ചെങ്ങന്നൂര്‍: ഓണദിവസം തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു മോശം അനുഭവം ഉണ്ടായെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ മകളുമായി ജ്യോതി വിജയകുമാറിന് മറുപടിയുമായി ക്ഷേത്രം ഉപദേശക സമിതി. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം പല സ്ഥലങ്ങളിലും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതും ജ്യോതി ആയിരുന്നു. എന്നാല്‍, ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജ്യോതി ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നു ക്ഷേത്രം ഉപദേശകസമിതി ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം- ഇതുപോലെ ഉള്ള ഒരു പോസ്റ്റ് ഇനി ഈ പേജില്‍ ഇടേണ്ടി വരല്ലെ എന്ന് ദേശ നാഥനായ ത്രിപ്പുലിയൂരപ്പനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് എഴുതുന്നു.സാമൂഹ്യ മാധ്യമങ്ങളില്‍ തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തെയും ഭക്തജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കാണാന്‍ ഇടയുണ്ടായി. പേജിന്റെ അഡ്മിന്‍ പാനല്‍ ഇതില്‍ ഒരു വ്യക്തത വരുത്തുകയാണ്.
തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവോണദിവസം നല്ല ഭക്തജനത്തിരക്കായിരുന്നു. എല്ലാ ഭക്തജനങ്ങളും പതിനെട്ടാംപടിക്ക് താഴെ പാദരക്ഷകള്‍ ഊരി ഇട്ടതിനു ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ പാദരക്ഷകള്‍ക്കു മുകളില്‍ ആയി ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി പാദരക്ഷകള്‍ എടുക്കാന്‍ വന്നവരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതില്‍ അമര്‍ഷം പൂണ്ടു ഭക്തജനങ്ങള്‍ ചെറിയ രീതിയില്‍ പ്രതിഷേധം കാണിക്കുകയുണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ കാര്‍ ആരുടെ ആണെന്ന് അന്വേഷിക്കുകയും, അതില്‍ അഡ്വ. ഡി. വിജയകുമാര്‍ ചേട്ടനും മകളും ആണ് വന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ക്ഷേത്രദര്‍ശനം കഴിഞ്ഞു ഇറങ്ങിയ ജ്യോതിയോട് ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ സമീപത്തെത്തി തികച്ചും ആദരവോടെ ‘മാഡം നിങ്ങളുടെ വണ്ടിയാണോ പതിനെട്ടാംപടിക് മുന്നില്‍ നടയുടെ നേരെ പാര്‍ക്ക് ചെയ്തിരിക്കുന്നത് ‘ എന്ന് ചോദിക്കുകയും, ആണെന്നറിഞ്ഞതോടെ അതിന്റെ താഴ്ഭാഗത്തായി ഭക്തജനങ്ങളുടെ കുറച്ചു പാദരക്ഷകള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും കാര്‍ മാറ്റിത്തന്നാല്‍ അതെടുക്കാന്‍ സാദിക്കും എന്നും അറിയിച്ചു.
ജ്യോതി പറഞ്ഞതനുസരിച്ച് വിജയന്‍ ചേട്ടന്റെ കയ്യില്‍ ആണ് താക്കോല്‍ എന്ന് മനസിലാക്കുകയും, അദ്ദേഹത്തെ കാര്യം ധരിപ്പിക്കുകയും ഉണ്ടായി. ചേട്ടന്‍ പെട്ടെന്ന് തന്നെ കാര്‍ അവിടെ നിന്നും മാറ്റി തന്നു.ഇതിനു ശേഷം ജ്യോതി അവിടെ എത്തുകയും കൂടി നിന്നവരോട് പ്രകോപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ” നിങ്ങള്‍ മാന്യമായി സംസാരിക്കണം എന്നും ഞാന്‍ പുലിയൂര്‍കാരി ആണെന്നും 40വര്‍ഷം ആയി ഇവിടെ താമസിക്കുന്നുവെന്നും, എന്നെ ആരും പേടിപ്പിക്കാന്‍ നോക്കണ്ട എന്നും നിങ്ങള്‍ ക്ഷേത്രം തകര്‍ക്കുന്നവരാണ് എന്ന് ആക്രോശിച്ചു”. അത് കൂടാതെ ന്യായത്തിന്റെ ഭാഗത്തു നിന്ന ഭക്തജനങ്ങളോട് നിങ്ങള്‍ ഇവിടെ രാഷ്‌ട്രീയം കളിക്കുകയാണെന്നും ചോദ്യം ചെയ്തവരുടെ പേരും വിലാസവും അന്വേഷിക്കുകയും ഇതിനുള്ളത് ഞാന്‍ കാണിച്ചു തരം എന്നതരത്തില്‍ വെല്ലു വിളിക്കുകയും ഉണ്ടായി.
ഭക്തജനങ്ങളോട് ഈ രീതിയില്‍ പ്രതികരിച്ചിട്ടും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ADv. വിജയന്‍ ചേട്ടന്റെ മകള്‍ എന്നുള്ള പരിഗണനകൊണ്ട് ആരും തന്നെ ഒന്നും എതിര്‍ത്തു സംസാരിച്ചില്ല.ഇത്രയും സംഭവ വികാസങ്ങള്‍ക്കു ശേഷം ജ്യോതിയെ ആക്ഷേപിച്ചു എന്ന തരത്തില്‍ ഒരു ഫേസ്ബുക് പോസ്റ്റ് ജ്യോതിയുടെ പ്രൊഫൈലില്‍ നിന്ന് വന്നിരുന്നു, അതില്‍ ഏതു രീതിയില്‍ ആണ് ആക്ഷേപം ഉണ്ടായി എന്നുള്ള ഒരു പരാമര്‍ശവും കണ്ടില്ല. ജ്യോതിയുടെ ഇത്തരം പ്രകോപനങ്ങള്‍ക്കിടയിലും വിജയന്‍ ചേട്ടന്‍ ഇതില്‍ ഒന്നും പ്രതികരിക്കാതെ ന്യായത്തിന്റെ ഭാഗത്തു നില്‍ക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ എത്തിയാല്‍ ആര്‍ക്കും രാഷ്‌ട്രീയം ഇല്ല എന്നും അവിടെ എല്ലാവരും ഭക്തജനങ്ങളാണെന്നും ജ്യോതി മനസ്സിലാക്കണം. ക്ഷേത്ര ഉപദേശകസമിതിയില്‍ ആര്‍എസ്എസുകാരും കോണ്‍ഗ്രസുകാരും ഇടതുപക്ഷക്കാരും ഉണ്ട്, അതുകൊണ്ടുതന്നെ ക്ഷേത്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് രാഷ്‌ട്രീയം ഇല്ലെന്നും ക്ഷേത്രത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എല്ലാവരും എന്ന് ഒന്ന് ഓര്‍മപെടുത്തിക്കൊള്ളുന്നു. ഇത്തരം രാഷ്ടീയ ലക്ഷ്യങ്ങളോടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും സമൂഹത്തില്‍ താങ്കള്‍ക്കുള്ള ജനപിന്തുണ നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ ഇനിയും ഉണ്ടാകരുതെന്ന് ഒന്ന് ഓര്‍മ്മ പെടുത്തിക്കൊള്ളുന്നു.
എന്‍ബി- ത്രിപ്പുലിയൂര്‍ തേവരുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിന്റെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ ഉള്ളവരുടെ നിലപാട് ഒന്നു തന്നെ ആയിരിക്കും കാരണം വിശ്വാസികളോടൊപ്പം ആണ്
















