Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉത്തരവും ഉത്തരക്കടലാസും

എസ്.കെ by എസ്.കെ
Jul 29, 2019, 03:27 am IST
in Vicharam

മലയാള ഭാഷയ്‌ക്ക് നല്ലകാലമാണ്. ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദിക്കാം. ഭരണാധികാരികളും രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകള്‍, വ്യാഖ്യാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍… ഭാഷയ്‌ക്കും ഭാഷാഭിമാനികള്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം?

ഭാഷയിലും നവോത്ഥാനകാലമാണെന്ന് ഈയിടെ ഒരു പ്രഭാഷകന്‍ പറയുന്നതുകേട്ടു. ഒന്നാം നവോത്ഥാനം കഴിഞ്ഞ് രണ്ടാം നവോത്ഥാനത്തിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞതിനാല്‍ ഇത് നവോത്ഥാനാനന്തര കാലമാണെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം നവോത്ഥാന ഭാഷാചിന്തകളിലൂടെയും മലയാളം വളരുന്നു!

ഏറ്റവുമൊടുവില്‍ ഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവന നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. ‘ഉത്തരക്കടലാസ്’ എന്ന പദത്തിനാണ് അദ്ദേഹം പുതിയ അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും കണ്ടെത്തിയിരിക്കുന്നത്.

വാര്‍ത്ത ഇങ്ങനെ:

‘ഉത്തരമെഴുതിയാലല്ലേ

 ഉത്തരക്കടലാസാവൂ

ഉത്തരക്കടലാസ് കാണാതായി എന്ന വാര്‍ത്തകേട്ടപ്പോള്‍ പേടിച്ചുപോയി. അങ്ങനെ കാണാതായാല്‍ പ്രശ്‌നം വേറെയല്ലേ? അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ? അതിനു മാര്‍ക്കുമുണ്ടാകും. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാവുമോ? ഞാന്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നുപറയും. ടി.വിയിലെ ചങ്ങാതിമാര്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാല്‍ ഇതാണ് ഉത്തരക്കടലാസ് എന്നു പറയും’

ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും വിജയരാഘവന്‍ നല്‍കിയിട്ടുണ്ട്. ഭാഷാധ്യാപകരും വിദ്യാര്‍ഥികളും ടിവി ചങ്ങാതിമാരടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പഠിപ്പിക്കേണ്ട ഭാഷാപാഠമാണിത്. 

വിജയരാഘവന്‍ പഠിച്ച മലയാളം പഠിക്കാത്ത, ഈ ലേഖകനടക്കമുള്ള കുറെ പാവങ്ങളും മലയാളനാട്ടിലുണ്ട്. ഉത്തരമെഴുതാനുള്ള കടലാസിനും ഉത്തരക്കടലാസ് എന്ന് പറയുമെന്നാണ് ഞങ്ങള്‍ പഠിച്ചതും ഞങ്ങളെ പഠിപ്പിച്ചതും. 

പരീക്ഷാഹാളുകളില്‍ ഞങ്ങള്‍ക്ക് ചോദ്യക്കടലാസും ഉത്തരക്കടലാസും കിട്ടിയിരുന്നു. ഉത്തരമെഴുതാത്ത, ഉത്തരമെഴുതാനുള്ള കടലാസാണ് ഉത്തരക്കടലാസായി കിട്ടിയിരുന്നത്. ഉത്തരമെഴുതിക്കഴിയും വരെ അത് വെറും വെള്ളക്കടലാസായി അറിയപ്പെടും എന്നാരും ഓര്‍മ്മിപ്പിച്ചിരുന്നില്ല. 

എന്തുകൊണ്ടാണ് കേരളത്തില്‍ പരീക്ഷകള്‍ തുടങ്ങിയ കാലംമുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും പരീക്ഷാമേല്‍നോട്ടക്കാരും ഭാഷാപണ്ഡിതരുമെല്ലാം ഈ ‘തെറ്റ്’ ആവര്‍ത്തിച്ചത്? എത്ര ആവര്‍ത്തിച്ചാലും തെറ്റ് ശരിയാകില്ലല്ലോ. ഇപ്പോഴെങ്കിലും അതു തിരുത്താന്‍ ഒരാളുണ്ടായത് ഭാഷയുടെ ഭാഗ്യം!

തിയറികൊണ്ട് ഭാഷയില്‍ ഒരു തിരുത്തലും പൂര്‍ണമാവില്ല. അത് പ്രയോഗത്തില്‍ വരുത്തുകയും വേണം. അതുകൊണ്ട് പരീക്ഷാഹാളുകളിലെല്ലാം ഇനി ചോദ്യക്കടലാസും ഉത്തരമെഴുതാനുള്ള വെള്ളക്കടലാസുമേ വിതരണം ചെയ്യാവൂ. ഉത്തരമെഴുതി മടക്കിക്കിട്ടിയാലല്ലാതെ ഉത്തരക്കടലാസ് എന്നുപറയരുത്. ഉത്തരമെഴുതുന്ന കടലാസിനെ ഉത്തരക്കടലാസാക്കുന്ന ടിവി ചങ്ങാതിമാരടക്കമുള്ളവര്‍ ഈ പാഠം മറക്കാതിരിക്കുക.

‘ഉത്തരക്കടലാസ് മാതൃക’യില്‍ എത്രയെത്ര തെറ്റുകളാണ് നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! ചില ഉദാഹരണങ്ങള്‍:

1. കൊടിമരം: ‘വിജയരാഘവസിദ്ധാന്ത’മനുസരിച്ച്, കൊടി ഉയര്‍ത്തിയിട്ടുണ്ടെങ്കിലേ ‘കൊടിമരം’ ആകൂ. കൊടി ഇല്ലെങ്കില്‍, ‘കൊടി ഉയര്‍ത്തുന്ന മരം’ എന്നേ പറയാവൂ.

2. നോട്ടീസ്‌ബോര്‍ഡ്: ഇങ്ങനെ പറയുന്നതിനുമുമ്പ് ബോര്‍ഡില്‍ നോട്ടീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. 

3. ഇടിമുറി: അകത്ത് ഇടി നടക്കുന്നുണ്ടെങ്കില്‍ മാത്രം ഇടിമുറി എന്നുപറയാം.

ഓപ്പ്‌റേഷന്‍ തീയേറ്റര്‍, കാര്‍ഷെഡ്, ശവപ്പെട്ടി, മൂത്രപ്പുര… ഉദാഹരണങ്ങള്‍ക്ക് അവസാനമില്ല! എന്തായാലും ഭാഷയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പരിവര്‍ത്തനത്തിന്റെ നന്ദിയായി ‘ഉത്തരക്കടലാസി’നെ കാണാം.

പിന്‍കുറിപ്പ്: 

‘അമ്മേ ദേ നമ്മുടെ ദോശക്കല്ല്’

‘ഇപ്പോള്‍ ദോശക്കല്ലെന്നു പറയാന്‍ പാടില്ല മോനേ, അതില്‍ മാവോ ദോശയോ ഉണ്ടെങ്കിലേ അങ്ങനെ പറയാവൂ’. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.