ന്യൂദല്‍ഹി: മുത്തലാക്ക് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ പഴയ ബില്‍ കാലഹരണപ്പെട്ടതിനെ തുടര്‍ന്നാണു പുതിയ ബില്‍ അവതരിപ്പിക്കുന്നത്.
മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്പെടുന്നത്തുന്നതു ക്രിമിനല്‍കുറ്റമാക്കി മൂന്നു കൊല്ലത്തെ തടവാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വിവാഹ മോചനം ചെയ്ത സ്ത്രീക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാനും വ്യവസ്ഥയുണ്ട്. മുത്തലാക്ക് ചൊല്ലിയ വ്യക്തിയെ ജാമ്യത്തില്‍ വിടുന്നതിനു മുമ്പ്് സ്ത്രീയുടെ ഭാഗം കേള്ക്കണമെന്നതാണു ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ.
ബുധനാഴ്ച വൈകുന്നേരം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിനു ശേഷം കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിന്റെ സമ്പൂര്‍ണ മന്ത്രിസഭ യോഗവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: