തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സകോള്‍ കേരളയില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ കൂട്ടനിയമനം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം തടഞ്ഞ് ഹൈക്കോടതി. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കേയാണ് ഹൈക്കോടതി ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ പുതിയ ജീവനക്കാരെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.
നിലവില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന സിപിഎം നേതാക്കളടെ ബന്ധുക്കളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിന്റെ സഹോദരി, എസ്.എഫ്.ഐ മുന്‍ തിരുവനന്തപുരം ജില്ല സെക്രട്ടറി, പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലെ ജീവനക്കാരുടെ ഭാര്യമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാര്‍ട്ടി വാര്‍ഡ് കൗണ്‍സിലറുടെ സഹോദരി, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍, ചാല ഏരിയ കമ്മറ്റി അംഗത്തിന്റെ ഭാര്യ, തൃശ്ശൂരില്‍ നിന്നുള്ള പാര്‍ട്ടി അംഗം, തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ച് സെക്രട്ടറി, 15ഓളം പാര്‍ട്ടി മെംബര്‍മാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കമായിരുന്നു ഹൈക്കോടതി ഇടപെട്ട് തടഞ്ഞത്.
എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ദിവസവേതനത്തിനു നിയമിച്ച ഇവരെ യു ഡി എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നീട് വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇവര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. പിന്നീട് ഇവരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി 78 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ശേഷം പാര്‍ട്ടി അനുഭാവികളില്‍ നിന്ന് നിയമനത്തിനായി വീണ്ടും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ഇതുവഴി സി.പി.എം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ രക്ഷപ്പെടുത്താനായിരുന്നു സര്‍ക്കാരിന്‍റെ നീക്കം.
















