Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവ് നിര്‍ഗുണനല്ല

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 23, 2019, 03:55 am IST
in Samskriti

ഉത്പത്ത്യസംഭവാധികരണം

എട്ടാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. പഞ്ചരാത്ര മതത്തിന്റെ വാദങ്ങളെ നിഷേധിക്കുകയാണ് ഇതില്‍.

സൂത്രം  ഉത്പത്ത്യസംഭവാത്

ജീവന് ഉത്പത്തി സംഭവിക്കാത്തതിനാല്‍ പഞ്ചരാത്ര മതം ശരിയല്ല.

പഞ്ചരാത്ര സിദ്ധാന്തമനുസരിച്ച് പരമകാരണവും പരമാത്മാവുമായ വാസുദേവനില്‍ നിന്ന് സങ്കര്‍ഷണന്‍ എന്ന ജീവന്‍ ഉണ്ടാകുന്നു. സങ്കര്‍ഷണനില്‍ നിന്ന് പ്രദ്യുമ്‌നന്‍ എന്ന മനസ്സും പ്രദ്യുമ്‌നനില്‍ നിന്ന് അനിരുദ്ധന്‍ എന്ന അഹങ്കാരവും ഉണ്ടാകുന്നു. ജഗത്തിന് അടിസ്ഥാന കാരണം അതാണ് എന്ന് അവര്‍ വാദിക്കുന്നു.

ഇതിനെ നിഷേധിക്കുകയാണ് സൂത്രത്തില്‍. ജീവന് ഉല്‍പ്പത്തിയുണ്ടായി എന്ന് പറയുന്നത് തന്നെ ശരിയല്ല. ജീവന് ജനന മരണങ്ങളില്ല.

പിന്നെ എങ്ങനെയാണ് അതില്‍ നിന്ന് മനസ്സും അഹങ്കാരവും ഉണ്ടാവുക? ഭാഗവത പഞ്ചരാത്രാദി ഭക്തി ശാസ്ത്രങ്ങളുടെ സിദ്ധാന്തമനുസരിച്ച് പരമാത്മാവായ വാസുദേവനാണ് ജഗത്തിന്റെ നിമിത്ത കാരണവും ഉപാദാനകാരണവും. ഇത് ശ്രുതി സമ്മതമാണ്. എന്നാല്‍ ആ വാസുദേവനില്‍ നിന്ന് ജീവനും മനസ്സും അഹങ്കാരവും ഉണ്ടായി എന്ന് പറയുന്നത് ശരിയാവുന്നില്ല. ജീവന് ഉല്‍പത്തിയും നാശവുമില്ല എന്ന് ശ്രുതി പറയുന്നു. ജീവന്‍ നിത്യനാണ്. അല്ലാതെ പറയുന്നതൊക്കെ വേദ വിരുദ്ധമാകും.

വാസുദേവന്‍ തന്റെ സ്വരൂപത്തെ നാലായി തിരിച്ച് നാല് വ്യൂഹങ്ങളായിത്തീരുന്നു. വാസുദേവ വ്യൂഹം പരാ പ്രകൃതിയും സങ്കര്‍ഷണ, പ്രദ്യുമ്‌ന, അനിരുദ്ധവ്യൂഹങ്ങള്‍ അതിന്റെ ഭിന്ന ഭാവങ്ങളെന്നും കരുതണം. അവയെ ജീവന്‍, മനസ്സ്, അഹങ്കാരം എന്ന് വിളിക്കുന്നു. ഇങ്ങനെ വാസുദേവനെന്ന പരമാത്മാവിനെ ജഗത്തിന്റെ നിമിത്ത, ഉപാദാന കാരണമായി കല്‍പ്പിക്കുന്നത് വേദ സമ്മതമാണ്.

പഞ്ചരാത്ര സിദ്ധാന്തം ഇത്തരത്തില്‍ പറയാത്തതിനാലാണ് വേദ വിരുദ്ധമാകുന്നത്.

സൂത്രം  ന ച കര്‍ത്തു: കരണം

കര്‍ത്താവില്‍ നിന്ന് ഉപകരണം ഉണ്ടാവുകയുമില്ല.

