Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ കൂട്ടുകെട്ടും ഇടയ്‌ക്കൊരു തമ്മില്‍ത്തല്ലും

കെ.വി. രാജശേഖരന്‍byകെ.വി. രാജശേഖരന്‍
Sep 14, 2019, 02:43 am IST
inVicharam

പുതിയ ഖദര്‍ മുണ്ട് വാങ്ങിയാല്‍ അതൊന്ന് കീറിത്തയിച്ച് ഉടുക്കുന്നുയെന്ന് പറയപ്പെടുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയ്‌ക്കപ്പുറം ഏറെ വളര്‍ന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിന് ചുറ്റും കറങ്ങിനടക്കുന്ന ആവേശക്കൂട്ടം വിളിച്ചുകൂകുന്ന രാഹുലിനുപോലും പൈജാമയുടെ കീറിയ പോക്കറ്റ് പുറത്തുകാണിച്ച് ജനകീയനാകാന്‍ വഴികാട്ടിയായ കുഞ്ഞൂഞ്ഞ് മോശക്കാരനൊന്നുമല്ല. പക്ഷേ ഉമ്മന്‍ചാണ്ടിയും നാളെ മുഖ്യമന്ത്രിയാകാന്‍ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയും അഴിമതിക്കാര്യത്തില്‍ ഒളിമ്പിക് റെക്കോര്‍ഡുകള്‍ക്കുവരെ അര്‍ഹതയുള്ള സോണിയയ്‌ക്കും രാഹുലിലും പി. ചിദംബരത്തിനും ഡി.കെ. ശിവകുമാറിനും ഒപ്പം പരാമര്‍ശിക്കപ്പെടാന്‍ അര്‍ഹത നേടിയവരാണെന്ന് വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ് ചാനലും പാര്‍ട്ടി നേതാക്കളും ശ്രമിക്കുന്നതുകാണുമ്പോള്‍ പതിവുപണിയായ പരസ്പരം കുതികാലുവെട്ട് കലാപരമായി തുടരാനാണോ ഭാവം എന്നാകും ചോദ്യം. ടൈറ്റാനിയം കേസ്സില്‍ സിബിഐ അല്ല ആരുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നാണ് അവര്‍ രണ്ടുപേരും പറഞ്ഞത്. അവരെയും മുകളില്‍പറഞ്ഞ അഴിമതിയുടെ തമ്പുരാക്കന്മാരെയും ഒരുപോലെ പീഡിപ്പിക്കപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവരെല്ലാം ഒരമ്മപെറ്റ മക്കളാണെന്ന സത്യം പൊതുജനങ്ങളെ അറിയിക്കുന്നത്, ഉദ്ദേശ്യശുദ്ധിയോടെയൊന്നുമല്ലെങ്കിലും, നല്ലകാര്യം! അങ്ങനെ ചെയ്യുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കുറ്റപ്പെടുത്താനാകില്ല. കാരണം 75 വയസ്സുകഴിഞ്ഞ ഉമ്മന്‍ചാണ്ടിയും 65നോടടുക്കുന്ന ചെന്നിത്തലയും മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കാന്‍ വാശികാട്ടിയാല്‍ പിണറായിയില്‍നിന്ന് കിട്ടുന്ന വടിയെടുത്ത് രണ്ടുവയസ്സന്മാരെയും വട്ടം അടിക്കുകയല്ലാതെ ഇളമുറത്തമ്പുരാക്കന്മാര്‍ക്ക് വഴി വല്ലതും ഉണ്ടോ?

അല്ലെങ്കില്‍തന്നെ, പിണറായി കൊടുത്ത വടി ഉപയോഗിച്ചടിക്കുന്നതിലും കുറ്റം പറയാനാവില്ല. കാരണം പുത്തന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മൂത്ത കോണ്‍ഗ്രസുകാരായ ചാണ്ടിയും ചെന്നിത്തലയുമൊക്കെ ആചരിച്ചു ശീലിച്ചു നല്‍കിയ മാതൃകയും അതുതന്നെയാണല്ലോ. ഒന്നു വീഴാത്തവരും ഒമ്പതു വീണവരും ഇല്ല’!  വീഴുക, വീണ്ടും വീണ്ടും വീഴുക, ഇതൊരു തുടര്‍ക്കഥയായി കൊണ്ടുനടക്കുന്ന പിള്ളേരോട് മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കാറുണ്ട്. പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ അതു പഠിച്ചിട്ടില്ല. കമ്യൂണിസ്റ്റുപക്ഷം ഭരിക്കുമ്പോള്‍ കൊല്ലും, കൊലവിളി വിളിക്കും,  അഴിമതി നടത്തും. ആരോപണവും അന്വേഷണവും ഒക്കെ ‘മുറപോലെ’ നടക്കും.  പക്ഷേ സഹികെട്ട ജനം, ഭരണം കോണ്‍ഗ്രസ്സിനെ ഏല്‍പ്പിച്ചാലും എല്ലാം തേയും, മായും.  ഉദ്ദിഷ്ടകാര്യം സിദ്ധിച്ച കമ്യൂണിസ്റ്റുകാര്‍ തിരിച്ചും സഹായിക്കും. രണ്ടു കൂട്ടരും മാറി മാറി കുളിപ്പിച്ച്, കുളിപ്പിച്ച്, കേരളത്തെ വെളുപ്പിച്ചില്ലാതാക്കാന്‍ മത്സരിക്കുന്നു, സഹകരിക്കുന്നു.  

