Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ എങ്ങുമെത്താത്ത അന്വേഷണങ്ങള്‍

നീരജ് ജി.ജി by നീരജ് ജി.ജി
Jun 4, 2019, 04:24 am IST
in Kerala

തിരുവനന്തപുരം: വിമാനത്താവളം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തുന്നത്. എന്നാല്‍, ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കി. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിക്കുന്നത്. ഇതിന്റെ അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 25 കിലോയുമായി സുനില്‍കുമാറിനെ പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കടത്തുന്ന സ്വര്‍ണം കേരളത്തിലെ ചില ജ്വല്ലറികള്‍ക്കാണ് സംഘങ്ങള്‍ കൈമാറുന്നത്. മുമ്പ് ട്രെയിനില്‍ സ്വര്‍ണം കടത്തുന്നതിനിടെ തൃശൂരില്‍ വച്ച് ഒരാളെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. 20 കിലോയിലധികം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രശസ്തമായ ഒരു ജ്വല്ലറിയിലേക്കാണ് സ്വര്‍ണം കൊണ്ടുപോയതെന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ അന്വേഷണവും നിലച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തും പ്രമുഖ സ്വര്‍ണ, വജ്ര നിര്‍മാണ വ്യാപാര സ്ഥാപനമായ പിപിഎം ചെയിന്‍സിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രധാന ജില്ലകളിലും ദുബായിലുമായി നിരവധി ശാഖകളുള്ള സ്ഥാപനമാണ് പിപിഎം ചെയിന്‍സ്. മുഹമ്മദലിയുടെ ജ്യേഷ്ഠന്റെ മകനും പിപിഎം ചെയിന്‍സ് തിരുവനന്തപുരം ശാഖയുടെ മാനേജറുമായ ഹക്കീമിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. എന്നാല്‍, മുഹമ്മദലിയെയും ഹക്കീമിനെയും ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിച്ചില്ല. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കാണ് കൂടുതലായും പോകുന്നത്. 

സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച്  തുടര്‍ അന്വേഷണം അട്ടിമറിക്കും. കടത്തുന്ന സ്വര്‍ണത്തില്‍ തൊണ്ണൂറ് ശതമാനവും ജ്വല്ലറികളിലേക്കാണ് പോകുന്നത്. രാഷ്‌ട്രീയക്കാരുമായുള്ള ഇവരുടെ ബന്ധങ്ങളും പലപ്പോഴും അന്വേഷണത്തിന് വിലങ്ങുതടിയാകാറുണ്ട്. നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വിവിധ രൂപത്തിലുള്ള ആഭരണങ്ങളാക്കി വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ക്ക് മൂന്നിരട്ടി ലാഭമാണുള്ളത്. സ്വര്‍ണം സുരക്ഷിതമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഇടനിലക്കാര്‍ക്കും ചെറിയൊരു പങ്ക് നല്‍കിയാലും വന്‍ ലാഭം ലഭിക്കുന്നതിനാല്‍ കടത്ത് സ്വര്‍ണത്തെയാണ് ആഭരണ നിര്‍മ്മാതാക്കളും ജ്വല്ലറി ഉടമകളും ആശ്രയിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.