Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖര്‍ജിയുടെ ബലിദാനം വെറുതെയായില്ല

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 6, 2019, 05:29 am IST
in Vicharam

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സുഗമമായി അത് നിര്‍വഹിച്ചു. ഹൈദരാബാദിന് മാത്രമേ ഭീഷണിയുടെ സ്വരം വേണ്ടിവന്നുള്ളൂ. നെഹ്‌റുവാകട്ടെ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടോളാമെന്നും ഏറ്റു. നെഹ്‌റു ഏറ്റ കാര്യത്തിന്റെ പേരില്‍ രാജ്യം കനത്ത വില നല്‍കേണ്ടിയും വന്നു. എന്നും പ്രശ്‌ന സംസ്ഥാനം. 370-ാം വകുപ്പിന്റെ പേരില്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരവും ആനുകൂല്യം മാത്രമല്ല പ്രത്യേക രാജ്യം പോലുള്ള അധികാരവും നല്‍കി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഭരണകര്‍ത്താക്കളെല്ലാം. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെങ്കില്‍ എന്തിന് പ്രത്യേക അവകാശമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ചോദിച്ചു. മുഖ്യമന്ത്രിക്കു പകരം എങ്ങനെ പ്രധാനമന്ത്രിയാവുന്നു? പ്രത്യേക പതാക എന്തിന്? പ്രത്യേക ഭരണഘടന എന്തുകൊണ്ട്? ഇവ റദ്ദാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ജമ്മുകശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ പ്രവേശിക്കണമെങ്കില്‍ അനുമതി വേണം. അതില്ലാതെ പ്രക്ഷോഭം നയിച്ചതിനാലാണ് 1953 മെയ് 11ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ ജയിലിലടച്ചത്. ദുരൂഹ സാഹചര്യത്തില്‍ ജൂണ്‍ 23ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. 

1901 ജൂലൈയില്‍ വിദ്യാഭ്യാസ വിചക്ഷണനായ അശുതോഷ് മുഖര്‍ജിയുടെയും ജോഗോമയ ദേബിയുടെയും മകനായി ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചു. നിയമത്തിലാണ് ശ്യാമപ്രസാദ് ബിരുദമെടുത്തത്. 

1924-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ് അച്ഛന്റെ മരണശേഷം ആ ഒഴിവില്‍ യൂണിവേഴ്‌സിറ്റയിലെ സിന്‍ഡിക്കേറ്റ് മെമ്പറായി. 1926-ല്‍ കൂടുതല്‍ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി.

ലണ്ടനില്‍ നടന്ന അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റി മീറ്റില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു. ഒരു ബാരിസ്റ്ററായി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ശ്യാമപ്രസാദ് കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത് ബംഗാള്‍ നിയമസഭയില്‍ അംഗമായി. 1933-ല്‍ ഭാര്യ സുധാദേബി അന്തരിച്ചു. ഭാര്യയുടെ വിയോഗത്തിന്റെ വേദന മറക്കാന്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങി. 1934 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. കൊല്‍ക്കത്ത സര്‍വകലാശാല ശ്യാമപ്രസാദിന് ഡി.ലിറ്റി ബിരുദം നല്‍കി ആദരിച്ചു.

1933-ല്‍ ഹിന്ദു മഹാസഭയുടെ കൊല്‍ക്കത്ത ഘടകത്തില്‍ ശ്യാമപ്രസാദ് അംഗമായി. പിന്നീട് ബംഗാള്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി.

ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച ശ്യാമപ്രസാദ് മുഖര്‍ജി 1944-ല്‍ നാഷണലിസ്റ്റ് എന്ന പേരില്‍ ഇംഗ്ലീഷ് ദിനപത്രം തുടങ്ങി. കലാപത്തിനിരയാവുന്നവരെ സഹായിക്കാന്‍ 1945-ല്‍ ഹിന്ദുസ്ഥാന്‍ ദേശീയ സംഘം തുടങ്ങി. 1947-ല്‍ സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സര്‍ക്കാരില്‍ വ്യവസായ പൊതുവിതരണ മന്ത്രിയായി ചുമതലയേറ്റു. 1951ലാണ് മുഖര്‍ജി ജനസംഘിന് രൂപം നല്‍കുന്നത്.

1952-ല്‍ ലോക്‌സഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ ഒരു സഖ്യവും രൂപീകരിച്ചു. 53 അംഗങ്ങളുള്ള ആ സഖ്യത്തിന്റെ നേതാവ് എന്ന നിലയില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവുമായി. 

കശ്മീരില്‍ മുഖര്‍ജിയുടെ പ്രക്ഷോഭത്തിന് ജമ്മു പ്രജാപരിഷത്ത് എന്ന പ്രാദേശിക പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ആ പാര്‍ട്ടി ജനസംഘത്തില്‍ ലയിക്കുകയും ചെയ്തു. മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തോടെ പ്രധാനമന്ത്രി, പ്രത്യേക പതാക എന്നിവ എടുത്തുകളയാന്‍ കേന്ദ്രം തയാറായെങ്കിലും മറ്റ് അധികാരങ്ങള്‍ നിലനില്‍ക്കുകയും ചെയ്തു. 66 വര്‍ഷത്തിനുശേഷം ഇപ്പോള്‍ മുഖര്‍ജിയുടെ സ്വപ്‌നം പൂവണിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.