Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂകാംബികയുടെ തിരുസന്നിധിയില്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Sep 30, 2019, 03:03 am IST
in Samskriti

പ്രസിദ്ധിയുടെ കൊടുമുടി താണ്ടുമ്പോള്‍ അതിനനുസരിച്ച് ഐതിഹ്യങ്ങളും പലതുണ്ടാവും. ഒരിക്കല്‍ കോലന്‍ എന്നു പേരായ മഹര്‍ഷി ഇവിടെ വളരെക്കാലം തപസ്സനുഷ്ഠിക്കുകയുണ്ടായി. ആ കാലഘട്ടത്തില്‍ത്തന്നെ കംഹാസുരന്‍ എന്നു പേരുള്ള അസുരനും അമരത്വം നേടുന്നതിനുവേണ്ടി മൃത്യുഞ്ജയ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. സന്തുഷ്ടനായ മഹാദേവന്‍ പ്രത്യക്ഷനായി. വരം ചോദിക്കാന്‍ സാധിക്കാത്ത വിധം വാഗ്‌ദേവിയായ സരസ്വതീദേവി അസുരനെ മൂകനാക്കിയിരുന്നു. ലോകരക്ഷാര്‍ത്ഥമായിട്ടായിരുന്നു സരസ്വതീദേവി അങ്ങനെ ചെയ്തത്. അങ്ങനെ കംഹാസുരന്റെ പേര് പിന്നീട് ‘മൂകാസുരന്‍’ എന്നു പ്രസിദ്ധമായി. ഇതില്‍ ക്രുദ്ധനായ മൂകാസുരന്‍ കോലമഹര്‍ഷിയെ നിരന്തരം ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ഒടുവില്‍ ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിച്ചുവത്രെ. സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ത്ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്‍പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ തപസ്സു ചെയ്തതിന്റ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും അവിടെ പ്രതിഷ്ഠിച്ചു എന്നുമാണ്.  

ഞങ്ങള്‍ ഒന്നിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ദേവിയെ കണ്ടുതൊഴാന്‍ തിരുമുമ്പിലെത്തുമ്പോള്‍ വാക്കുകള്‍ക്കതീതമായ ഒരു നിര്‍വൃതി അനുഭവപ്പെടുന്നുണ്ടായിരുന്നു. സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയുടെ തിരുമുമ്പില്‍ തൊഴുകൈകളോടെ സര്‍വ്വം മറന്ന് തൊഴുതു. പല ദിക്കുകളില്‍നിന്നും വന്ന നിരവധി ഭക്തര്‍ വലിപ്പച്ചെറൂപ്പമില്ലാതെയാണ് ഇവിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഭഗവദ്‌സന്നിധിയില്‍ എല്ലാവരും സമന്മാരാണെന്ന ബോധം പകരുന്നതാണ് ഇവിടുത്തെ ആരാധന. തിരുമുറ്റത്തുകൂടെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നിഷ്‌കളങ്കരായ പിഞ്ചുകുട്ടികള്‍  ഓടിച്ചാടി കളിക്കുന്നതു കാണാന്‍ നയനാനന്ദകരമാണ്. 

