Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യപാപങ്ങളുണ്ടാകുന്നത് ജീവാത്മാവിന്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 25, 2019, 03:00 am IST
in Samskriti

ജ്യോതിരാദി അധികരണം തുടരുന്നു.

സൂത്രം പ്രാണവതാ ശബ്ദാത്

ഇന്ദ്രിയങ്ങളോട് കൂടിയ ജീവാത്മാവിനോടാണ് സംബന്ധം. അങ്ങനെ ശ്രുതിയുള്ളതിനാലാണ്.

ബ്രഹ്മം പ്രാണധാരിയായ ജീവനോടു കൂടി പ്രവേശിച്ചു എന്ന ശ്രുതിവാക്യമുള്ളതിനാല്‍ അത് ദോഷമില്ല.

അധിഷ്ഠാന ദേവതകളാണ് ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത് എന്ന് വന്നാല്‍ ഭോക്തൃത്വം ആ ദേവതകള്‍ക്കാവില്ലേ എന്ന് സംശയമുണ്ടാകാം. അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.

ഭൂത ജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷം പരമാത്മാവ് ജീവാത്മാവിനോട് കൂടി ദേഹത്തില്‍ പ്രവേശിച്ചുവെന്നാണ് ശ്രുതി പറയുന്നത്. അധിഷ്ഠാന ദേവതകള്‍ക്കാണ് ഭോക്തൃത്വമെങ്കില്‍ ഒരു ദേഹത്തില്‍ അനേകം ഫലഭോക്താക്കളുണ്ടാകണം. അത് ശരിയാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളോടുകൂടി ദേഹത്തില്‍ പ്രവേശിച്ച ജീവാത്മാവിനാണ് പുണ്യപാപങ്ങളുണ്ടാകുന്നത്. ജീവന് സ്വാമിയുടെ സ്ഥാനവും ഇന്ദ്രിയങ്ങള്‍ക്ക് ഭൃത്യരുടെ സ്ഥാനവുമാണ്. ഇന്ദ്രിയങ്ങള്‍ ചെയ്യുന്നത് ജീവന് വേണ്ടിയാണ്.  ഇതിനെ സഹായിക്കലാണ് അധിഷ്ഠാന ദേവതകള്‍ ചെയ്യുന്നത്.

തത്വങ്ങളിലെല്ലാം ബ്രഹ്മമാണ് അധിഷ്ഠാതാവെങ്കില്‍ ഒരോ ശരീരത്തിലുമിരിക്കുന്നത് ബ്രഹ്മമാണ് ജീവാത്മാവായിരിക്കില്ല എന്ന് സംശയിക്കാനും ഇടയുണ്ട്. ഇതിനും ഉള്ള മറുപടിയാണ് സൂത്രം. പരമാത്മാവ് ജീവാത്മാവിനോട് കൂടി തത്വങ്ങളില്‍ പ്രവേശിച്ചു എന്ന ഛാന്ദോഗ്യ ശ്രുതി പറയുന്നുണ്ട്. ഐതരേയത്തില്‍ പരമാത്മാവ് ജീവാത്മാവിന് സമ്പര്‍ക്കം കൊടുക്കാന്‍ ശരീരങ്ങളില്‍ പ്രവേശിച്ചു എന്നുണ്ട്.

മുണ്ഡകത്തിലും ശ്വേതാശ്വതരത്തിലും ജീവേശ്വരന്‍മാരെ ശരീരത്തിലെ രണ്ട് കിളികളായി പറയുന്നു. കഠോപനിഷത്തില്‍ ഹൃദയഗുഹയില്‍ വസിക്കുന്ന പരമാത്മാവിനേയും ജീവാത്മാവിനേയും പറക്കുന്നു. അതിനാല്‍ ശരീരത്തില്‍ അവ രണ്ടുമുണ്ട്. പരമാത്മാവ് ദേഹവുമായി ബന്ധപ്പെടാതെ ഇരിക്കുന്നു. ജീവന്‍ ഉപാധികളുമായി ചേര്‍ന്ന് കര്‍മ്മഫലം അനുഭവിക്കുന്നു. അതിനാല്‍

ശരീരത്തിന്റെ അധിഷ്ഠാതവായി ജീവനെ കരുതുന്നതാണ് ഉചിതം.

സൂത്രം  തസ്യ ച നിത്യത്വാത്

ജീവാത്മാവിന് തന്നെയാണ് ഭോക്തൃത്വം. എന്തെന്നാല്‍ അത് നിത്യമാണ്.

ജീവാത്മാവിന് നിത്യത്വമുള്ളതിനാല്‍ ഉല്‍പത്തി ചെയ്യാത്തത് തെറ്റല്ല.

അധിഷ്ഠാന ദേവതകള്‍ക്ക്  ഫലഭോക്തൃത്വമില്ല എന്നതിന് വീണ്ടും കാരണം പറയുന്നു. ഈ ദേവതകള്‍ ശരീരത്തില്‍ നിത്യമല്ല. ഇന്ദ്രിയങ്ങള്‍ക്ക് വൈകല്യമുണ്ടായാല്‍ ദേവതകളുടെ സ്ഥാനവും പോകും. എന്നാല്‍ ജീവന്‍ ദേഹമുള്ള കാലത്തോളം നിലനില്‍ക്കും. അതിനാല്‍ ഭോക്താവ് ജീവനാണ്.

ദേവതമാരുടെ ശരിയായ അവസ്ഥ ഉന്നതമാണ്. അവര്‍ക്ക് നാശമുള്ളതും നിസ്സാരവുമായ ദേഹങ്ങളിലെ സുഖം അനുഭവിക്കേണ്ടതില്ല. അതു കൂടാതെ ഇന്ദ്രിയങ്ങള്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം അവരെ ബാധിക്കുകയുമില്ല എന്ന് ബൃഹദാരണ്യ കത്തില്‍  ശ്രുതി വാക്യമുണ്ട്.

ശ്രുതിയില്‍ തത്വങ്ങളുടെ ഉല്‍പത്തിയ്‌ക്ക് മുമ്പോ അതിന് ശേഷമോ ജീവാത്മാവിന്റെ ഉല്‍പ്പത്തിയെ പറയുന്നില്ല. അപ്പോള്‍ പിന്നെയെങ്ങനെ പരമാത്മാവ് ശരീരത്തില്‍ പ്രവേശിച്ചു എന്ന് പറയുന്നത് എന്ന സംശയത്തേയും തീര്‍ക്കുന്നു. ജീവന്‍ നിത്യമായതിനാല്‍ അതിന്റെ ഉല്‍പത്തിയെ പറയേണ്ടതില്ല.

ശരീര ഉല്‍പ്പത്തിയെ പറഞ്ഞപ്പോള്‍ ചിലയിടത്ത് ഗൗണമായി ജീവന്റെ ഉല്‍പത്തി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ എപ്പോഴെന്ന് പറഞ്ഞിട്ടില്ല. പഞ്ചഭൂതങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പോ ശേഷമോ എന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ജീവന്റെ ഉല്‍പ്പത്തിയെ പറഞ്ഞിട്ടില്ല എന്നത് ദോഷമായി കരുതേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.