Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെറുപ്പകാലത്തെ ആരാധനാപാത്രം വിടവാങ്ങി

ടി. സതീശന്‍ by ടി. സതീശന്‍
Sep 1, 2019, 01:51 am IST
in Vicharam

പി.കെ. ഗോപകുമാര്‍ എന്ന വൈക്കം ഗോപന്‍ചേട്ടനെ കുറിച്ച് ചിന്തിക്കുമ്പോള്‍ അടിയന്തരാവസ്ഥ കാലത്തെ ഭരണകൂടഭീകരത താനേ മനസ്സില്‍ വരും, മറിച്ചും അങ്ങനെതന്നെ. കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ആയിരക്കണക്കിന് സംഘപ്രവര്‍ത്തകര്‍ പോലീസിന്റെ മൃഗീയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായെങ്കിലും ഗോപന്‍ ചേട്ടന്‍ അനുഭവിച്ച യാതനകള്‍ വാക്കുകള്‍ക്ക് അതീതമായിരുന്നു. അതിന്റെ ഫലമായി തകര്‍ന്നു തരിപ്പണമായ ആരോഗ്യം ഒരിക്കലും അദ്ദേഹത്തിന് തിരിച്ചുകിട്ടിയില്ല. അനുദിനം അത് മോശമായി വരികയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കാലുകളുടെ ചലനശേഷിയും അവതാളത്തിലായി.  

പിന്നീട് കാലുകളില്‍ വ്രണങ്ങള്‍ പതിവായി. കനത്ത ദണ്ഡുകള്‍ കൊണ്ടുള്ള ഉരുട്ടലുകള്‍മൂലം പല നാഡികളും മൃതങ്ങളായിരുന്നു എന്നതുതന്നെ കാരണം. ഞങ്ങളുടെ കൗമാരക്കാലത്ത് അദ്ദേഹം ഞങ്ങള്‍ക്കെല്ലാം ഒരു ഗ്ലാമര്‍ ബോയ് പ്രചാരകായിരുന്നു. 1971ല്‍ ഞാന്‍ കലൂര്‍ പാവക്കുളം ശാഖയുടെ മുഖ്യശിക്ഷക് ആയിരിക്കുമ്പോള്‍ സ്വര്‍ഗീയ ഭട്ട് ജിയുമൊത്ത് ശാഖയില്‍വന്ന ഗോപന്‍ചേട്ടനെ ഇന്നും നല്ല ഓര്‍മ്മ. ഇരുനിറത്തില്‍, അരോഗ്യദൃഢഗാത്രനായ, സുമുഖനായ ഒരു യുവാവ്. പിന്നീട് ഒാടിസികള്‍. വലതു കൈയില്‍ ഖഡ്ഗം വീശി ആ വിഷയം പഠിപ്പിക്കാന്‍ വരുന്ന ഗോപന്‍ചേട്ടന്‍… അസാധാരണ വാഗ്മി… മാധവ്ജിയെ പോലുള്ള ജയന്റുകളുമായി ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ബുദ്ധിജീവി… പ്രാന്ത പ്രചാരക് ഭാസ്‌ക്കര്‍ റാവുജിയുടെ ബ്ലു ഐഡ് ബോയ്… 

കേവലം 22 വയസ്സുള്ള കാലത്ത് ജില്ലാപ്രചാരക് ആയി ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആ പ്രായം ഞങ്ങളെ അത്ഭുതപ്പെടുത്തി. പിന്നെവരുന്നു അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. കടുത്ത അണ്ടര്‍ഗ്രൗണ്ട് നിയമങ്ങളുടെ ഭാഗമായ ഡീസെന്‍ട്രലൈസ്ഡ് ഇന്‍ഫര്‍മേഷന്‍ വ്യവസ്ഥമൂലം ഞങ്ങള്‍ തമ്മില്‍ ഒരിക്കലും കണ്ടില്ല. 1976 ആഗസ്റ്റ് 1ന് ഗോപന്‍ചേട്ടന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ ഒറ്റുമൂലം ആലപ്പുഴയില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം എറണാകുളത്തെ എംജി റോഡിലുള്ള ഒരു സുപ്രധാന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇരുന്ന് സ്വീകരിക്കാന്‍ വിധിക്കപ്പെട്ടത് ഈ ലേഖകനായിരുന്നു. പോപ്പുലര്‍ ഗ്രൂപ്പില്‍ ജോലിചെയ്തിരുന്ന കോട്ടയത്തെ ശിവദാസന്‍ ചേട്ടനായിരുന്നു വിവരം കൊണ്ടുവന്ന ക്യുറിയര്‍ എന്നാണ് ഓര്‍മ്മ.  

