Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാമാങ്കത്തിന്റെ ശില്‍പ്പിയുടെ മനസ്സിലുള്ളത്

വിനീത വേണാട്ട് by വിനീത വേണാട്ട്
Sep 15, 2019, 01:46 pm IST
in Entertainment

മമ്മൂട്ടി ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രീകരണം തുടങ്ങിയതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു എന്നതുകൊണ്ടുതന്നെ ചരിത്രത്തോട് നീതിപുലര്‍ത്താന്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാവാത്ത ഒരാളുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളി. 

ഒരുപാട് സവിശേഷതകളുണ്ട് മാമാങ്കത്തിന്. ഏറ്റവും കുടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന മലയാള ചിത്രം, ചരിത്രത്തെ പുനഃസൃഷ്ടിക്കുന്നതിനായി തീര്‍ത്ത പടുകൂറ്റന്‍ സെറ്റുകള്‍, രാജ്യത്തെ മികച്ച സിനിമ സാങ്കേതിക വിദഗ്ധര്‍ ഒന്നിക്കുന്ന ചിത്രം… ഇതൊക്കെ മാമാങ്കത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ചിത്രത്തിന്റെ നിര്‍മാതാവിന്റെ റോളിലേക്ക് അവിചാരിതമായി എത്തിയ വേണു കുന്നപ്പിള്ളിക്ക് സിനിമയെക്കുറിച്ചും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍  ഒടുക്കം വരെയുള്ള എല്ലാ ഘട്ടത്തിലും ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടു. 

പീരിയോഡിക് സിനിമകള്‍ ചെയ്ത് പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിക്കുന്നതുമുതല്‍ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ ആ ഭാഷയിലെ മികച്ച സംവിധായകരുടെ മേല്‍നോട്ടം കൊണ്ടുവരുന്നതില്‍ വരെ വേണു കുന്നപ്പിള്ളി ശ്രദ്ധ പുലര്‍ത്തി.   മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് മാമാങ്കം ഇറങ്ങുന്നത്. 18-ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രം എല്ലായിടത്തും സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. 

16, 17 നൂറ്റാണ്ടുകളിലായി മലപ്പുറം തിരുനാവായ മണപ്പുറത്ത് 12 വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചാവേറുകളാവേണ്ടി വരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടവീര്യവും അവര്‍ക്ക് ഉറ്റവരുമായുള്ള വൈകാരിക ബന്ധവുമാണ് ഇതിവൃത്തം. മാമാങ്കം ഒരു യുദ്ധസിനിമ മാത്രമല്ലെന്നാണ് നിര്‍മാതാവെന്ന നിലയില്‍ വേണു കുന്നപ്പിള്ളിയുടെ അഭിപ്രായം. യുദ്ധം അനിവാര്യമാണെന്ന് മാത്രം. 

ഒരു പീരിയോഡിക് ചിത്രമായതിനാല്‍, ആ കാലഘട്ടത്തെ പുനരാവിഷ്‌കരിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് വേണു പറയുന്നു. വസ്ത്രധാരണ രീതി മുതല്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതിന് ഗവേഷണംതന്നെ നടത്തേണ്ടി വന്നു. 

മലയളത്തില്‍ ഇതുവരെ ആരും കാണാത്ത, വിസ്മയിപ്പിക്കുന്ന സെറ്റാണ് മാമാങ്കത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.  15 കോടിയോളം രൂപ മുതല്‍മുടക്കി എറണാകുളം കുണ്ടന്നൂര്‍, നെട്ടൂര്‍, മരട് എന്നിവിടങ്ങളിലാണ് പടുകൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയത്. കുണ്ടന്നൂരില്‍ 14,000 സ്‌ക്വയര്‍ ഫീറ്റിലാണ് നായികയുടെ വീട് ഒരുക്കിയത്.  തിരുനാവായ മണപ്പുറത്തെ മാമാങ്ക വേദിയാണ് നെട്ടൂരില്‍ പുനസൃഷ്ടിച്ചത്. 10 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. 350 കടകളുള്ള വ്യാപാര കേന്ദ്രം, അവിടുള്ള സാധന സാമഗ്രികള്‍, മാമാങ്കത്തിലെ പ്രധാന വേദിയായ നിലപാടുതറ, ക്ഷേത്രം, ഭക്ഷണശാല തുടങ്ങി മാമാങ്ക വേദിയില്‍ ഉള്ളതെല്ലാം ഇവിടെ ഒരുക്കി. 500-ലേറെ  തൊഴിലാളികള്‍ രണ്ടരമാസത്തോളം അധ്വാനിച്ചാണ് സെറ്റ് തയ്യാറാക്കിയത്. 

