൾ ഉണ്ട് ‘അമ്മ വില്ലൻ സ്ഥാനത്ത് വരുന്നത് .വാളയാർ കേസിൽ ആ കുട്ടികൾ കൊല്ലപ്പെട്ട സമയത്ത് അമ്മക്കുള്ള പങ്കിനെ കുറിച്ച് ചർച്ച വന്നിരുന്നു . ആ കുട്ടികൾ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത് അമ്മയ്‌ക്കും കൂടി അറിവുള്ളതായിരുന്നു . ‘അമ്മ അത് കണ്ടിട്ടുണ്ട് . ഇനി ഈ സ്ത്രീയെ കുറിച്ച് പറയുകയാണെങ്കിൽ അവർ മദ്യത്തിന് അടിമയായ ഒരു സ്ത്രീയാണ് . അവരുടെ വീട്ടിൽ ഈ കൊലപാതകത്തിലെ പ്രതികൾ സ്ഥിരമായി വരുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു .
യാതൊരു ബോധവുമില്ലാതെ മദ്യത്തിന്റെ ലഹരിയിൽ പെട്ടൊരു അമ്മയും രണ്ടാനച്ഛനും താമസിക്കുന്ന വീട്ടിൽ സ്ഥിരമായി വന്നു പോകുന്ന അന്യ പുരുഷന്മാർ ഈ കുട്ടികളെ ഏതെല്ലാം വിധത്തിൽ ഉപദ്രവിച്ചിരിക്കാം എന്നു നമുക്ക് ഊഹിക്കാവുന്നതെ ഉള്ളൂ . അപ്പൊ പീഡനം നടന്നു എന്നതൊരു സത്യമാണ് . അതിൽ അമ്മക്കും രണ്ടാനച്ഛനും പങ്കുണ്ട് . രണ്ടാനച്ഛനും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നതും അക്കാലങ്ങളിൽ വാർത്ത വന്നതാണ് . മൂത്ത കുട്ടിയെ കുട്ടിയുടെ അമ്മയുടെ ബന്ധുവായ മധു പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ബന്ധുവായതു കൊണ്ട് പോലീസിൽ പറഞ്ഞില്ല എന്ന് അമ്മ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട് ..
ഇപ്പോൾ ‘അമ്മയെ ബിജെപി നേതാക്കൾ സന്ദർശിച്ച ശേഷം ആ സ്ത്രീ കൊലപാതകത്തിന് പിന്നിൽ അരിവാൾ പാർട്ടിക്കാർ ആണെന്ന് പറഞ്ഞത് ശുദ്ധ നുണയാണ് . അവർ സംഘ് പരിവാറുകാർ ആണെന്നതിന് അന്നത്തെ വാർത്തകൾ തെളിവാണ് . അപ്പൊ അമ്മക്ക് ഇതിൽ സത്യം പുലരാൻ താൽപ്പര്യം ഇല്ല . മറ്റു താൽപ്പര്യങ്ങൾ അവർക്കുണ്ട്താനും…
ഈ കൊലപാതകത്തിൽ പോലീസ് കാണിച്ച വീഴ്ചയ്‌ക്ക് ന്യായീകരണമില്ല,
കേസ് അന്വേഷിച്ച Dysp സോജൻ ആന്റണിയാണ് ടി പി വധത്തിൽ പൂക്കട ഗൂഡാലോചനയെന്ന നട്ടാൽ കുരുക്കാത്ത നുണ കണ്ടെത്തിയത് . ഇല്ലാത്ത വെടിയൊച്ച കേൾക്കുന്ന മനോരമാദി ഉമ്മൻ ചാണ്ടി പ്രഭൃതികളുടെ മാനസ പുത്രൻ ആണ് ഈ പോലീസുകാരൻ . നുണ സത്യമാക്കാൻ മടിയില്ലാത്ത മനുഷ്യൻ . അയാളുടെ ശബ്ദ രേഖ 24 ന്യൂസ് പുറത്ത് വിട്ടതാണ് . അയാൾക്ക് ഈ കേസിൽ നീതി പുലരണം എന്നൊരു നിർബന്ധവുമില്ലായിരുന്നു . ആയതിനാൽ കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കണം . കാരണം ഈ കൊലപാതകം തെളിയിക്കണം എന്ന് ആ കുട്ടികളുടെ അമ്മക്ക് പോലും താൽപ്പര്യം ഉണ്ടായിരുന്നില്ല . കള്ളൻ കപ്പലിൽ തന്നെയാകനാണ് സാധ്യത .
ആഭ്യന്തര വകുപ്പ് അവരുടെ പൊലീസിനെതിരെയുള്ള ഇപ്പോഴത്തെ ആരോപണം അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ത്വരിത വേഗതയിൽ നടപടി ഉണ്ടാകണം …
ഇനി കേരളം കാതോർത്തിരുന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് ..വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് മികച്ച അഭിഭാഷകനെ നിയോഗിക്കുമെന്നുംപ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്. പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നത് അതീവ ഗൗരവതരമാണ്. കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാം. . കേസിൽ മനുഷത്വപരമായ സമീപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മന്ത്രി ബാലനോട് ഒരു വാക്ക് … പട്ടികജാതി – വർഗ്ഗ ക്ഷേമ വകുപ്പിന്റെ ക്ഷേമ പ്രവർത്തനങ്ങളും ഫണ്ട് വിനിയോഗത്തിലും മികച്ച പ്രവർത്തനമാണ് വകുപ്പ് നടത്തുന്നത് .. പോലീസ് അന്വേഷണ റിപ്പോർട്ടിൽ വകുപ്പിന് ഇടപെടാനും കഴിയില്ല എന്നതും മനസ്സിലാക്കുന്നു … എന്നാൽ താങ്കൾ കൈകാര്യം ചെയ്യുന്ന നിയമവകുപ്പിന് ഇതിൽ ചിലത് ചെയ്യാനുണ്ടായിരുന്നു. പാലക്കാട് പോക്സോ കോടതിയിലെ UDF സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റിയ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തപ്പോൾ വാളയാർ കേസിൽ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഇച്ഛാ ശക്തിയും ആർജ്ജവവും കാണിക്കണമായിരുന്നു .. UDF സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ലത ജയരാജിനെ വിശ്വസിച്ച് പോയത് നിങ്ങളുടെ മാത്രം തെറ്റ്..
