വിദ്യാരംഭവും കലാകാരന്മാരുടെ അരങ്ങേറ്റവും സാഹിത്യകാരന്മാരുടെ സാധനയും ഇവിടെ പ്രധാനമാണ്. സരസ്വതീകടാക്ഷത്തിനായി വിദ്യാര്‍ത്ഥികളും കലാകാരന്മാരും സാഹിത്യകാന്മാരും  മൂകാംബികാ ദേവിയെ വന്ദിച്ച് ആരാധിച്ചുവരുന്നു. അവിടെ സ്ഥിരമായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മണ്ഡപത്തില്‍ കച്ചേരി നടക്കുന്നു. അക്ഷരപുഷ്പങ്ങള്‍ അമ്മയുടെ പാദങ്ങളിലര്‍പ്പിച്ച് സായൂജ്യമടയുന്നത് കാണാമായിരുന്നൂ. അമ്മയുടെ അനുഗ്രഹം നേടി പുറത്തിറങ്ങുന്ന കലാകാരന്മാര്‍ക്ക് പിഴക്കാറില്ലെന്നാണ് വിശ്വാസം. വിദ്യ സുദീപ്തമായി പ്രസരിക്കാനും കലയെ വിരിയിക്കാനും അമ്മയുടെ അനുഗ്രഹവും വാത്സല്യവും നിദാനമാകും. വിദ്യ സരസുപോലെ ഒഴുകുന്നതാണല്ലോ. അങ്ങനെയാണ് വിദ്യയുടെ അധിദേവതയ്‌ക്ക് സരസ്വതി എന്ന് പേര് സിദ്ധിച്ചതും. സരസുപോലെ സ്വച്ഛമായി ഇടതടവില്ലാതെ പ്രവഹിക്കുന്നതാണ് വിദ്യ. വിദ്യയുടെ അധിദേവത സരസ്വതീദേവിയും.

വര്‍ദ്ധിച്ച ഭക്തജനത്തിരക്കുണ്ടെങ്കിലും അമ്മയെ കണ്ടു വണങ്ങുവാന്‍ ഒരു തടസ്സവും നേരിടേണ്ടി വരാറില്ല. സംതൃപ്തി പകരുന്ന ക്ഷേത്രദര്‍ശനം, ഇതുതന്നെയാണ് ലഭിക്കേണ്ടതും. 

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്യുന്ന ദേവതയാണ് മൂകാംബികാ ദേവി എന്നു പറഞ്ഞുവല്ലോ. ജീവിതത്തില്‍ മുന്നേറാന്‍ ഈ മൂന്നു കാര്യങ്ങളും സമതുലിത മായി നേടേണ്ടതാണ്. അതിനുള്ള അനുഗ്രഹവും അധിദേവതയെ സന്തോഷിപ്പിച്ച് പ്രയത്‌നപൂര്‍വ്വം നേടേണ്ടതാണ്. ശക്തിയും ഐശ്വര്യവും വിദ്യയും ഒരുമിച്ചു നേടിയാലേ ജീവിതത്തില്‍ മുന്നേറാനും സന്തുലിതാവസ്ഥ കൈവരിക്കാനും സാധിക്കൂ. വിദ്യ കൂടാതെ ശക്തിമാത്രമുള്ളയാള്‍ വിധ്വംസക പ്രവൃത്തികളിലൂടെയേ സഞ്ചരിക്കാന്‍ സാദ്ധ്യതയുള്ളൂ. അതുപോലെ ശക്തിയില്ലാത്ത വിദ്യകൊണ്ടെന്തു പ്രയോജനം? അതു നേടിയെടുക്കാനും നിലനിര്‍ത്താനും മറ്റുള്ളവരിലേക്കു പകരുന്നതിനും ശക്തിയുണ്ടെങ്കിലേ സാധിക്കൂ. ശക്തിയെന്നാല്‍ കേവലം ശാരീരികശക്തി മാത്രമല്ല, മാനസിക ദൃഢതയും ശക്തിയും അതില്‍ പെടും. ഇതില്‍ എല്ലാ കൂട്ടര്‍ക്കും ഐശ്വര്യം-ഈശ്വരാനുഗ്രഹം വേണം. അല്ലെങ്കില്‍ വിദ്യയും ശക്തിയും ഉണ്ടെങ്കില്‍ ഐശ്വര്യവും സ്വാഭാവികമായും ഉണ്ടാകും. ഇവിടെ ഗുരുവും ഈശ്വരനാണ്. ഗുരുവനുഗ്രം തന്നെ ഐശ്വര്യമാണ്. ഇതിന്റെയെല്ലാം സന്തുലനമാണ് ശരിയായ ഉയര്‍ച്ചയിലേക്കു നയിക്കുന്നത്. ഇവിടെ ഗുരു തത്വം ചിന്തനീയമാണ്. 

                                                                                                                 (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.