Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യന്റെ പ്രണയിനി പാരിജാതം

ഉമ by ഉമ
Sep 8, 2019, 03:00 am IST
in Samskriti

നിലത്തുവീണ പൂക്കള്‍ അര്‍ച്ചനയ്‌ക്കെടുക്കരുതെന്നാണ് വിശ്വാസം.  എന്നാല്‍ പാരിജാതത്തിന്റെ പവിത്രതയ്‌ക്ക് ഇത് തടസ്സമല്ല. നിലത്താണെങ്കിലും പെറുക്കിയെടുക്കാം. അര്‍ച്ചിക്കാം. 

ഭാരതീയ പുരാണങ്ങളിലെ ‘സ്വര്‍ഗീയ പുഷ്പങ്ങ’ളില്‍ മുന്‍നിരയിലാണ് നിശയില്‍ വിടര്‍ന്ന് പരിമളം പടര്‍ത്തുന്ന പാരിജാതം. സൂര്യനോടുള്ള പ്രണയം, കൃഷ്ണപത്‌നിമാര്‍ക്കിടയിലെ അസൂയ… തുടങ്ങിയ പുരാണകഥകളില്‍ നിര്‍ണായക കഥാപാത്രമാണ് പാരിജാതം. 

പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് പാരിജാതത്തിന്റെ പിറവി. പാലാഴി കടയുന്നതിനിടെ ദിവ്യവും അമൂല്യവുമായ ഒട്ടേറെ വസ്തുക്കള്‍ ഉയര്‍ന്നു വന്നു. അവയിലൊന്നാണ് പാരിജാതം.  മനസ്സിനെ പ്രണയാര്‍ദ്രമാക്കുന്ന സുഗന്ധഹാരിയായ പൂക്കളുള്ള ദിവ്യവൃക്ഷം.  ഇന്ദ്രന്‍ അതെടുത്ത് ദേവലോകത്ത് നട്ടു. അതോടെ ഇന്ദ്രന്റെ രാജകീയ പ്രൗഢികളില്‍ പാരിജാതത്തിന്റെ പേരും ചേര്‍ത്തു വെച്ചു.  ഇന്ദ്രന് അതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. പാരിജാതം തനിക്കു മാത്രം സ്വന്തമായ  ദിവ്യപുഷ്പം. 

ഭഗവാന്‍ കൃഷ്ണനാണ് പാരിജാതത്തെ ഭൂമിയിലെത്തിച്ചതെന്നൊരു കഥയുമുണ്ട്. ഇന്ദ്രലോകത്തു നിന്നു പറിച്ചെടുത്ത പാരിജാത പൂക്കളുമായി നാരദന്‍ കൃഷ്ണനെ കാണാനെത്തി. ഭഗവാന്‍ ആ പൂക്കളിലൊന്നെടുത്ത് ഭാര്യയായ രുക്മിണിക്കു നല്‍കി. തമ്മിലടിപ്പിക്കാന്‍ മിടുക്കനായ നാരദന്‍ ഇക്കാര്യം കൃഷ്ണന്റെ രണ്ടാമത്തെ പത്‌നിയായ സത്യഭാമയോട് പറഞ്ഞു. സത്യഭായയ്‌ക്ക്  അസൂയപെരുകി. എങ്കില്‍ തനിക്ക് പൂക്കളല്ല, അതിന്റെ തൈ തന്നെ വേണമെന്ന് സത്യഭാമ പ്രിയതമനോട് ആവശ്യപ്പെട്ടു. കൃഷ്ണനും സത്യഭാമയും ഇന്ദ്രലോകത്തെത്തി. എന്നാല്‍ പാരിജാതതിന്റെ ഒരു ഇല പോലും നല്‍കാന്‍ ഇന്ദ്രന്‍ തയ്യാറല്ലായിരുന്നു. കൃഷ്ണനും ഇന്ദ്രനുമിടയില്‍ വാഗ്വാദമായി. അത് യുദ്ധത്തിലേക്കെത്തി. ഒടുവില്‍ ഇന്ദ്രന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങിയെന്നും പാരിജാതമെന്ന സ്വര്‍ഗീയ പുഷ്പം ഭൂമിയിലും പരിലസിച്ചെന്നും കഥയുടെ ബാക്കി. 

പാരിജാതത്തിനൊരു പ്രണയകഥകൂടി പറയാനുണ്ട്. ഒരു നാടോടിക്കഥ. പാരിജാതമെന്ന രാജകുമാരിക്ക് സൂര്യഭഗവാനോട് കടുത്ത പ്രണയം. തന്നെ വധുവായി സ്വീകരിക്കണമെന്ന് സൂര്യനോട് അവള്‍ അഭ്യര്‍ഥിച്ചു. ഒരു  നിബന്ധനയോടെ സൂര്യന്‍ പ്രണയാഭ്യര്‍ഥന സ്വീകരിച്ചു.  ഒരിക്കലും തന്നെ വിട്ടു പിരിയരുത്. അത്രമേല്‍ സൂര്യനെ പ്രണയിച്ച പാരിജാതത്തിന് അത് പൂര്‍ണസമ്മതമായിരുന്നു.  ഒരു ശരത്ക്കാലത്തായിരുന്നു അവരുടെ വിവാഹം. ശിശിരവും വസന്തവും കടന്നു പോയത് അവര്‍ അറിഞ്ഞതേയില്ല. അങ്ങനെയിരിക്കെ ഗ്രീഷ്‌മെത്തി. സൂര്യന്റെ കത്തുന്ന ചൂട് പാരിജാതത്തിന് താങ്ങാനായില്ല. സൂര്യന്‍ അടുത്തെത്തിയപ്പോഴേക്കും പാരിജാതം ഓടിക്കളഞ്ഞു. സൂര്യന്‍ ക്ഷുഭിതനായി. ഭഗവാന്റെ കോപത്തീയില്‍ പാരിജാതം കരിഞ്ഞു പോയി. പെട്ടെന്നാണ് സൂര്യന്‍ തന്റെ അവിവേകത്തെക്കുറിച്ച് ഓര്‍ത്തത്. പാരിജാതത്തിന് ജീവന്‍ തിരിച്ചു നല്‍കാന്‍ സൂര്യന്‍ ഈശ്വരനോട് അപേക്ഷിച്ചു. മനമലിഞ്ഞ ഈശ്വരന്‍ അവളെ വൃക്ഷമായി പുനര്‍ജനിപ്പിച്ചു. പിന്നീടൊരിക്കലും കത്തുന്ന പകലില്‍ സൂര്യന്‍ പത്‌നിയെ കാണാനെത്താറില്ല. രാത്രിയിലാണ് ഇരുവരും കണ്ടു മുട്ടുന്നത്. 

മറ്റെല്ലാ ചെടികളും പൂത്തുലയാന്‍ സൂര്യവെളിച്ചം വേണം. എന്നാല്‍ പാരിജാതം ഇപ്പോഴും പൂക്കുന്നത് നിശയിലത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Ernakulam

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.