പ്രവൃത്തിയെടുക്കുന്നവരില്‍ നിന്ന് അതിന് വേണ്ട ഉപകരണം ഉണ്ടാകില്ല. മരം വെട്ടുകാരനായ ഒരാളില്‍ നിന്ന് വെട്ടിമുറിക്കാനുള്ള കോടാലി ഉണ്ടാകുമോ?

കര്‍ത്താവായ ജീവനില്‍ നിന്ന് കരണമായ മനസ്സ് ഉണ്ടാകുമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. കര്‍ത്താവായ മനസ്സില്‍ നിന്ന് അഹങ്കാരം ജനിച്ചുവെന്നതും ശരിയല്ല ആതിനാല്‍ അവരുടെ പഞ്ചരാത്രം സിദ്ധാന്തം അംഗീകരിക്കാനാവില്ല.

സൂത്രം  വിജ്ഞാനാദിഭാവേ വാ തദപ്രതിഷേധ:

വിജ്ഞാനം മുതലായ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഉത്പത്തിയെന്ന ദോഷം ഇല്ലെന്നും വരില്ല. സങ്കര്‍ഷണന്‍ തുടങ്ങിയവര്‍ക്ക് വാസുദേവനെപ്പോലെ ജ്ഞാനം ഐശ്വര്യം മുതലായ ഗുണങ്ങള്‍ ഉണ്ടെന്ന് വന്നാലും ഉത്പത്തി സാധ്യമല്ല എന്നറിയണം.

സങ്കര്‍ഷണന്‍ മുതലായവര്‍ ജീവന്‍മാരല്ല. അവര്‍ ഈശ്വരന്‍മാരാണ്. അവര്‍ക്ക് ജ്ഞാനം, ഐശ്വര്യം, ശക്തി, ബലം, വീര്യം, യശസ്സ് എന്നീ ഈശ്വര ഗുണങ്ങളുണ്ട്.

എന്നാല്‍ ഒരേ ഈശ്വരന്‍ സര്‍വ്വശക്തനായി ഉള്ളപ്പോള്‍ മറ്റ് ഈശ്വരന്‍മാരുടെ ആവശ്യം എന്താണ് എന്ന് ചോദ്യമുണ്ടായേക്കാം. തുല്യ ധര്‍മ്മമാണെങ്കിലും ഇവര്‍ വേറിട്ടിക്കുന്നതിലും പ്രശ്‌നമുണ്ട്. ഏകനായ വാസുദേവന്‍ മാത്രം പരമ തത്ത്വം എന്നതാണ് ഭാഗവത സിദ്ധാന്തം. അപ്പോള്‍ മറ്റുള്ളവര്‍ പിന്നീട് ഉണ്ടായി എന്ന് പറയേണ്ടി വരും. ഉല്‍പ്പത്തി ദോഷത്തിന് പരിഹാരം കാണാനാകില്ല. പഞ്ചരാത്രക്കാരുടെ ഉത്പത്തി ക്രമം സ്വീകരിക്കാനാവില്ല. 

അവതാര സമയത്ത് ലോക അനുഗ്രഹത്തിന് ചതുര്‍വ്യൂഹങ്ങളായി പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്നതാകും നല്ലത്.

സൂത്രം  വിപ്രതിഷേധാച്ച

പലതരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ പഞ്ചരാത്രന്‍മാരുടെ കല്പന ശരിയല്ല.

പഞ്ചരാത്രശാസ്ത്രത്തില്‍ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുമുണ്ട്. പരമാത്മാവ് നിര്‍ഗുണനാണ് പക്ഷേ ഇവര്‍ പരമാത്മാവ് എന്ന് പറയുന്ന വാസുദേവന്‍ ഐശ്വര്യം മുതലായ ഗുണങ്ങളുള്ളവനാണ്. 

ഇതെങ്ങനെ ശരിയാകും? വേദവിരുദ്ധമാണ് ഇതെല്ലാം. നാല് വേദങ്ങളിലും ശ്രേയസ്സ് കാണാതെ ശാണ്ഡില്യന്‍ ഈ ശാസ്ത്രത്തെ ഉണ്ടാക്കി എന്നാണ്. അതു കൊണ്ട് തന്നെ വേദത്തിന് എതിരാണ് പഞ്ചരാത്ര വാദം. അതിനാല്‍ തള്ളേണ്ടതാണ്.

രണ്ടാമദ്ധ്യായം രണ്ടാം പാദം സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

Kerala

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.