Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാടിപ്പറന്നുപോയ വാനമ്പാടി

തിരുവല്ല രാജഗോപാല്‍byതിരുവല്ല രാജഗോപാല്‍
Jul 28, 2019, 04:15 pm IST
inEntertainment

2008-ല്‍ പാട്ടുനിര്‍ത്തി പറന്നുപോയ മലയാളത്തിന്റെ വാനമ്പാടിയായിരുന്ന ശാന്ത പി. നായര്‍ 1929-ല്‍ തൃശൂര്‍ ആമ്പാടിത്തറവാട്ടില്‍ വാസുദേവന്‍ പൊതുവാളിന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് എടുത്തതിനുശേഷം ചെന്നൈയിലുള്ള ക്യൂന്‍മേരി കോളേജില്‍നിന്ന് ബിഎ ബിരുദമെടുത്തു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു പില്‍ക്കാലത്ത് ശാന്ത പി. നായരെ മലയാള ചലച്ചിത്ര പിന്നണിരംഗത്തെത്തിച്ചത്. തുടക്കം കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിട്ടാണെങ്കിലും കെ.പി. ഉദയഭാനുവിന്റെകൂടെ നിലയത്തില്‍ ലളിതഗാനങ്ങള്‍ ആലപിച്ചുതുടങ്ങി.

1951-ല്‍ റിലീസ് ചെയ്ത ‘തിരമാല’ എന്ന മലയാ ള ചിത്രത്തിലായിരുന്നു ആദ്യമായി പാടിയത്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് വിമല്‍കുമാര്‍ ഈണം നല്‍കി കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കൂടെയുള്ള ഒരു യുഗ്മഗാനം. ‘ഹേ കളിയോടമേ….’ പിന്നെ ‘അമ്മതന്‍ തങ്കക്കുടം…’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍. അന്നത്തെ പേരെടുത്ത ഗായിക പി. ലീലയ്‌ക്കൊപ്പം ശാന്ത പി. നായരും മലയാള ചിത്രങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു.

ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അറിയാതെ മൂളിപ്പോകുന്ന ഒട്ടനവധി മധുരഗാനങ്ങള്‍ സമ്മാനിച്ചിട്ടാണവര്‍ കടന്നുപോയത്. പുതിയ തലമുറയ്‌ക്ക് അധികം പരിചയമില്ലാത്ത ഒരു ഗായികയുടെ അവിസ്മരണീയമായ പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ അവാര്‍ഡ് നേടിയ പ്രശസ്ത മലയാളചിത്രമായ ‘നീലക്കുയിലി’ലെ ‘ഉണരുണരൂ…ഉണ്ണിക്കണ്ണാ…’ എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം (കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍) മലയാളിക്കു മറക്കാനാവുമോ? അതുപോലെ സരളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്‌കരന്‍ എഴുതി രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ, ‘രാരിച്ചന്‍ എന്ന പൗരന്‍’ എന്ന സിനിമയിലെ പോപ്പുലര്‍ ഹിറ്റായ ‘നാഴിയൂരിപാലുകൊണ്ട് നാടാകെ കല്യാണം’ തുടങ്ങിയവയൊക്കെ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ടല്ലോ. 

അന്നത്തെ മികച്ച ഗായകന്മാരായ കമുകറ പുരുഷോത്തമന്‍, കെ.എസ്. ജോര്‍ജ്, എ.എം. രാജാ എന്നിവരോടൊപ്പം നിരവധി ഹിറ്റുഗാനങ്ങള്‍ ശാന്ത പാടിയിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതിന്റെയും രചന തിരുനയിനാര്‍കുറിച്ചി മാധവന്‍നായരും സംഗീതം ബ്രദര്‍ ലക്ഷ്മണനുമായിരുന്നു. (വയലാര്‍-ദേവരാജന്‍ ടീം പോലെ). വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ കിളിയേ’ എന്ന പാട്ട് ‘ചതുരംഗം’ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ജോര്‍ജും ചേര്‍ന്നാലപിച്ചതാണ്.

‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞൂ, തുമ്പീ തുമ്പീ വാവാ, ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണി’, 1961-ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കടവത്തു തോണി അടുത്തപ്പോള്‍…’ എന്ന ഗാനം എസ്. ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.സംഗീതത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ഗായികയുടെ ‘സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമനുമായി എത്ര മനോഹരമായിട്ടാണ് ശാന്ത ആലപിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആകാശവാണിയുടെ ഗാനശേഖരത്തില്‍നിന്നും അവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതം ഇഷ്ടമല്ലാത്ത േശ്രാതാക്കള്‍ പോലും അതില്‍ ലയിച്ചുപോകാറുണ്ട്.

എഴുത്തുകാരനായിരുന്ന കെ. പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലതാ രാജുവും മരുമകന്‍ ജെ.എം. രാജുവും തമിഴ് സിനിമയില്‍ പിന്നണി ഗായകരാണ്. വളര്‍ന്നുവരുന്ന പേരക്കുട്ടി ആലാപ് രാജുവും മലയാളത്തിലെയും തമിഴിലെയും പിന്നണിഗായകനാണ്. അങ്ങനെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ രണ്ട് തലമുറകള്‍കൂടിയുണ്ട്. മലയാള സിനിമാഗാനങ്ങളെ താലോലിക്കുന്ന മനസ്സുകളില്‍ ഈ വാനമ്പാടി ഇന്നുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.