നാട് കട്ടുമുടിക്കുന്ന കോണ്‍ഗ്രസ്സുകാരെ നിര്‍ണ്ണായക വഴിത്തിരിവുകളില്‍ കമ്യൂണിസ്റ്റുകാര്‍ സഹായിക്കും. അങ്ങനെ ചെയ്യുമ്പോഴും തങ്ങള്‍ക്ക് എതിരെ ഉയരുന്ന രാഷ്‌ട്രീയ വ്യക്തിത്വങ്ങളെ ഒതുക്കി ഒഴിവാക്കാന്‍ ഒരിക്കലും മടിക്കാറുമില്ല. ടൈറ്റാനിയം കേസില്‍ ഇപ്പോള്‍ സംഭവിച്ചത് അതുതന്നെയാണ്. വിട്ടുവീഴ്ചയില്ലാതെ ശരിദിശയിലും വേഗത്തിലും അന്വേഷണം നടന്നിരുന്നെങ്കില്‍ ചാണ്ടിയും ചെന്നിത്തലയുമടക്കം പലരും അഴിക്കുള്ളിലാകുമായിരുന്നു. എന്നാല്‍ കേസ് പതിയെ ഇഴയുവാനിടയാക്കിയിട്ടത് കൗശലമായിരുന്നു.

ഇടതുഭരണത്തിന് ഒരു തുടര്‍ അവസരം തേടുവാനുള്ള നിര്‍ണ്ണായക ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സന്ദര്‍ഭത്തിനു മുമ്പായി അത് പൊടിതട്ടിയെടുത്ത് സിബിഐയ്യെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രായോഗിക രാഷ്‌ട്രീയത്തിന്റെ തന്ത്രമികവാണ് പ്രകടമാക്കുന്നത്. ഈ ഘട്ടത്തില്‍ നാല് അനുകൂല ഘടകങ്ങള്‍ കമ്യൂണിസ്റ്റു പക്ഷത്തിന് മേല്‍ക്കൈ നല്‍കുന്നു. ഒന്ന്, പൊതു മുതല്‍ കട്ടുമുടിച്ചെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തൊരു കേസ്. രണ്ട്, 75 കാരന്‍ ഉമ്മന്‍ചാണ്ടിയെയും 65കാരന്‍ രമേശ് ചെന്നിത്തലയേയും ഒതുക്കാന്‍ അവസരം നോക്കിയിരിക്കുന്നവരായ കോണ്‍ഗ്രസ്സുകാരുടെ ഒളിസഹായം. മൂന്ന്, താന്‍ പെട്ടാലും രമേശിനെ ഒതുക്കി തന്റെ പിന്‍ഗാമിയായി മനസ്സില്‍ കരുതിയിട്ടുള്ള ആള്‍ക്ക് അവസരം ഒരുക്കാന്‍ വഴിയിട്ടുണ്ടെന്നതിനാല്‍ കേസ് നീണ്ടുപോകാനിടയാക്കുകയും മറ്റും ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം ഉണ്ടാകാം.  നാല്: അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന നരേന്ദ്രമോദി ഭാരതം ഭരിക്കുന്നതുകൊണ്ട് സിബിഐയുടെ ഭാഗത്തുനിന്ന് നിഷ്പക്ഷ നിലപാട്.

ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാകണം ടൈറ്റാനിയം കേസ് പഠനവിഷയമാക്കുന്നത്. ഒപ്പം ഈ അഴിമതി നടന്ന കാലവും. 2014ല്‍ ഡോ. മന്‍മോഹന്‍ സിംഗിനെ മുന്നില്‍നിര്‍ത്തി സോണിയ നടത്തിയ ഭരണം ആകാശവും ഭൂമിയും പതാളവും അഴിമതിക്കുള്ള വേദിയായി ഉപയോഗിച്ചു. അന്ന് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതേ വഴിക്കായി യാത്ര. കരിക്കും മണലിനും കരിമണലിനുമപ്പുറം കരിമണല്‍ ഫാക്ടറിയിലെ മാലിന്യം സംസ്‌കരിക്കുന്നതിലാണ് കോണ്‍ഗ്രസ് ഭരണകൂടം അഴിമതിസാദ്ധ്യത കണ്ടെത്തിയത്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിന് പ്രോജക്ട് പരിഗണിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയിക്കു 2001ല്‍ നല്‍കിയ തൊണ്ണൂറ്റിയൊന്ന് കോടിയുടെ കരാര്‍ റദ്ദാക്കിയിട്ടാണ് ആ സ്ഥാനത്ത് 256 കോടിയുടെ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറായത്. മാലിന്യ ബോര്‍ഡിന്റയോ മറ്റേതെങ്കിലും ബന്ധപ്പെട്ട വിദഗ്ധരുടെയോ അഭിപ്രായം ചോദിക്കാതെ വകുപ്പുമന്ത്രിയെ നോക്കുകുത്തിയാക്കിയെടുത്ത തീരുമാനം. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ഇറക്കുമതിയുടെ മറവില്‍ 80 കോടിയുടെ അഴിമതിയുണ്ടായതായി വിലയിരുത്തപ്പെടുന്നു. എല്ലാം കഴിഞ്ഞ് 62 കോടിരൂപയുടെ ഉപകരണങ്ങള്‍ ഫാക്ടറിവളപ്പില്‍ നശിച്ച് തുരുമ്പെടുത്തു. മാലിന്യം ഒഴിവാക്കാന്‍ ഇറക്കുമതി ചെയ്ത സാമഗ്രികള്‍ തന്നെ മാലിന്യമായി മാറിക്കിടക്കുന്നു. ഈ കൊടും ക്രിമിനല്‍കുറ്റത്തിന് വിചാരണ നേരിടേണ്ടി വരേണ്ടവര്‍ ചാണ്ടിയായാലും ചെന്നിത്തലയായാലും ഇബ്രാഹിം കുഞ്ഞായാലും ദയ അര്‍ഹിക്കുന്നില്ല. അന്വേഷണം ഇനിയെങ്കിലും വേഗം നടക്കണം, കാര്യക്ഷമമായി നടക്കണം.

പ്രതിരോധവുമായി ഇറങ്ങിയിട്ടുള്ള കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വിചിത്ര വാദങ്ങളാണ് ഇറക്കുന്നത്. സുപ്രീംകോടതി പറഞ്ഞിട്ട് തൊഴിലാളികളുടെ ക്ഷേമം ഉള്‍പ്പെടെ കണക്കിലെടുത്താണു പോലും ഈ പ്രോജക്ട് നടപ്പിലാക്കുന്നതിന് ശ്രമിച്ചതത്രേ! സുപ്രീംകോടതി പ്രോജക്ട് നടപ്പിലാക്കാനല്ലേ പറഞ്ഞത്? അതില്‍ കയ്യിട്ടുവാരാന്‍ പറഞ്ഞില്ലല്ലോ? ചെന്നിത്തല അന്ന് കെപിസിസി പ്രസിഡന്റ് മാത്രമായിരുന്നു പോലും! മന്ത്രിസഭയില്‍ ഭാഗമായിരുന്നില്ലല്ലോ എന്ന്! അങ്ങനെയാകുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സോണിയ നടത്തിയ പിന്‍സീറ്റ് ഡ്രൈവിംഗ് ഇവിടെ കേരളത്തിലെ കെപിസിസി പ്രസിഡന്റിന് വശമില്ലായിരുന്നെന്ന് പൊതുജനം കരുതണമെന്നാണോ? മന്ത്രിസഭയിലെ സ്ഥാപനങ്ങളെല്ലാം ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വെക്കുന്ന കേരളത്തില്‍, ഗ്രൂപ്പുനേതാവിന് തന്റെ ഗ്രൂപ്പ് മന്ത്രിമാര്‍ താക്കോല്‍ സ്ഥാനങ്ങളിലുള്ള മന്ത്രിസഭയുടെ മേല്‍ ഒരു സ്വാധീനവും ഇല്ലെന്നോ?  കൂടാതെ സിബിഐക്കു വിടുന്നതിനെതിരെ ബാലിശമായ ചില നിയമ പ്രശ്‌നങ്ങളും. നിയമപ്രശ്‌നങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കില്‍ വേഗം കോടതിയിലേക്ക് പോയിക്കൂടേ? നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.