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിനിമ ചിത്രീകരണം. യുദ്ധ രംഗങ്ങളില്‍ ആയിരത്തോളം പേര്‍ വരെ അഭിനയിച്ചു. 142 ദിവസമെടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍, അതിരപ്പള്ളി, ഒറ്റപ്പാലം, വാഗമണ്‍, കളമശ്ശേരി തുടങ്ങിയവയായിരുന്നു മറ്റു ലൊക്കേഷനുകള്‍. 

രണ്ട് കാലഘട്ടങ്ങളിലായി, മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചാവേര്‍ തലവന്റെ വേഷത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം ഹിറ്റായി. ഉണ്ണി മുകുന്ദന്‍, പ്രാചി തെല്ഹാന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, നീരജ് മാധവ് തുടങ്ങി മലയാളത്തിലെ പ്രമുഖരായ അമ്പതോളം താരങ്ങള്‍ അണിനിരക്കുന്നു. മാമാങ്കത്തിന്റെ സവിശേഷതയെന്ന് പറയാവുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദംഗല്‍, കൃഷ് 3 തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശ്യാം കൗശലാണ്. പശ്ചാത്തല സംഗീതം സഞ്ജിത് ബല്‍ഹാര. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ ഒരുക്കിയത് എം.ജയചന്ദന്‍. യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍ ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ എന്നിവരാണ് ഗായകര്‍.  കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 

വേള്‍ഡ് വൈഡ് റിലീസിന് അനുമതി കിട്ടിയ മാമങ്കം രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. വിഎഫ്എക്‌സ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഒക്ടോബര്‍ 31 ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതല്ല എങ്കില്‍ നവംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. 

എറണാകുളം വൈപ്പിന്‍ അയ്യമ്പിള്ളി സ്വദേശിയാണ് വേണു കുന്നപ്പള്ളി. കഴിഞ്ഞ 30 വര്‍ഷമായി ദുബായില്‍ താമസം. പ്രവാസി വ്യവസായിയായ ഇദ്ദേഹം ദുബായിക്കു പുറമെ യുകെ, ദക്ഷിണാഫ്രിക്ക, ലണ്ടണ്‍ എന്നീ രാജ്യങ്ങളിലേക്കും വ്യവസായ ശ്യംഖല വ്യാപിപ്പിച്ചിരിക്കുന്നു. എഴുത്തിന്റെ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥയെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. സംതിങ് എല്‍സ് എന്ന പേരില്‍ ഒരു ഹോളിവുഡ് ചിത്രവും നിര്‍മിച്ചു. 2020 ഫെബ്രുവരിയില്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. 

പ്രിയയാണ് വേണുവിന്റെ ഭാര്യ. കാവ്യ, കാശി എന്നിവരാണ് മക്കള്‍. തുടര്‍ന്നും മലയാളത്തില്‍ നിര്‍മാതാവായി തുടരുന്നത് മാമാങ്കത്തിന്റെ പ്രേക്ഷക പ്രീതി അനുസരിച്ചായിരിക്കും എന്നും അദ്ദേഹം പറയുന്നു. പല വെല്ലുവിളികള്‍ക്കിടയില്‍ നിന്ന് വന്‍ ബജറ്റില്‍ ഒരുക്കിയ മാമാങ്കം പ്രേക്ഷകര്‍ സ്വീകരിക്കും എന്നുതന്നെയാണ് വേണു കുന്നപ്പിള്ളിയുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.