Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്രിക്കറ്റിലെ യുവരാജ് എന്ന മഹാരാജ്

ശ്രീഹരി ഭുവനചന്ദ്രന്‍ by ശ്രീഹരി ഭുവനചന്ദ്രന്‍
Jun 11, 2019, 03:27 am IST
in Vicharam

യുവരാജ് സിങ് കളി നര്‍ത്തി! മാലപ്പടക്കം കത്തിയമര്‍ന്ന പ്രതീതി. ക്രിക്കറ്റ്  മൈതാനങ്ങളെ കിടിലംകൊള്ളിച്ച വെടിക്കെട്ട് ബാറ്റ്‌സമാനും ആ ബാറ്റിനും ഇനി വിശ്രമം. 

സമാനതകളില്ലാത്ത നേട്ടങ്ങളെ തൊട്ടുതഴുകി, ഒരു തലമുറയെ പോരാട്ടവീര്യത്തിലൂടെ തന്നിലേക്കടുപ്പിച്ച താരം. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരനായകന്‍. മനക്കരുത്തിന്റെ ആള്‍രൂപം. പത്തൊമ്പത് വര്‍ഷത്തെ കളിജീവിതത്തിന് വിരാമം കുറിക്കുമ്പോള്‍ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ ചരിത്രം മാത്രം ബാക്കി.  റെക്കോര്‍ഡുകൂമ്പാരങ്ങളുടെ അകമ്പടിയല്ല പോരാട്ട വീര്യത്തിന്റെയും വിജയതൃഷ്ണയുടേയും തീപ്പൊരികളാണ് യുവരാജിന്റെ കരിയറിനു നിറക്കൂട്ടാകുന്നത്. 

ക്രിക്കറ്റ് ക്രീസില്‍ ബാറ്റുകൊണ്ടു നടത്തിയ പോരാട്ടം ജീവിതത്തില്‍ മനക്കരുത്തുകൊണ്ടു ആവര്‍ത്തിച്ച ചരിത്രമാണ് യുവിയുടേത്. മൂളിപ്പറന്നടുക്കുന്ന പന്തിനെ ബൗണ്ടറി കടത്തുന്ന അതേ ലാഘവത്തോടെയാണ് ക്യാന്‍സര്‍ എന്ന ആളെക്കൊല്ലിയെ പുഞ്ചിരിച്ചുകൊണ്ടു നേരിട്ടത്. ആ രോഗം പേടിപ്പെടുത്തിയ എത്രപേര്‍ക്ക് അത് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടാകും! 

നേട്ടങ്ങളുടെ കഥകള്‍ വാരി വിതറുമ്പോഴും ഇതിനുമപ്പുറം എവിടെയൊക്കയോ  എത്തേണ്ടിയിരുന്നു ഈ പഞ്ചാബുകാരന്‍ എന്ന തോന്നല്‍ ബാക്കി നില്‍ക്കുന്നു.  2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി ഒരിക്കല്‍കൂടി മാറ്റിയെഴുതിയ വര്‍ഷം. രണ്ടാം ലോകകിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നം, നായകന്‍ എം.എസ്. ധോണിയുടെ ബാറ്റില്‍നിന്ന് യാഥാര്‍ഥ്യമായപ്പോള്‍ മറുവശത്ത് ശക്തനായ പോരാളിയായി യുവരാജ് ഉറച്ചുനിന്നിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്ന് മറക്കാത്ത ആ ലോകകപ്പ് വേട്ടയില്‍ യുവിയുടെ പങ്ക് ചെറുതല്ല. ലോകകപ്പില്‍ 362 റണ്‍സ് അടിച്ചുകൂട്ടിയ താരം പതിനഞ്ച് വിക്കറ്റുകളും സ്വന്തം പേരിലാക്കി. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ പണിതുടങ്ങിക്കഴിഞ്ഞിരുന്നു. വേദനകളെ സിക്‌സറടിച്ച് അതിര്‍ത്തികടത്തി വീണ്ടും കളിക്കളത്തിലേക്ക് എത്തിയെങ്കിലും കരിയര്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. 

2000ല്‍ ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവരാജ് 304 ഏകദിന മത്സരങ്ങളില്‍നിന്ന് 8701 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 40 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.  1,900 റണ്‍സ് പേരിലാക്കി. ഫീല്‍ഡിങ്ങില്‍ അത്ര മികവില്ലാത്ത ഇന്ത്യയ്‌ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ത്രീ ഡയമെന്‍ഷനായി യുവിയുടെ വരവ്. കൊതിപ്പിക്കുന്ന നേട്ടങ്ങള്‍ ഏറെയുണ്ട് ആ കരിയറില്‍. 2007 ട്വന്റി 20 ലോകകപ്പില്‍ വാശി പകരംവീട്ടലിന്റെ രൂപത്തില്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ദര്‍ബണില്‍ ഒരോവറില്‍ പിറന്ന ആറു സിക്‌സുകള്‍ ആരെയും കൊതിപ്പിക്കും.

ദക്ഷിണാഫ്രേിക്കയില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവേര്‍ട്ട് ബ്രോഡിനെതിരെ പത്തൊമ്പതാം ഓവറില്‍ നടത്തിയ ആ വെടിക്കെട്ട് ചരിത്രത്തിലേക്ക് ചേക്കേറുകയായിരുന്നു. കരുത്തുറ്റ ബാറ്റിങ്ങിന്റെ മറ്റൊരു രൂപമായി യുവി മാറി. ലോകത്തെ ഏതു ബൗളറെയും അനായാസം തച്ചുതകര്‍ക്കുന്ന കാവലാള്‍. 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ ഐസിസി നോക്ക് ഔട്ട് ട്രോഫിയില്‍ നേടിയ 84 റണ്‍സ് വരാനിരിക്കുന്ന പെരുമഴയുടെ തുടക്കമായിരുന്നു. രണ്ടാം മത്സരം മാത്രം കളിക്കാനിറങ്ങിയ യുവരാജ് ഗ്ലെന്‍ മഗ്‌രാ, ബ്രറ്റ് ലീ എന്നീ വമ്പന്മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. നേടിയത് 80 പന്തില്‍ 84 റണ്‍സ്. 2002ലെ നാറ്റ്‌വെസ്റ്റ് സീരീസും യുവിയുടെ കൈകരുത്ത് തിരിച്ചറിഞ്ഞു. 

ഐപിഎല്‍ ആദ്യ സീസണില്‍ പഞ്ചാബിന്റെ നായകസ്ഥാനം ഏറ്റെടുത്തു  ടീമിനെ മൂന്നാമതെത്തിച്ചു. പഞ്ചാബിന് പുറമെ പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളിലും സാന്നിധ്യമായി.

‘ക്രിക്കറ്റ് എനിക്ക് എല്ലാം തന്നു. ജീവിക്കാനുള്ള  സമയമാണ് ഇനി. ജീവിക്കണം’. യുവരാജിന്റെ വാക്കുകളെ വിശ്വസിക്കാം. അദ്ദേഹം ജീവിക്കട്ടെ, വീരനായകനായിത്തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.