Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ ‘വോട്ടില്ലാ’ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 01:15 am IST
inVicharam

തെരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടപ്പെട്ടവരെ ദല്‍ഹിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നുള്ള പിണറായിയുടെ ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ് ആറ്റിങ്ങലില്‍ തോറ്റ എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി രാജ്യ തലസ്ഥാനത്ത് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടെങ്കിലും ഞങ്ങള്‍ക്കുവേണമെന്ന സന്ദേശമാണതിലുള്ളത്. ജനം തിരസ്‌കരിച്ച ആളിനെ വളഞ്ഞവഴിയിലൂടെ കേരളത്തിന്റെ പ്രതിനിധിയാക്കുന്നതിനുപിന്നില്‍, ജനം വോട്ടുചെയ്യാന്‍ മാത്രമുള്ള അടിമകള്‍ ആണെന്ന ജന്മിമനോഭാവം തന്നെയാണ്. 

  എന്തായിരിക്കും പുതിയ പ്രതിനിധിയുടെ ചുമതല? നിലവില്‍ റെസിഡന്റ് കമ്മീഷണറും ലെയ്സണ്‍ ഓഫീസറും, പ്രോട്ടോകോള്‍ ഓഫീസറും അവരുടെ ഓഫീസും ഒക്കെ ചെയ്യുന്നജോലി തന്നെയല്ലേ? സമ്പത്തിന് ക്യാബിനറ്റ് പദവി ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനുതാഴെയായിരിക്കും റെസിഡന്റ് കമ്മീഷണര്‍. കേരളത്തില്‍നിന്നുള്ള സര്‍ക്കാരിന്റെ ഫയലുകള്‍ പോകുന്നത് ദല്‍ഹി റെസിഡന്റ് കമ്മീഷണറുടെ ഓഫീസിലേക്കാണ്. അതിന്മേല്‍ അവര്‍ നടപടികള്‍ എടുക്കും. അക്കാര്യം തന്നെയല്ലേ പുതിയ പ്രതിനിധിയും ചെയ്യേണ്ടത്? ആ ഫയലില്‍ ഏറ്റവും അവസാനം പുതിയ പ്രതിനിധിയുടെ ഒപ്പുകൂടി ആകും എന്നതല്ലാതെ എന്തുവ്യത്യാസമാണ് ഉണ്ടാകാന്‍പോകുന്നത്? റെസിഡന്റ് കമ്മീഷണര്‍ പോസ്റ്റ്തന്നെ ആവശ്യമില്ലാത്തതാണെന്നും സര്‍ക്കാരില്‍ സ്വാധീനമുള്ള വടക്കേ ഇന്ത്യന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി നാട്ടിലിരിക്കാന്‍ ഉണ്ടാക്കിയ പോസ്റ്റ് ആണ് ഇതെന്നും ആക്ഷേപം നിലവിലുണ്ട്. നിലവിലുള്ള പോസ്റ്റ്തന്നെ ആവശ്യമില്ലാതിരിക്കുമ്പോഴാണ് കൂടിയപദവിയും ശമ്പളവും അലവന്‍സും നല്‍കി സമ്പത്തിനെ ആ ഓഫീസില്‍ നിയമിക്കുന്നത്.

 എന്താണ് ലെയ്സണ്‍? കേരളത്തെ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍നിന്ന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് വഴി കേരളത്തിലെത്തും. മന്ത്രിയുടെ ഓഫീസിലോ സെക്ഷനുകളിലോ സ്വാഭാവികതാമസം ഉണ്ടായാല്‍ നിലവിലെ  സെക്ഷന്‍ഓഫീസര്‍ ലെവലിലുള്ള ഏതെങ്കിലും ഒരു ഓഫീസര്‍ കേന്ദ്രസര്‍ക്കാര്‍  ഓഫീസില്‍പോയി കാര്യം അന്വേഷിച്ചാല്‍ അടുത്തദിവസം ആ പേപ്പര്‍ തിരുവനന്തപുരത്തേയ്‌ക്ക് അയക്കും. അത്രയേ ഉള്ളൂ. ഇനി നയപരമായ കാര്യങ്ങള്‍ ആണെങ്കില്‍ അത് കേന്ദ്രമന്ത്രിമാരാണ് തീരുമാനിക്കേണ്ടത്. അതിന് പുതിയ പ്രതിനിധിയുടെ ലെയ്സണ്‍ പോരാതെവരും. കേരളത്തിലെ റെയില്‍വേ വികസനം, ദേശീയപാത വികസനം, വിമാനത്താവള വികസനം, കൂടുതല്‍ സാമ്പത്തിക സഹായം തുടങ്ങി പ്രമുഖകാര്യങ്ങള്‍ പുതിയ ലെയ്സണ്‍ സമ്പത്ത് ചെന്നുപറഞ്ഞാല്‍ നടക്കില്ലല്ലോ. ആ സാഹചര്യത്തില്‍ ഈ പ്രത്യേക പ്രതിനിധിയുടെ നിയമനം കേരളത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് കാണാം. നല്ല ശമ്പളവും അലവന്‍സുകളും കിട്ടുന്ന ഒരു ആലങ്കാരിക പദവിമാത്രമാകും ഇത്.

 ശമ്പളവും അലവന്‍സുകളും കൂടി പുതിയ ക്യാബിനറ്റ് റാങ്ക് ഓഫീസര്‍ക്ക് ഓരോമാസവും ഒന്നോരണ്ടോ ലക്ഷം ആകും. പിന്നെ ഓഫീസ്, താമസം, വാഹനം സ്റ്റാഫ് എന്നിവയൊക്കെ ചേര്‍ന്ന് മൊത്തം 5 ലക്ഷം നമുക്ക് പ്രതീക്ഷിക്കാം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ രണ്ടുതരത്തിലുള്ള സൗജന്യങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഒന്ന് നിശബ്ദരാക്കാനുള്ള പദവി. ഭരണ പരിഷ്‌കാര കമ്മീഷന്‍ ഒരു  വെള്ളാനയായി നില്‍ക്കുന്നത് കാണാമല്ലോ. രണ്ടാമത്തെ സൗജന്യം ആശ്രിത വാത്സല്യം. യൂത്ത് കമ്മീഷന്‍. അതുപോലെയുള്ള ഒരു പദവി മാത്രമാണ് ഈ പ്രത്യേക പ്രതിനിധി പദവി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഖജനാവിന് നഷ്ട്ടം ഉണ്ടാക്കുന്ന ഒരു നിയമനം. 

 കേന്ദ്രവുമായുള്ള ബന്ധം നന്നായി നിലനിര്‍ത്താനും കേരളത്തിന് ആവശ്യമായുള്ള കാര്യങ്ങള്‍ ചോദിച്ചുവാങ്ങാനുമാണല്ലോ പ്രത്യേക പ്രതിനിധി നിയമനം. അതിനുപറ്റിയ പെരുമാറ്റരീതി ആണോ അദ്ദേഹത്തിന് എന്ന് വ്യക്തമാക്കുന്ന ഒരു പഴയ സംഭവം നമ്മുടെ ടെലിവിഷനിലൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നല്ലോ. ഇനി ദല്‍ഹിയില്‍നിന്ന് അതുപോലുള്ള ലെയ്സണ്‍ വീഡിയോകള്‍ ധാരാളമായി നമുക്കുപ്രതീക്ഷിക്കാം. 

എം.പി. ബിപിന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.