Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാടിപ്പറന്നുപോയ വാനമ്പാടി

തിരുവല്ല രാജഗോപാല്‍ by തിരുവല്ല രാജഗോപാല്‍
Jul 28, 2019, 04:15 pm IST
in Entertainment

2008-ല്‍ പാട്ടുനിര്‍ത്തി പറന്നുപോയ മലയാളത്തിന്റെ വാനമ്പാടിയായിരുന്ന ശാന്ത പി. നായര്‍ 1929-ല്‍ തൃശൂര്‍ ആമ്പാടിത്തറവാട്ടില്‍ വാസുദേവന്‍ പൊതുവാളിന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് എടുത്തതിനുശേഷം ചെന്നൈയിലുള്ള ക്യൂന്‍മേരി കോളേജില്‍നിന്ന് ബിഎ ബിരുദമെടുത്തു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു പില്‍ക്കാലത്ത് ശാന്ത പി. നായരെ മലയാള ചലച്ചിത്ര പിന്നണിരംഗത്തെത്തിച്ചത്. തുടക്കം കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിട്ടാണെങ്കിലും കെ.പി. ഉദയഭാനുവിന്റെകൂടെ നിലയത്തില്‍ ലളിതഗാനങ്ങള്‍ ആലപിച്ചുതുടങ്ങി.

1951-ല്‍ റിലീസ് ചെയ്ത ‘തിരമാല’ എന്ന മലയാ ള ചിത്രത്തിലായിരുന്നു ആദ്യമായി പാടിയത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് വിമല്‍കുമാര്‍ ഈണം നല്‍കി കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കൂടെയുള്ള ഒരു യുഗ്മഗാനം. ‘ഹേ കളിയോടമേ….’ പിന്നെ ‘അമ്മതന്‍ തങ്കക്കുടം…’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍. അന്നത്തെ പേരെടുത്ത ഗായിക പി. ലീലയ്‌ക്കൊപ്പം ശാന്ത പി. നായരും മലയാള ചിത്രങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു.

ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അറിയാതെ മൂളിപ്പോകുന്ന ഒട്ടനവധി മധുരഗാനങ്ങള്‍ സമ്മാനിച്ചിട്ടാണവര്‍ കടന്നുപോയത്. പുതിയ തലമുറയ്‌ക്ക് അധികം പരിചയമില്ലാത്ത ഒരു ഗായികയുടെ അവിസ്മരണീയമായ പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ അവാര്‍ഡ് നേടിയ പ്രശസ്ത മലയാളചിത്രമായ ‘നീലക്കുയിലി’ലെ ‘ഉണരുണരൂ…ഉണ്ണിക്കണ്ണാ…’ എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം (കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍) മലയാളിക്കു മറക്കാനാവുമോ? അതുപോലെ സരളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്‌കരന്‍ എഴുതി രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ, ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്ന സിനിമയിലെ പോപ്പുലര്‍ ഹിറ്റായ ‘നാഴിയൂരിപാലുകൊണ്ട് നാടാകെ കല്യാണം’ തുടങ്ങിയവയൊക്കെ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ടല്ലോ. 

അന്നത്തെ മികച്ച ഗായകന്മാരായ കമുകറ പുരുഷോത്തമന്‍, കെ.എസ്. ജോര്‍ജ്, എ.എം. രാജാ എന്നിവരോടൊപ്പം നിരവധി ഹിറ്റുഗാനങ്ങള്‍ ശാന്ത പാടിയിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതിന്റെയും രചന തിരുനയിനാര്‍കുറിച്ചി മാധവന്‍നായരും സംഗീതം ബ്രദര്‍ ലക്ഷ്മണനുമായിരുന്നു. (വയലാര്‍-ദേവരാജന്‍ ടീം പോലെ). വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ കിളിയേ’ എന്ന പാട്ട് ‘ചതുരംഗം’ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ജോര്‍ജും ചേര്‍ന്നാലപിച്ചതാണ്.

‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞൂ, തുമ്പീ തുമ്പീ വാവാ, ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണി’, 1961-ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കടവത്തു തോണി അടുത്തപ്പോള്‍…’ എന്ന ഗാനം എസ്. ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.സംഗീതത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ഗായികയുടെ ‘സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമനുമായി എത്ര മനോഹരമായിട്ടാണ് ശാന്ത ആലപിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആകാശവാണിയുടെ ഗാനശേഖരത്തില്‍നിന്നും അവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതം ഇഷ്ടമല്ലാത്ത േശ്രാതാക്കള്‍ പോലും അതില്‍ ലയിച്ചുപോകാറുണ്ട്.

എഴുത്തുകാരനായിരുന്ന കെ. പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലതാ രാജുവും മരുമകന്‍ ജെ.എം. രാജുവും തമിഴ് സിനിമയില്‍ പിന്നണി ഗായകരാണ്. വളര്‍ന്നുവരുന്ന പേരക്കുട്ടി ആലാപ് രാജുവും മലയാളത്തിലെയും തമിഴിലെയും പിന്നണിഗായകനാണ്. അങ്ങനെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ രണ്ട് തലമുറകള്‍കൂടിയുണ്ട്. മലയാള സിനിമാഗാനങ്ങളെ താലോലിക്കുന്ന മനസ്സുകളില്‍ ഈ വാനമ്പാടി ഇന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.