Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാണൊലികളാല്‍ മുഖരിതമായി വീണ്ടും രണാങ്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:05 am IST
in Samskriti

‘നീയെന്റെ  വാഹനമായിരിക്കണം’ എന്ന വിഷ്ണുവിന്റെ ആവശ്യം ഗരുഡന്‍ സ്വീകരിച്ചു. ഗരുഡന്‍  അങ്ങനെ മഹാവിഷ്ണുവിന്റെ സ്ഥിരവാഹനമായി മാറി. അത്രയേറെ മാഹാത്മ്യമുള്ള ഗരുഡനാണ് ഇന്നിവിടെ വന്ന് ലക്ഷ്മണനെയും വാനരരേയും നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതെന്നു പറഞ്ഞ്  ജാംബവാന്‍  കഥ പറഞ്ഞു നിര്‍ത്തി. ഗരുഡനെ ഒന്നു കൂടി കാണാനായെങ്കിലെന്ന് വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

അതു കേട്ട രാമഭഗവാന്‍ ‘ വിഭീഷണാ ! അതുണ്ടാകും രാവണനെ വധിക്കുന്ന ദിനത്തില്‍ ഗരുഡന്‍ വീണ്ടുമെത്തും’ എന്നു പറഞ്ഞു.  അവിരാമം തുടര്‍ന്ന യുദ്ധം കൊണ്ടും വിഷബാധയുള്ള നാഗാസ്ത്രബന്ധം കൊണ്ടും ക്ഷീണിതരായ സേനാംഗങ്ങള്‍ക്ക് ഭക്ഷണവും വിശ്രമമവും ഉറപ്പുവരുത്തണമെന്ന് സുഗ്രീവനെ രാമന്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ ഗരുഡപ്രഭാവം കൊണ്ട് എല്ലാവരും പഴയതിലേറെ ഉന്മേഷവാന്മാരാണെന്നായിരുന്നു  സുഗ്രീവന്റെ മറുപടി. 

ഇതെല്ലാം കേട്ടിരുന്ന ഹനുമാന്‍ അല്പം കൂടി ഗൗരവതരമായാണ് പ്രശ്‌നങ്ങളെ സമീപിച്ചത്.  ശ്രീരാമലക്ഷ്മണന്മാരും വാനരസേനകളുമെല്ലാം യുദ്ധത്തില്‍ മരിച്ചു പോയെന്ന് മേഘനാദനും രാവണനും സീതയെ അറിയിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് ഹനുമാന്‍ ഓര്‍മപ്പെടുത്തി. ദേവി അത് വിശ്വസിച്ചാല്‍ പ്രാണത്യാഗം ചെയ്യാനിടയുണ്ടെന്നും ഹനുമാന്‍ പറഞ്ഞു.  

‘പത്‌നിയുടെ ദേഹവിയോഗം താങ്ങാനാവാതെ രാമനും ദേഹം വെടിയും. പിന്നെ നമ്മുടെ ഗതിയെന്താകും? ജ്യേഷ്ഠനില്ലാത്ത ലോകത്ത് തുടാന്‍ ലക്ഷ്മണ കുമാരനും മനസ്സുണ്ടാകില്ല. അവരുടെ രണ്ടുപേരുടേയും അന്ത്യം താങ്ങാനാവാതെ സുഗ്രീവന്‍ ആത്മഹത്യ ചെയ്യും. രാജാവ് മരിച്ചാല്‍ പിന്നെ വാനരകുലവും നശിക്കും. മാത്രവുമല്ല, സീതാരാമന്മാരുടേയും ലക്ഷ്മണന്റേയും മരണം അറിഞ്ഞാല്‍ ഭരതശത്രുഘ്‌നന്‍മാരും കൗസല്യാദിമാതാക്കളും പിന്നെ ജീവിച്ചിരിക്കില്ല. ഒടുവില്‍ രണ്ടു രാജ്യങ്ങളും പ്രജാരഹിതമായി തുടരും. അതുണ്ടാവാന്‍ ഇടവരരുത്. 

‘അലസത കൊണ്ട് സീതദേവിക്ക് ജീവന്‍വെടിയേണ്ട അവസ്ഥയുണ്ടാകരുതെന്നും എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ഹനുമാന്റെ ഉദ്‌ബോധനം.  അത് എല്ലാവര്‍ക്കും സ്വീകരാര്യവുമായിരുന്നു. ആപത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയിക്കാന്‍ ദൂതനായി അവര്‍ ഹനുമാനെത്തന്നെ സീതയുടേ അരികിലേക്ക് അയച്ചു. 

 അതേസമയം നാഗപാശത്താല്‍ ലക്ഷ്മണാദികളെ വീഴ്‌ത്തിയ വാര്‍ത്ത  മേഘനാദന്‍ ആഹ്ലാദപൂര്‍വം രാജധാനിയില്‍ അറിയിച്ചു. രാവണന് സന്തോഷമായി. പുത്രന്റെ വിജയത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തു. മണ്ഡോദരീധന്യമാലകളും വാര്‍ത്തകേട്ട് ആശ്വസിച്ചു. അവര്‍ മേഘനാദനെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം നിമിത്തം ശരീരത്തിലുണ്ടായ കൊച്ചു കൊച്ചു മുറിവുകളും ക്ഷീണവുമെല്ലാം ഭേദമാകാന്‍ മേഘനാദന്‍ തൈലത്തോണിയില്‍ കയറി കിടപ്പായി. 

പെട്ടെന്നാണ് കഥയാരെ മാറിയത്. അന്ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ രണാങ്കണത്തില്‍ നിന്നും ഭീഷണമായ ഞാണൊലികളും ഭയാനകമായ ആര്‍പ്പു വിളികളും തുടര്‍ച്ചയായി ഉയര്‍ന്നു. രാവണ രാജധാനിയും അന്ത:പുരവും അതുകേട്ട് നടുങ്ങി. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.