Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചോദ്യക്കടലാസ് സൗഹൃദം

എസ്.കെ by എസ്.കെ
Aug 26, 2019, 03:00 am IST
in Vicharam

‘ഇനി ചോദ്യക്കടലാസുകളും വിദ്യാര്‍ത്ഥിസൗഹൃദം’ എന്ന തലക്കെട്ടു കണ്ടപ്പോള്‍ പല സംശയങ്ങളും തോന്നി.

ഇത്രയുംകാലം ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരുന്നോ ‘വിദ്യാര്‍ത്ഥി വിരോധമായിരുന്നോ? അതൊ അദ്ധ്യാപക സൗഹൃദമായിരുന്നോ?

വാര്‍ത്തവായിച്ചതോടെ സംശയങ്ങള്‍ നീങ്ങി.

‘വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍. പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാന്‍ കഴിയുംവിധം ലളിതമായാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.’

‘ലളിത’ത്തിന്റെ ഔദ്യോഗിക വ്യാഖ്യാനം പിന്നാലെവരുമായിരിക്കും. ഇപ്പോള്‍ ആര്‍ക്കും ഇഷ്ടംപോലെ വ്യാഖ്യാനിക്കാം. 

‘ഏതു വിദ്യാര്‍ത്ഥിക്കും ഉത്തരമെഴുതാവുന്ന ചോദ്യങ്ങള്‍’ എന്നാണ് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ വ്യാഖ്യാനിച്ചത്. ‘പേടിയുണ്ടാക്കാത്ത ചോദ്യങ്ങള്‍ എന്നാണ് ‘ലളിതം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. ചോദ്യക്കടലാസ് കൈയില്‍ കിട്ടുന്ന മാത്രയില്‍ പരീക്ഷാപ്പേടി പമ്പകടക്കുമത്രെ. ‘പരീക്ഷയും ചോദ്യക്കടലാസും വിദ്യാര്‍ത്ഥിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളാകാന്‍ ഇടയാകുന്ന ചോദ്യങ്ങള്‍’ എന്നാണ് മറ്റൊരു വ്യാഖ്യാനം. ലളിതത്തിന്റെ യഥാര്‍ഥ അര്‍ത്ഥം’ അറിയാന്‍ ഓണപ്പരീക്ഷവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

‘മലയാളം പഠിപ്പിക്കാന്‍ മറുനാട്ടുകാര്‍ ‘എന്ന വാര്‍ത്ത മലയാളികളില്‍ പലരിലും കൗതുകമുണര്‍ത്തിയേക്കാം. 

‘സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ മലയാള പഠനപദ്ധതിയിലാണ് പരിശീലകരായി മറുനാട്ടുകാരെ നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് എട്ട് ഒഡിഷക്കാരെ നിയമിച്ചു. മറ്റുജില്ലകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മറുനാടന്‍ തൊഴിലാളിയുടെ പങ്കാളിത്തം കൂടിയതോടെയാണ് അവര്‍ക്കിടയില്‍നിന്നുതന്നെ പരിശീലകരെ കൊണ്ടുവരാനുള്ള ആലോചന വന്നത്’. 

കേരളീയര്‍ എന്തിനും മറുനാട്ടുകാരെ ആശ്രയിക്കുന്ന കാലമാണിത്. മലയാളം അധ്യാപന രംഗത്തേയ്‌ക്കും മറുനാട്ടുകാര്‍ കടന്നുവരുന്നു.

എന്തായാലും മലയാളം പഠിക്കാന്‍ ഒട്ടേറെ മറുനാട്ടുകാര്‍ താത്പര്യം കാണിക്കുന്നതും പഠിപ്പിക്കാന്‍തക്ക പ്രാവീണ്യം അവരില്‍ പലരും നേടിയെന്നതും ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നു. മറുനാടുകളിലും അവരിലൂടെ മലയാളം വളരട്ടെ.

ഒരു രാമായണചിന്തയില്‍നിന്ന്:

‘ദേവാസുരയുദ്ധത്തില്‍ ദേവപക്ഷത്തെ സഹായിക്കാനായി എത്തിയ ദശരഥമഹാരാജാവ് ഒരേസമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സര്‍വാഭിമുഖമായി തേര് ഉപയോഗപ്പെടുത്തിയതിന്റെ ഉലച്ചില്‍ തേര്‍ച്ചക്രത്തിന്റെ നടുവിലെ കീലം ഇളകി രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും കൈകേയിയായിരുന്നു’.

എന്തിനാണ് വാക്യം ഇങ്ങനെ നീട്ടുന്നത്? അവസാന ഭാഗത്തെത്തുമ്പോഴേക്കും വായനക്കാര്‍ വിഷമിച്ചുപോകും. ഘടനശരിയല്ലാത്തതിനാല്‍ ഇവിടെ അര്‍ത്ഥശങ്കയും അഭംഗിയും ഉണ്ടാകുന്നു. അടരാടിയതും തേരിന്റെ കോട്ടംതീര്‍ത്തതും കൈകേയി ആണെന്നുതോന്നും. ഇത് രണ്ടുവാക്യങ്ങളാക്കിയാല്‍ അര്‍ത്ഥശങ്ക ഒഴിവാകുകയും വായനാക്ലേശം കുറയുകയും ചെയ്യും. ആദ്യഭാഗം ‘അടരാടി’ എന്നിടത്ത് അവസാനിപ്പിക്കാം.

ചേര്‍ത്തെഴുതണമെന്ന നിര്‍ബന്ധമാണെങ്കില്‍, അവസാന ഭാഗം ‘രഥം തകര്‍ന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ കൈകേയി സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കുംവരെ തേരിന്റെ കോട്ടം തീര്‍ത്തതും പ്രസക്തമാണല്ലോ’ എന്ന മട്ടില്‍ തിരുത്തണം. എങ്കിലേ ഘടന ശരിയാകൂ.

പിന്‍കുറിപ്പ്:

ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും നല്‍കിയാല്‍ ചോദ്യക്കടലാസ് കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.