Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാടിപ്പറന്നുപോയ വാനമ്പാടി

തിരുവല്ല രാജഗോപാല്‍ by തിരുവല്ല രാജഗോപാല്‍
Jul 28, 2019, 04:15 pm IST
in Entertainment

2008-ല്‍ പാട്ടുനിര്‍ത്തി പറന്നുപോയ മലയാളത്തിന്റെ വാനമ്പാടിയായിരുന്ന ശാന്ത പി. നായര്‍ 1929-ല്‍ തൃശൂര്‍ ആമ്പാടിത്തറവാട്ടില്‍ വാസുദേവന്‍ പൊതുവാളിന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് എടുത്തതിനുശേഷം ചെന്നൈയിലുള്ള ക്യൂന്‍മേരി കോളേജില്‍നിന്ന് ബിഎ ബിരുദമെടുത്തു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു പില്‍ക്കാലത്ത് ശാന്ത പി. നായരെ മലയാള ചലച്ചിത്ര പിന്നണിരംഗത്തെത്തിച്ചത്. തുടക്കം കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിട്ടാണെങ്കിലും കെ.പി. ഉദയഭാനുവിന്റെകൂടെ നിലയത്തില്‍ ലളിതഗാനങ്ങള്‍ ആലപിച്ചുതുടങ്ങി.

1951-ല്‍ റിലീസ് ചെയ്ത ‘തിരമാല’ എന്ന മലയാ ള ചിത്രത്തിലായിരുന്നു ആദ്യമായി പാടിയത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് വിമല്‍കുമാര്‍ ഈണം നല്‍കി കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കൂടെയുള്ള ഒരു യുഗ്മഗാനം. ‘ഹേ കളിയോടമേ….’ പിന്നെ ‘അമ്മതന്‍ തങ്കക്കുടം…’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍. അന്നത്തെ പേരെടുത്ത ഗായിക പി. ലീലയ്‌ക്കൊപ്പം ശാന്ത പി. നായരും മലയാള ചിത്രങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു.

ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അറിയാതെ മൂളിപ്പോകുന്ന ഒട്ടനവധി മധുരഗാനങ്ങള്‍ സമ്മാനിച്ചിട്ടാണവര്‍ കടന്നുപോയത്. പുതിയ തലമുറയ്‌ക്ക് അധികം പരിചയമില്ലാത്ത ഒരു ഗായികയുടെ അവിസ്മരണീയമായ പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ അവാര്‍ഡ് നേടിയ പ്രശസ്ത മലയാളചിത്രമായ ‘നീലക്കുയിലി’ലെ ‘ഉണരുണരൂ…ഉണ്ണിക്കണ്ണാ…’ എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം (കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍) മലയാളിക്കു മറക്കാനാവുമോ? അതുപോലെ സരളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്‌കരന്‍ എഴുതി രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ, ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്ന സിനിമയിലെ പോപ്പുലര്‍ ഹിറ്റായ ‘നാഴിയൂരിപാലുകൊണ്ട് നാടാകെ കല്യാണം’ തുടങ്ങിയവയൊക്കെ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ടല്ലോ. 

അന്നത്തെ മികച്ച ഗായകന്മാരായ കമുകറ പുരുഷോത്തമന്‍, കെ.എസ്. ജോര്‍ജ്, എ.എം. രാജാ എന്നിവരോടൊപ്പം നിരവധി ഹിറ്റുഗാനങ്ങള്‍ ശാന്ത പാടിയിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതിന്റെയും രചന തിരുനയിനാര്‍കുറിച്ചി മാധവന്‍നായരും സംഗീതം ബ്രദര്‍ ലക്ഷ്മണനുമായിരുന്നു. (വയലാര്‍-ദേവരാജന്‍ ടീം പോലെ). വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ കിളിയേ’ എന്ന പാട്ട് ‘ചതുരംഗം’ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ജോര്‍ജും ചേര്‍ന്നാലപിച്ചതാണ്.

‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞൂ, തുമ്പീ തുമ്പീ വാവാ, ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണി’, 1961-ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കടവത്തു തോണി അടുത്തപ്പോള്‍…’ എന്ന ഗാനം എസ്. ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.സംഗീതത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ഗായികയുടെ ‘സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമനുമായി എത്ര മനോഹരമായിട്ടാണ് ശാന്ത ആലപിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആകാശവാണിയുടെ ഗാനശേഖരത്തില്‍നിന്നും അവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതം ഇഷ്ടമല്ലാത്ത േശ്രാതാക്കള്‍ പോലും അതില്‍ ലയിച്ചുപോകാറുണ്ട്.

എഴുത്തുകാരനായിരുന്ന കെ. പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലതാ രാജുവും മരുമകന്‍ ജെ.എം. രാജുവും തമിഴ് സിനിമയില്‍ പിന്നണി ഗായകരാണ്. വളര്‍ന്നുവരുന്ന പേരക്കുട്ടി ആലാപ് രാജുവും മലയാളത്തിലെയും തമിഴിലെയും പിന്നണിഗായകനാണ്. അങ്ങനെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ രണ്ട് തലമുറകള്‍കൂടിയുണ്ട്. മലയാള സിനിമാഗാനങ്ങളെ താലോലിക്കുന്ന മനസ്സുകളില്‍ ഈ വാനമ്പാടി ഇന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.