Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാം ജത്മലാനി; ഔന്നത്യമുള്ള വ്യക്തിത്വം

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Sep 9, 2019, 03:00 am IST
in Vicharam

രാം ജഠ്മലാനിയുടെ വേര്‍പാട് നിയമവകുപ്പിന് ഒരിക്കലും നികത്താനാവാത്ത വിടവ്. ഒരുപാട് സവിശേഷതകളുടെ ഉടമയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ സിന്ധില്‍ ജനിച്ചുവളര്‍ന്ന് പ്രതികൂലസാഹചര്യങ്ങളില്‍ 17 വയസ്സില്‍ നിയമപഠനം പൂര്‍ത്തിയാക്കി. പിന്നീട് രാജ്യവിഭജനത്തിന് ശേഷം മുംബൈയിലേക്ക് കുടിയേറി പാര്‍ക്കേണ്ടിവന്നു. പക്ഷേ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നില്ല. അഭിഭാഷകരംഗത്ത് വന്‍വിജയം അദ്ദേഹത്തിന് കൈവരിക്കാനായി. പല പ്രമുഖ സാമ്പത്തിക കുറ്റവാളികള്‍ക്കുംവേണ്ടി മുംബൈ കോടതിയില്‍ ഹാജരായിട്ടാണ് പ്രശസ്ത ക്രിമിനല്‍വക്കീല്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. ആ സമയത്തുതന്നെ വന്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെന്ന പ്രത്യേകത അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

സ്വതന്ത്രചിന്താഗതി എല്ലാകാലത്തും വെച്ചുപുലര്‍ത്തുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയേണ്ട കാര്യമായിരുന്നു. കോടതികളെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. ബാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആയിരിക്കെയാണ് അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗം നടത്തിയത്. അതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നോട്ടപ്പുള്ളിയായി അറസ്റ്റ് വാറണ്ട് നേരിടേണ്ടിവന്നു. സമര്‍ത്ഥമായ രീതിയില്‍ അതിനെ നേരിട്ട് വിദേശത്തേക്ക്കടന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ നിര്‍മാതാവ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച എച്ച്.ആര്‍. ഗോഖലയെ മുംബൈ നഗരത്തിലെ ഒരു പാര്‍ലമെന്ററി സീറ്റില്‍ വലിയ രീതിയില്‍ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തി. സഞ്ജയ് ഗാന്ധിയെ പരാജയപ്പെടുത്തിയ രവീന്ദ്രപ്രസാദ് സിങ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ രാജ് നാരായണനോടൊപ്പം ലോക്‌സഭയിലെ മറ്റൊരു പ്രോജ്വലന സ്ഥാനമായിരുന്നു മലാനി. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ നിയമ മന്ത്രിയായി. ആ സമയം ബിജെപിയുമായി അടുക്കുകയും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ പിന്നീട് സ്വതഃസിദ്ധമായ സ്വതന്ത്രചിന്ത പാര്‍ട്ടി അച്ചടക്കത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് അല്‍പ്പകാലത്തേക്ക് പാര്‍ട്ടിയോട് വിടപറഞ്ഞു. രാഷ്‌ട്രീയത്തില്‍ എന്നും സ്വന്തമായ വിഭിന്നാഭിപ്രായം സധൈര്യം പ്രകടിപ്പിച്ചിരുന്ന ഉന്നത വ്യക്തിത്വമായിരുന്നു മലാനിയുടേത്. കോടതികളിലും അദ്ദേഹത്തിന്റെ പെരുമാറ്റം നിര്‍ഭയമായ രീതിയിലായിരുന്നു.

സമ്പന്നതയുടെ മേളപ്പകിട്ടിലും പഞ്ചനക്ഷത്ര ജീവിതശൈലിയിലും അഭിഭാഷക സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ അദ്ദേഹം വിസ്മരിച്ചിരുന്നില്ല. രാജ്യത്തെ എല്ലാ അഭിഭാഷക അസോസിയേഷനുകള്‍ക്കും ഉദാരമായ സംഭാവന നല്‍കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. വ്യക്തിപരമായി നല്ല വസ്ത്രങ്ങള്‍, നല്ല ഭക്ഷണം എന്നിവയ്‌ക്ക് മുന്‍തൂക്കം കൊടുത്തിരുന്ന ആളാണെങ്കിലും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. നിയമമന്ത്രി എന്ന നിലയ്‌ക്ക് ആ വകുപ്പിനെ തന്നെ കാര്യക്ഷമമാക്കാന്‍ കാര്യമായ സംഭാവനകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ മരണംകൊണ്ട് നഷ്ടമാകുന്നത് അഭിഭാഷക സമൂഹത്തിന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ജനസമൂഹത്തിനുമാണ്. ഇതുപോലത്തെ ഔന്നത്യമുള്ള വ്യക്തിത്വം ഇനിയും ഉണ്ടാകാന്‍ വളരെ പ്രയാസമാണ്. താന്‍ കൈവച്ച എല്ലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് വിജയത്തിന്റെ സോപാനങ്ങള്‍ ചവുട്ടിക്കയറിയ മലാനിയെ അഭിഭാഷക സമൂഹം എന്നെന്നും നന്ദിയോടുകൂടി ഓര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

India

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

Kerala

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.