Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിപക്ഷത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 03:11 am IST
in Vicharam

ജനാധിപത്യം പുഷ്‌കലമാകാന്‍ പ്രതിപക്ഷബഹുമാനംകൂടി അനിവാര്യമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന്റെ പ്രശസ്തമായ ഒരഭിപ്രായമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലും അഭിപ്രായപ്രകടനങ്ങളും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് വ്യക്തം. അത് കണ്ടറിഞ്ഞ ഭരണകൂടമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. സാധാരണക്കാരന്റെ ജീവിത പരിതോവസ്ഥകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വേണ്ടവിധം വിലയിരുത്തി മുന്നോട്ടുപോകുന്ന ആ ഭരണകൂടത്തിന് ഒപ്പംചേര്‍ന്ന് നില്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്ന വിധമാണ് നിലപാടുകള്‍. പുതിയ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആകാംക്ഷാഭരിതരായി ഇരിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവം അവര്‍ക്ക് ആവേശദായകമായിട്ടുണ്ടാവണം. 

എണ്ണം കുറഞ്ഞുപോയതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട നരേന്ദ്രമോദി, പാര്‍ലമെന്റിനകത്ത് കടക്കും വരെമാത്രമാണ് മത്സരമെന്നും പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ നിഷ്പക്ഷമായാണ് കാര്യങ്ങള്‍ പരിഗണിക്കപ്പെടുക. ജനാധിപത്യ രാജ്യത്തിന്റെ പരമാധികാരി എപ്രകാരമാണ് തന്റെ ഭരണകൂടത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്ന് തുടക്കത്തില്‍ത്തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഔദ്യോഗിക പ്രതിപക്ഷ നേതാവിനെപോലും നിശ്ചയിക്കാന്‍ കഴിയാതെ തളര്‍ന്നുപോയ പ്രതിപക്ഷത്തെ കൈകൊടുത്ത് ഉയര്‍ത്തുന്ന വികാരമാണ് ഇവിടെ പച്ചപിടിച്ചു തളിര്‍ത്തുവരുന്നത്. ‘കടക്ക് പുറത്ത്’ എന്ന ധാര്‍ഷ്ട്യ സമീപനക്കാരോടും ‘അകത്തുവരൂ’ എന്ന് ആശ്ലേഷിച്ച് സ്വീകരിക്കുന്ന മനോഭാവമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളതെന്ന് ഇതിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കുകയാണ്.

വമ്പിച്ച ജനസമ്മതിയോടെ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷനിരയില്‍ സ്വാഭാവികമായും ആശങ്കയുയര്‍ന്നിരുന്നു. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനമാരണ നടപടികള്‍ കൈക്കൊണ്ടത് ഒറ്റക്കക്ഷിക്ക് മഹാഭൂരിപക്ഷം കിട്ടിയപ്പോഴായിരുന്നു എന്ന വസ്തുത അവര്‍ക്ക് മുമ്പിലുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിനും അദ്ദേഹത്തിന്റെ സംഘടനയ്‌ക്കും നേരെ നിരന്തരം വിഷലിപ്തമായ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പു വേളയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. മലീമസമായ രാഷ്‌ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ വക്രീകരിക്കാനായിരുന്നു അവര്‍ മത്സരിച്ചത്. എന്നാല്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള ഒരു ഭരണകൂടത്തിനെതിരെ പൊക്കിക്കെട്ടിയ മതിലുകളെല്ലാം തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. പുതിയ ഭരണകൂടത്തിനുവേണ്ടി നടത്തിയ ഒരുക്കങ്ങളെല്ലാം ജനസമ്മതിയുടെ പ്രളയത്തില്‍ ഒലിച്ചുപോയി.

നിര്‍ഭാഗ്യകരമായ ഇത്തരം അവസ്ഥാവിശേഷങ്ങളുടെ  കരിപുരണ്ട മാനസികാവസ്ഥയുമായാണ് പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിലേക്കെത്തിയത.് എന്നാല്‍ ‘പാസ്റ്റ് ഈസ് പാസ്റ്റ്’ എന്ന ക്രിയാത്മക രാഷ്‌ട്രീയത്തിന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സ്‌നേഹലേപനംകൊണ്ട് നരേന്ദ്രമോദി ആ കരിമഷിയൊക്കെ ഒറ്റ പ്രസ്താവനയിലൂടെ തുടച്ചുമാറ്റി. ജനാധിപത്യത്തിന്റെ ഊടുംപാവും അനുഭവിച്ചറിഞ്ഞ സംഘടനയുടെ നിതാന്തജാഗ്രത്തായ ഉപദേശ നിര്‍ദ്ദേശങ്ങളിലൂടെ വളര്‍ന്ന നരേന്ദ്രമോദിക്ക് അങ്ങനെ പെരുമാറാനേ ആവൂ. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും എന്താണെന്നും എങ്ങനെയാണെന്നും അറിയാന്‍ അദ്ദേഹത്തിന് മഹദ്ഗ്രന്ഥങ്ങളെയൊന്നും ആശ്രയിക്കേണ്ടതില്ല. ‘ഇദം ന മമ’  എന്ന ദര്‍ശനപ്പൊരുളിന്റെ പ്രോജ്വലമായ പ്രകാശമാണ് അദ്ദേഹത്തെ നയിക്കുന്നത്. അതിനാല്‍ത്തന്നെ എന്‍ഡിഎ ഭരണകൂടം ജനാധിപത്യത്തിന്റെ പൂക്കാലങ്ങളിലേക്ക് ഓരോരുത്തരേയും കൊണ്ടുപോവുകയാണ്. ആ കാഴ്ചപ്പാടിനൊപ്പം ക്രിയാത്മക നിര്‍ദ്ദേശവുമായി നീങ്ങുകയെന്നതത്രേ പ്രതിപക്ഷത്തിന് കരണീയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.