കണ്ണൂർ: പഴയങ്ങാടിയിലും പരിസരങ്ങളിലും വളര്‍ത്തുനായകള്‍ക്കും തെരുവ് നായകള്‍ക്കും വെട്ടേല്‍ക്കുന്നത് പതിവാകുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. തെരുവ് നായ്‌ക്കളെക്കൊണ്ട് പൊറുതിമുട്ടുന്ന പഴയങ്ങാടി, മാടായിപ്പാറ, വെങ്ങര റെയില്‍വേ ഗേറ്റിന് പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വെട്ടേറ്റ നിലയില്‍ നായ്‌ക്കളെ കണ്ടെത്തിയത്.
റെയില്‍വേ ഗേറ്റിന് സമിപമുള്ള ശ്രീനിവാസന്റെ വിട്ടിലെ വളർത്തു നായ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചിരുന്നു. മാടായിപ്പാറയിലും പരിസരങ്ങളിലും തെരുവു നായ്‌ക്കല്‍ വെട്ടേറ്റ നിലയില്‍ പാതിജീവനില്‍ പിടയുന്നതും വെട്ടേറ്റ തെരുവ് നായ്‌ക്കള്‍ അലഞ്ഞ് തിരിയുന്നതും നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ചില വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിശിലനമാണോ എന്നും പുലര്‍ച്ച മുതല്‍ നടക്കുന്ന മണല്‍ കടത്ത് മാഫിയകളുടെ സൈ്വര്യ വിഹാരത്തിന്ന് തടസ്സമാവുന്നതിനാല്‍ മാഫിയാ സംഘം നായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതാണോ എന്ന സംശയവും ജനങ്ങളുടെ ഇടയില്‍ പടര്‍ന്നിട്ടുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാടായിപ്പാറയില്‍ വെച്ച് തെരുവുനായകള്‍ക്ക് വെട്ടേറ്റ സംഭവം തീവ്രവാദ സംഘങ്ങളുടെ പരിശീലത്തിന്റെ ഭാഗമായുള്ളതാണ് എന്ന് പോലീസ് വിലയിരുത്തിയിരുന്നു. സംഭവത്തില്‍ അന്ന് പോലീസ് ഉണ്ടര്‍ന്ന് പ്രവര്‍ത്തിച്ചതാണ് സംഭവത്തിന് പിന്നിലെ തീവ്രവാദി ബന്ധം കണ്ടെത്താന്‍ കാരണമായത്. വളര്‍ത്തുനായ്‌ക്കള്‍ക്കും തെരുവ് നായ്‌ക്കള്‍ക്കും വെട്ടേറ്റ സംഭവത്തിലെ ദുരൂഹത നിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















