എറണാകുളം: കൊച്ചിയിലെ ഗതാഗത കുരുക്കു പരിശോധിക്കാന്‍ നേരിട്ടെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ യാത്രക്കാര്‍ വഴിയില്‍ തടഞ്ഞു. കുണ്ടന്നൂരിലെയും വൈറ്റിലയിലെയും സന്ദര്‍ശനത്തിനിടെയാണ് യാത്രക്കാര്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ മന്ത്രിയും സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. എന്നാല്‍, ഇവരോട് മന്ത്രി തട്ടിക്കയറുകയാണ് ഉണ്ടായത്. എന്താ സാറേ എത്രദിവസമായി ഞങ്ങള്‍ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതാണ് എന്നു പറഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നേരെ യുവാവ് കുണ്ടന്നൂരില്‍ രംഗത്തെത്തിയത്. കുണ്ടന്നൂരിലെ പൊട്ടിപൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനെത്തിയതായിരുന്നു മന്ത്രി.
റോഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനിടെ മന്ത്രി നില്‍ക്കുന്നിടത്തേക്ക് യുവാവ് എത്തി. തുടര്‍ന്ന് അമ്മയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകണം എന്ന് പറഞ്ഞ് മന്ത്രിക്ക് നേരെ ക്ഷേഭിച്ച യുവാവിനെ പൊലീസ് പിടിച്ചുമാറ്റി. ടൈല്‍സ് ഇട്ടത് പുള്ളിക്ക് ഇഷ്ടമായില്ല എന്നാണ് യുവാവ് സ്ഥലത്ത് നിന്ന് പോയതിന് ശേഷം മന്ത്രി പറഞ്ഞത്. എന്നാല്‍, ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാതെ ഒരാള്‍ സംസാരിച്ചുവെന്നും അതിന്റെ എന്തെങ്കിലും കാര്യം ഉണ്ടോ എന്നുമായിരുന്നു പരിശോധനയ്‌ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ഗതാഗതക്കുരുക്കിന് ഉത്തരവാദി പിഡബ്ല്യുഡി അല്ല. ഗതാഗതം നിയന്ത്രിക്കേണ്ടത് പോലീസും കലലക്ടറുമാണെന്നും മന്ത്രി പറഞ്ഞു. വൈറ്റില ജങ്ഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ചത്.
കൊച്ചിയിലെ ഗതാഗതക്കുരുക്ക് എല്ലാക്കാലത്തുമുണ്ട്. മെട്രോ വന്നിട്ടും ഗതാഗതക്കുരുക്കിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗതാഗതപരിഷ്‌ക്കരണമാണ് ഇതിന് വേണ്ടതെന്നും ഇത് നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ സ്വാഭാവികമായും ഗതാഗതക്കുരുക്കുണ്ടാകും. ചിലയാളുകള്‍ മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഴ മാറിയാല്‍ മാത്രമെ റോഡിന്റെ ടാറിംഗ് നടത്താന്‍ കഴിയുവെന്നും മന്ത്രി അറിയിച്ചു.
















