ന്യൂദല്‍ഹി: ഇന്ത്യല്‍ വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭാരതത്തില്‍ പണം നല്‍കിയും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിെന തുടര്‍ന്നാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബില്‍ രൂപീകരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ചരിത്രപരമായ പല ബില്ലുകളും സര്‍ക്കാര്‍ പാസാക്കിയിരുന്നു. ജമ്മു കശ്മീര്‍ പുന:സംഘടനാ നിയമം, മുത്തലാഖ് നിരോധന നിയമം തുടങ്ങിയവ ഇതില്‍ പെടുന്നു. ഈ ബില്ലുകളുടെയൊക്കെ അവതരണം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്നായിരുന്നു. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സമ്മേളന കാലമാണ് കഴിഞ്ഞു പോയതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കൈയ്യ നായിഡുവും അഭിപ്രായപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സെഷനില്‍ പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കശ്മീരിലെ ഭൂമിശാസ്ത്രപരമായ പുനര്‍സംഘടന, ട്രിപ്പിള്‍ ത്വലാഖ് ബില്‍, പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാസാക്കുക മാത്രമല്ല ചെയ്തത്. പകരം കഴിഞ്ഞ 67 വര്‍ഷത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാക്കിയത്തും ഈ സെഷണിലാണ്.
ലോക്‌സഭയില്‍ 36 ബില്ലുകള്‍ പാസാക്കി. അതില്‍ 21 ശതമാനം ബില്ലുകളില്‍ വോട്ടിങ്ങും നടന്നു. എന്നാല്‍ 16ാമത് ലോക്‌സഭയില്‍ എട്ട് ശതമാനം ബില്ലുകള്‍ക്കായി മാത്രമെ വോട്ടിംഗ് ആവശ്യപ്പെട്ടിട്ടുള്ളു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് സെഷനില്‍ ലോക്‌സഭ 281 മണിക്കൂര്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ദീര്‍ക്കമെറിയ സെഷനായിരുന്നു ഇത്. നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായിയാണ് കേന്ദ്രം സെഷന്‍ വിപുലീകരിച്ചത്.
പിആര്‍എസ് അനുസരിച്ച് ലോക്‌സഭ അതിന്റെ 46 ശതമാനവും രാജ്യസഭ 51 ശതമാനം സമയവും നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായിയാണ് ചിലവഴിച്ചത്. ഈ സെഷനില്‍ മുപ്പത്തിയെട്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതില്‍ ഇരുപത്തിയെട്ടെണം ഇരുസഭകളും പാസാക്കി. ഈ സെഷനില്‍ അവതരിപ്പിച്ച ബില്ലുകളൊന്നും ഒരു കമ്മിറ്റിയിലേക്കും സുപാര്‍ശ ചെയ്തിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ സെഷനില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
പാര്‍ലമെന്റ് പാസാക്കിയ 28 ബില്ലുകളില്‍ അഞ്ചെണ്ണം മുന്‍ ലോക്‌സഭയുടെ കാലയളവില്‍ ഏതെങ്കിലും രൂപത്തില്‍ കമ്മിറ്റികള്‍ പരിശോധിച്ചിരുന്നു. ആകെ 36 ശതമാനം ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ വാമൊഴിയായി ഉത്തരം നല്‍ക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഈ സെഷനില്‍ ലോക്‌സഭയില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ 95 ശതമാനവും രാജ്യസഭയില്‍ 65 ശതമാനവും ചോദ്യോത്തര വേളയായിരുന്നു. സെഷനില്‍ ഒരു ചര്‍ച്ചയില്‍ തൊണ്ണൂറ്റിനാല് ശതമാനം ഫസ്റ്റ് ടേം എംപിമാരും 96 ശതമാനം വനിതാ എംപിമാര്‍ പങ്കെടുത്തിരുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനവും മികവുറ്റതാക്കാനുള്ള നടപടികളുടെ ഭാഗമായി നിരവധി സുപ്രധാന ബില്ലുകള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
















