Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം: മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 09:07 am IST
in Kerala

തിരുവനന്തപുരം: ‘അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം’ എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ഭക്ഷണം ഒരു അടിസ്ഥാന ആവശ്യകതയാണ്. ഒപ്പം എല്ലാ ജീവജാലങ്ങളുടെയും അവകാശവുമാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഓരോ രാജ്യവും വളരെയധികം പ്രാധാന്യം നല്‍കുന്നതില്‍ അതിശയിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഡിപിഐ ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വനിതാ ശിശു വികസന വകുപ്പിന്റെ ന്യൂസ് ലെറ്റര്‍, അങ്കണവാടികളില്‍ സ്ഥാപിക്കുന്ന ന്യൂട്രി ഡാഗ്ലര്‍, സമ്പൂര്‍ണ തളിക എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ലോകത്തിന്റെ മുഴുവന്‍ ഭാവിയും, ഭാവിയിലെ പൗരന്മാരായ കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ആശ്രയിച്ചിരിക്കുന്നു. ശിശു ക്ഷേമത്തിന് കേരളം വളരെ പ്രാധാന്യം നല്‍കുന്നു. മാതൃ ശിശു മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍. ശിശു പോഷകാഹാരത്തിലും കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായി വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളും ഭക്ഷണത്തെ ദൈവികമായി കാണുകയും അല്ലെങ്കില്‍ ദൈവം നല്‍കിയതായി കാണുകയും ചെയ്യുന്നു. എല്ലാ ഭക്ഷ്യധാന്യങ്ങളിലും അത് കഴിക്കുന്ന ആളുടെ പേര് അദൃശ്യമായി ആലേഖനം ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് കര്‍മ്മ നിയമം പറയുന്നത്. പക്ഷേ ഇന്ന് ഭക്ഷ്യധാന്യങ്ങളില്‍ പേരുകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ദുരവസ്ഥയിലേക്കാണ് ആഗോള യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയും ഒരുകാലത്ത് ദശലക്ഷക്കണക്കിന് പട്ടിണി കിടക്കുന്നവരുടെ ഭവനമായിരുന്നുവെങ്കിലും അടുത്ത കാലത്തായി ഈ എണ്ണം ഗണ്യമായി കുറയ്‌ക്കാന്‍ സമഗ്രമായ ശ്രമങ്ങളിലൂടെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ നിര്‍മ്മാര്‍ജന നിരക്കാണ് ഇന്ത്യയ്‌ക്കുള്ളത്. 2006 നും 2016 നും ഇടയില്‍ 271 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചു.

മതിയായ പോഷകാഹാരം നല്‍കുന്നത് ദാരിദ്ര്യ ലഘൂകരണത്തിനുള്ള ദൗത്യത്തിലെ പ്രധാന ഘടകമാണ്. പോഷന്‍ അഭിയാന്‍ എന്നറിയപ്പെടുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പോലുള്ള പ്രധാന പദ്ധതികള്‍ക്ക് പ്രസക്തി ലഭിക്കുന്നത് ഇവിടെയാണ്. സമ്പുഷ്ട കേരളം സംരംഭത്തിലൂടെ കേരളം ഈ പദ്ധതി വളരെ ഫലപ്രദമായി നടപ്പാക്കിയതില്‍ സന്തോഷമുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനമായും പ്രമേഹ രോഗങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ തളിക സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കാന്‍ കൈകോര്‍ത്ത എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നു.

ആര്‍ക്കും പട്ടിണിയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലോക ഭക്ഷ്യ ദിനം ആഘോഷിക്കുന്നത്. ഏതൊരു പദ്ധതിയുടെയും വിജയത്തിന് ആധാരം അതിന്റെ നടത്തിപ്പും നിരീക്ഷണവുമാണ്. ലോക ഭക്ഷ്യ ദിനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ആഗോള വൈരുദ്ധ്യങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. പ്രാദേശിക തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ പ്രസക്തി എടുത്തു കാണിക്കുന്ന ഗാന്ധിജിയുടെ ഗ്രാമ സ്വരാജിന്റെ മാതൃകയില്‍ വിവിധ സംഘടനകള്‍ ‘അന്ന സ്വരാജ്’ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ വിഷ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളം പല കാര്യങ്ങളിലും മികച്ച നേട്ടം കൈവരിച്ചുവെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. ഈയൊരു പ്രാധാന്യം മുന്‍നിര്‍ത്തിയാണ് സമ്പുഷ്ട കേരളത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നത്. വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജോ. ഡയറക്ടര്‍ സുന്ദരി എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.