പിന്നീടുള്ള ദിവസങ്ങള്‍ അദ്ദേഹത്തിനെ വിധേയനാക്കികൊണ്ടിരുന്ന മൂന്നാം ഡിഗ്രി മര്‍ദ്ദന മുറകളെകുറിച്ചുള്ള വിവരങ്ങളുടെ പ്രവാഹം… അദ്ദേഹത്തെ ഇനിയും ജീവനോടെ കാണാന്‍ പറ്റുമോ എന്നതിനെകുറിച്ചുള്ള ഭീകരമായ സ്‌കേപ്റ്റിസിസം. ഒളിവിലുള്ള പ്രവര്‍ത്തകര്‍ തമ്മില്‍കണ്ടാല്‍ സ്വാഭാവികമായും ചര്‍ച്ചാവിഷയമായിക്കൊണ്ടിരുന്ന വേദനനിറഞ്ഞ അസ്വസ്ഥത. 

അടിയന്തരാവസ്ഥയ്‌ക്കുശേഷം തീര്‍ത്തും തകര്‍ന്ന ശാരീരിക അവസ്ഥയുമായി ഗോപന്‍ചേട്ടന്‍ (കൊച്ചി ജില്ല ഒഴിച്ചുള്ള) അവിഭക്ത ആലുവ ജില്ലയുടെ പ്രചാരക് ആയി പ്രവര്‍ത്തിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പല സുപ്രധാന പരിപാടികളും സ്‌കിപ് ചെയ്യേണ്ടിവന്നു. താമസിക്കാതെ പോലീസ് മര്‍ദ്ദനം മൂലം ആരോഗ്യം നശിച്ച പല പ്രചാരകന്മാരെയും പോലെ അദ്ദേഹവും പ്രചാരക വൃത്തിയില്‍നിന്നും വിരമിച്ചു.  

പ്രചാരക ജീവിതത്തിനുശേഷം ഗോപന്‍ചേട്ടന്‍ കോട്ടയം വിഭാഗം കാര്യവാഹ്, ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍, സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി എന്നീ ചുമതകള്‍ വഹിച്ചു. അവിടെയെല്ലാം തകര്‍ന്ന ആരോഗ്യം വില്ലനായി.  

അവസാനം അദ്ദേഹത്തെ കാര്‍ന്നുതിന്നാന്‍ അര്‍ബുദമെത്തി. കീഴ്‌ച്ചുണ്ടിനുതാഴെ പ്രഭവകേന്ദ്രം. രണ്ടുമാസം മുന്‍പ് കാണാന്‍ ചെന്നപ്പോള്‍ ചുണ്ടിനുതാഴെ മാസ്‌ക്. എന്നെ കണ്ടയുടനെ തിരിച്ചറിഞ്ഞു. സംസാരം അവ്യക്തം.  അന്നുമുതല്‍ ഈയൊരു ദുഃഖ വാര്‍ത്തയെ ഭയന്നാണ് ദിവസം തള്ളിനീക്കിയിരുന്നത്. അങ്ങനെ ആഗസ്റ്റ് 31 രാവിലെ 4.50ന് വെച്ചൂര്‍ നാരായണ്‍ജിയുടെ ഫോണിലൂടെ അത് വന്നെത്തി. ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്തെ ആരാധനാപാത്രം വിടവാങ്ങി… ഫാസിസ്റ്റ് ഇന്ദിരയും ഡി.കെ. ബാറുവയുമില്ലാത്ത,  കെ. കരുണാകരന്റെയും സി. അച്യുത മേനോന്റെയും കൊലയാളി പോലീസില്ലാത്ത ഏതോ ലോകത്തേക്ക് ഗോപന്‍ചേട്ടന്‍ യാത്രയായി. അത് വിഷ്ണു പദത്തിലാകട്ടെ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)
India

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.