Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകം മനസ്സിന്റെ സങ്കല്‍പം

ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്‍പ സൃഷ്ടമാണ്. 'സങ്കല്‍പഃ കര്‍മ മാനസഃ ' എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം. ഓരോരാള്‍ക്കും ഇതേ ലോകം വ്യത്യസ്തമായനുഭവപ്പെടുന്നത് മനസ്സിലുള്ള വ്യത്യാസം കൊണ്ടാണ്.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Oct 16, 2019, 03:52 am IST
in Samskriti

അന്തഃ ശൂന്യോ 

ബഹിഃ ശൂന്യഡ

ശൂന്യഃ കുംഭ ഇവാംബരേ

അന്തഃ പൂര്‍ണോ  

ബഹിഃ പൂര്‍ണഃ

പൂര്‍ണഃ കുംഭ ഇവാര്‍ണവേ – 4 – 56

ആകാശത്തിലെ കുടം പോലെ അകത്തും പുറത്തും ശൂന്യമാണ്. കടലിലെ കുടം പോലെ അകവും പുറവും നിറവാണ്.

സമാധിയിലിരിക്കുന്നവന്റെ അവസ്ഥയാണ് ഇവിടെ പറയുന്നത്. അവന്റെ ഉള്ള്, അന്തഃക്കരണം ശൂന്യമാണ്. അവിടെ ബ്രഹ്മമൊഴിച്ചൊരു വൃത്തിയുമിരിക്കില്ല. പുറത്തും ശൂന്യം തന്നെ. താനേ ഉള്ളൂ, രണ്ടാമതൊന്നു കാണാനില്ല. കാലിയായ കുടം ആകാശത്തില്‍ ഇരുന്നാല്‍ അകത്തും പുറത്തും ശൂന്യമായതു പോലെ.

അവധൂത ഗീതയില്‍ (132)ദത്താത്രേയന്‍ പറയുന്നത് ഘടവും ഘടാകാശവും ഇല്ല എന്നാണ്.’ന ഘടോ ന ഘടാകാശോ’. ജീവനും ഇല്ല, ജീവ ശരീരവുമില്ല.’ന ജീവോ ജീവ വിഗ്രഹഃ’ ബ്രഹ്മമേയുള്ളൂ. ‘കേവലം ബ്രഹ്മ സംവിദ്ധി ‘. അറിയപ്പെടുന്ന വസ്തുവില്ല, അറിയുന്നവനുമില്ല.’വേദ്യ വേദകവര്‍ജ്ജിതം.’

മറ്റൊരിടത്തു ദത്താത്രേയന്‍ പറയുന്നു, ‘ഘടേ ഭിന്നേ (കുടമുടഞ്ഞാല്‍ ) ഘടാകാശം സുലീനം (കുടത്തിലുണ്ടായിരുന്ന ആകാശം മഹാകാശത്തില്‍ ലയിക്കും) ഭേദ വര്‍ജിതം.’ (രണ്ടാകാശവും തമ്മിലുള്ള ഭേദങ്ങള്‍ ഇല്ലാതാവും.) ശിവനും ശുദ്ധമനസും തമ്മില്‍ അന്തരമില്ല എന്നര്‍ഥം.

അന്തഃകരണത്തില്‍, ഹൃദയാകാശത്തില്‍ മുഴുവന്‍ ബ്രഹ്മാകാര വൃത്തി നിറഞ്ഞിരിക്കും. അതു കൊണ്ട് പൂര്‍ണമാണ് (ശൂന്യമല്ല!). പുറത്തും പൂര്‍ണം തന്നെ. എങ്ങും ബ്രഹ്മം നിറഞ്ഞിരിക്കുന്നു. കടലിലെ വെള്ളത്തില്‍ മുക്കി വെച്ച കുടത്തിന്റെ അകവും പുറവും ജലപൂര്‍ണമാണ്. ഒഴിവായൊരിടവുമില്ല. സമാധിയിലിരിക്കുന്നവന്‍ ബ്രഹ്മപൂര്‍ണനാണ്.

ഈശാവാസ്യ ഉപനിഷത്ത് ആരംഭിക്കുന്നതു തന്നെ ‘പൂര്‍ണമദഃപൂര്‍ണമിദം പൂര്‍ണാത് പൂര്‍ണം ഉദച്യതേ’ എന്നാണ്. അതും പൂര്‍ണം, ഇതും പൂര്‍ണം. പൂര്‍ണത്തില്‍ നിന്നും പൂര്‍ണമുണ്ടാവുന്നു – എന്നിങ്ങനെ. ഇത് ശരിയാണോ എന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. പൂര്‍ണയായ അമ്മയില്‍ നിന്ന് പൂര്‍ണനായ കുട്ടിയുണ്ടാവുകയും അമ്മ പൂര്‍ണയായി ശേഷിക്കുകയും ചെയ്യുന്നുണ്ടല്ലൊ എന്ന മറു ചിന്തയും അന്നത്തെ കൗതുക മായിരുന്നു.

