ബീജിങ് : വ്യാവസായിക രംഗത്തെ ലാഭ വിഹിതം കുറഞ്ഞതോടെ ചൈനീസ് കമ്പനികളില്‍ ചിലത് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലും ആവശ്യകത കുറഞ്ഞതോടെയാണ് കമ്പനികളില്‍ പലതും നഷ്ടത്തിലേക്ക് പോകാന്‍ കാരണം.ആഗസ്തില്‍ ഇറങ്ങിയ കണക്കുകള്‍ പ്രകാരം വ്യാവസായിക മേഖലയിലെ ലാഭത്തില്‍ രണ്ടു ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതായത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 7259 കോടി ഡോളര്‍ (517.8 ബില്ല്യാണ്‍ യുവാന്‍) ലാഭം ഇടിഞ്ഞിട്ടുണ്ടെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ( എന്‍ബിഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018ന്റെ പകുതിയോടെ ചൈനീസ് കമ്പനികളുടെ ലംഭം ഇടിയാന്‍ തുടങ്ങിയതാണ്.
ഇതോടെ കമ്പനികളുടെ പ്രവര്‍ത്തം തന്നെ അവതാളത്തില്‍ ആകുകയാണെന്ന സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും കാര്യക്ഷമമാക്കണമെങ്കില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണം.കൂടാതെ ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികലെ രാജ്യത്തെ പട്ടികയില്‍ നിന്നും നീക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കുന്നതായി വാര്‍ത്ത പുറത്തുവന്നതോടെ പല കമ്പനികളും സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. സാമ്പത്തിക മാന്ദ്യവും ചൈനയെ വരിഞ്ഞ് മുറുക്കുകയാണ്. മാന്ദ്യം മൂലം പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ തുടങ്ങിയെന്ന് ചൈന്നീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വെള്ളിയാഴ്ച നടന്ന ഓഹരി വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇത് ചൈനീസ് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് കാലയളവില്‍ 420000 യുവാന്‍ ആയിരുന്നു വ്യവസായിക മേഖലയിലെ കമ്പനികളില്‍ നിന്നുള്ള വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.7 ശതമാനം ഇടിവാണ് ഇത്. 30 വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്. അതേസമയം വാഹന വിപണിയിലും ഇടിവും ചൈനീസ് സാമ്പത്തിക മേഖലയെ തളര്‍ത്തിയിട്ടുണ്ട്.
അതിനിടെ ചൈനീസ് കമ്പനികളെ യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്ന് അമേരിക്കന്‍ ട്രഷറി അസിസ്റ്റന്റ് സെക്രട്ടറി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി വ്യക്തമാക്കി. യുഎസ്- ചൈന വ്യാപാര ചര്‍ച്ച ഒക്‌ടോബറില്‍ നടക്കാനിരിക്കെയാണ് അമേരിക്ക നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും നിരവധി തവണ മത്സരിച്ച് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഉയര്‍ത്തിയിരുന്നു.
















