Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുലിന് അറിയുമോ പഴശ്ശിയുടെ മഹിമ !

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Jun 11, 2019, 03:07 am IST
inVicharam

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിന് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍നിന്ന് വീരപഴശ്ശിയുടെ കുടീരം ഒഴിവാക്കി. ദേശസ്‌നേഹികള്‍ക്കു വിചിത്രമായി തോന്നാവുന്ന ഈ തീരുമാനത്തിനു പിന്നില്‍ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദമാണെന്നു മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ടതില്ല. ടിപ്പുസുല്‍ത്താനെതിരെ യുദ്ധം ചെയ്തു എന്നതാണ് കേരളസിംഹം പഴശ്ശിരാജാവിനെ, വയനാട് എംപിയായ രാഹുല്‍ഗാന്ധി അവഗണിക്കാന്‍ കാരണം. നാടിന്റെ അഭിമാനത്തിനായി പോരാടിയ പഴശ്ശിയെ അവര്‍ക്കു വിലയില്ല. വോട്ട് ബാങ്ക് ടിപ്പുവിന്റെ പക്ഷത്താണല്ലോ. 

 1784ല്‍ ഹൈദര്‍ അലി മരിച്ചശേഷം മകന്‍ ടിപ്പു മൈസൂര്‍ രാജാവായി. മലബാറിലെ കോട്ടയത്തിനു പുതിയ ഭീഷണിയായിട്ടായിരുന്നു ടിപ്പുവിന്റെ രംഗപ്രവേശം. കൊള്ളയും നിര്‍ബന്ധിത മതപരിവര്‍ത്തനവും പതിവാക്കിയ ടിപ്പു, കോട്ടയം രാജ്യം മൈസൂര്‍ മേല്‍ക്കോയ്‌മ അംഗീകരിക്കണമെന്നും വാര്‍ഷികകപ്പം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭാരിച്ച തുകതന്നെ കപ്പമായി നിശ്ചയിച്ചു. എന്നിട്ടും അതു കൊടുക്കാമെന്ന് കോട്ടയം രാജാവ് രവിവര്‍മ സമ്മതിക്കുകയും ചെയ്തു. ഈ തീരുമാനം കടുത്ത പ്രതിഷേധം നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. ടിപ്പു ആവശ്യപ്പെട്ട കപ്പം കൊടുക്കണമെങ്കില്‍ ജനത്തിന്നുമേല്‍ വന്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കേണ്ടിവരും. അതിനാല്‍ അതിനെ എതിര്‍ത്ത പഴശ്ശി, കപ്പം പിരിക്കാന്‍ വരുന്ന മൈസൂര്‍ പടയെ ആയുധം കൊണ്ട് നേരിടാന്‍ ജനത്തെ ആഹ്വാനം ചെയ്തു.

 ഇതോടെ 1785ല്‍ മൈസൂര്‍ സര്‍ക്കാരിന്റെ നികുതിനയം മലബാറില്‍ ഉടനീളം കലാപത്തിനു കാരണമായി. പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ കോട്ടയത്തുടനീളം കലാപവും ഒളിപ്പോരും പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ ടിപ്പു സേനയെ അയച്ചെങ്കിലും കോട്ടയം പടയ്‌ക്ക്‌മേല്‍ വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കോട്ടയം രാജാവ് രവിവര്‍മയുടെ തുടരെയുള്ള അബദ്ധം സ്ഥിതി കൂടുതല്‍ വഷളാക്കി. 1787ലും 1788ലും വയനാട്ടില്‍ ഉടനീളം കോട്ടയംപട ഗറില്ലാപ്പോര് ആരംഭിച്ചു. 1788 അവസാനത്തില്‍ ടിപ്പു സുല്‍ത്താന്‍ നേരിട്ട് മലബാറിലേക്ക് വന്നു. ടിപ്പുവിന്റെ മതഭ്രാന്തും, ക്ഷേത്രകവര്‍ച്ചയും വാള്‍ ഉപയോഗിച്ചുള്ള വ്യാപക നിര്‍ബന്ധിത മതപരിവര്‍ത്തനവും മലബാറിനെ വന്‍ കലാപഭൂമിയാക്കി. തുടര്‍ന്ന് 1789ല്‍ പടയോട്ടം ഭയന്ന് മലബാറിലെ പല രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോഴും പഴശ്ശി, നാനാജാതി മതസ്ഥരെയും വര്‍ഗ്ഗങ്ങളെയും ഉള്‍പ്പെടുത്തി മൈസൂര്‍ പടയ്‌ക്കെതിരെ നിരന്തരം ചെറുത്തുനില്‍പ്പ് നടത്തി.

1789ല്‍ ടിപ്പു കോട്ടയം ആക്രമാണനാന്തരം പഴശ്ശിരാജാവ് രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ കോട്ടയം പട മൈസൂര്‍ പടയുമായി നിരന്തരം ഒളിപ്പോരില്‍ ഏര്‍പ്പെട്ടു. മൈസൂര്‍ പടയ്‌ക്ക് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ ടിപ്പു, സേനാനേതൃത്വം പടനായകന്മാരെ ഏല്‍പിച്ചു ശ്രീരംഗത്തേക്ക് തിരിച്ചുപോയി. ഈ ചരിത്രസംഭവങ്ങളില്‍ അഭിമാനം കൊള്ളുന്നവരും അല്ലാത്തവരും തമ്മിലാണ് ഭാരതത്തിലെ ഇന്നത്തെ പോരാട്ടം. 

ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന മുസ്ലീം തീവ്രവാദികളെയും ഇടത് വിഘടനവാദികളെയും നോക്കു കൊണ്ടുപോലും നോവിക്കരുത് എന്നത് രാഹുലിന്റെ പാര്‍ട്ടി നയമാണ്. ലക്ഷക്കണക്കിന് ഹിന്ദുവനെയും ക്രിസ്ത്യാനിയെയും മതത്തിന്റെ പേരില്‍ കൊന്നൊടുക്കിയ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ആണ് ഈ കാര്യത്തില്‍  രാഹുലിന്റെയും മുസ്ലിംലീഗിന്റെയും ശരി. 

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ ആദ്യത്തെ കേരളീയനാണ് കേരളസിംഹം പഴശ്ശി രാജ. കേരളക്കരയ്‌ക്ക് അതറിയാം. ആ പഴശ്ശിത്തമ്പുരാന്റെ പിന്‍തുടര്‍ച്ചക്കാര്‍ ഇന്നും അവിടെയുണ്ടന്ന് രാഹുലിനെ കാലം ഓര്‍മ്മിപ്പിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.