ബാഹ്യചിന്താ ന കര്‍ത്തവ്യാ

തഥൈവാന്തര ചിന്തനം

സര്‍വ ചിന്താം പരിത്യജ്യ

ന കിഞ്ചിദപി ചിന്തയേത് – 4 – 57

ബാഹ്യവും ആന്തരവുമായ ചിന്തകള്‍ അരുത്. സര്‍വ ചിന്തകളും വിട്ട് ഒന്നും ചിന്തിക്കാതിരിക്കുക. സമാധിയിലിരിക്കുന്ന യോഗി പുറത്തുള്ള വസ്തുക്കളെ ചിന്തിക്കരുത്. സുഖഭോഗവസ്തുക്കളെ അകത്ത് ഭാവന ചെയ്‌കയുമരുത്. സര്‍വ ചിന്തകളും, എല്ലാ ബാഹ്യാഭ്യന്തര ചിന്തകളും വിടണം. ഒന്നിലും ഒട്ടാതിരിക്കണം. ആത്മചിന്ത പോലും വിടണം. അപ്പോള്‍ സ്വരൂപസ്ഥിതി, ജീവന്മുക്തി ലഭിക്കും എന്നര്‍ഥം.

സങ്കല്‍പ മാത്ര കലനൈവ ജഗത് സമഗ്രം

സങ്കല്‍പ മാത്ര കലനൈവ മനോ വിലാസഃ

സങ്കല്‍പ മാത്രമതിമുത്സൃജ നിര്‍വികല്പ –

മാശ്രിത്യ നിശ്ചയമവാപ്‌നുഹി രാമ ശാന്തിം – 4 – 58

ഈ ലോകം മനസ്സിന്റെ സങ്കല്‍പം മാത്രമാണ്.

മനസ്സിലെ ലോകവും സങ്കല്‍പം മാത്രമാണ്. ഈ സങ്കല്‍പ ബുദ്ധി ഉപേക്ഷിച്ച് നിര്‍വികല്പനായി ശാന്തിയെ പ്രാപിക്കണം. യോഗവാസിഷ്ഠത്തില്‍ വസിഷ്ഠ മുനി രാമനോടു പറയുന്നതാണിത്. ബാഹ്യാഭ്യന്തര ചിന്തകള്‍ വിടണമെന്നതിന് ഒരു പ്രമാണമായി ഉദ്ധരിച്ചതാണീ ശ്ലോകം.

ഈ ദൃശ്യപ്രപഞ്ചം മുഴുവന്‍ സങ്കല്‍പ സൃഷ്ടമാണ്. ‘സങ്കല്‍പഃ കര്‍മ മാനസഃ ‘ എന്നാണ്. മനസ്സിന്റെ വ്യാപാരമാണ് സങ്കല്പം. അതിന്റെ കലന, രചന, സൃഷ്ടി ആണ് ഈ ലോകം. ഓരോരാള്‍ക്കും ഇതേ ലോകം വ്യത്യസ്തമായനുഭവപ്പെടുന്നത് മനസ്സിലുള്ള വ്യത്യാസം കൊണ്ടാണ്. അതില്‍ നിന്നാണ് കൊട്ടാരം പൂന്തോട്ടം സ്വാദിഷ്ടമായ ഭക്ഷണം മുതലായ ഭാവനകള്‍ പൂത്തു തളിര്‍ക്കുന്നത്. ചിന്താ വിലാസം തന്നെയത്. അതു കൊണ്ട് അത് സത്യമല്ല, യഥാര്‍ഥമല്ല. ഇതറിഞ്ഞ് അത്തരം തലതിരിഞ്ഞ ബുദ്ധി കളയുക.

നിര്‍വികല്പ ബുദ്ധി നേടണം. വികല്പമില്ലാത്തതാണ് നിര്‍വികല്പം. വിശിഷ്ടമായ കല്പനയാണ് വികല്പം. ആത്മാവ് ചെയ്യുന്നു, അനുഭവിക്കുന്നു, ആസ്വദിക്കുന്നു, സുഖിക്കുന്നു, ദുഃഖിക്കുന്നു എന്ന ധാരണ വികല്പമാണ്. ഇതെന്റെ ആള്‍ക്കാര്‍, അവര്‍ അന്യര്‍ – ഇതും വികല്പം തന്നെ. ദേശം, കാലം, വസ്തു എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചിന്തകളും വികല്പം തന്നെ. വികല്പത്തില്‍ നിന്ന് നിഷ്‌ക്രമിക്കലാണ് നിര്‍വികല്പം. ആത്മാവ് നിര്‍വികല്പമാണ്. അതിനെ ആശ്രയിച്ച്, ധ്യാനിച്ച് ഹേ രാമ! നീ ശാന്തി പ്രാപിക്കുക – എന്നാണുപദേശം. അതിലൂടെ സുഖം നേടാമെന്ന്. സ്വാത്മാരാമന്‍ ഈ ഉദ്ധരണിയിലൂടെ ഹഠയോഗത്തെ ജ്ഞാനയോഗവുമായി കൂട്ടിയിണക്കുന്നു. യോഗവും തന്ത്രവും ദ്വൈതത്തില്‍ നിന്നദ്വൈതത്തിലേ ക്കുള്ള പാതയിലാണ് എന്നര്‍ഥം.

ഇതു തന്നെ ഭഗവദ്ഗീതയില്‍ മറ്റൊരു തരത്തില്‍ പറഞ്ഞിരിക്കുന്നു. ‘ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം’  (ഭ.ഗീ. 2 – 66) ഭാവന ശരിയായില്ലെങ്കില്‍ ശാന്തിയില്ല. അശാന്തന്നു  സുഖമെവിടെ?

(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.