Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഭ്രസാഹിത്യത്തിലെ ദേവപ്രഭ

കെ. സുദര്‍ശനന്‍ by കെ. സുദര്‍ശനന്‍
Jun 2, 2019, 04:49 am IST
in Varadyam

മലയാള ഗാനശാഖയെ താരാട്ടു പാടിയുറക്കുകയും ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്ത പ്രതിഭാശാലിയാണ് അഭയദേവ്. ഹിന്ദി ട്യൂണുകളുടെ നിഴലും നിലാവുമായി ഒതുങ്ങിക്കൂടിയിരുന്ന ഈ രംഗത്ത് തനതു സംഗീതത്തിന്റെ വസന്തം കൊണ്ടുവന്നതും അഭയദേവായിരുന്നു. ആനത്തലയോളം വെണ്ണതരാമെടാ ആനന്ദശ്രീകൃഷ്ണാ…(ജീവിതനൗക), കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപൊന്നുമകനേ…(സ്‌നേഹസീമ), പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ…(സീത) തുടങ്ങി മലയാളി എന്നും മനസ്സില്‍ വച്ചോമനിക്കുന്ന എത്രയോ ഗാനങ്ങള്‍ അഭയദേവിന്റേതായിട്ടുണ്ട്. അമ്പതിലധികം ചലച്ചിത്രങ്ങള്‍ക്കായി നാനൂറിലേറെ ഗാനങ്ങള്‍ രചിച്ച ഈ അതുല്യപ്രതിഭ കലാപ്രവാഹത്തില്‍ വിസ്മൃതിയില്‍ അമര്‍ന്നു. പുതിയ തലമുറയ്‌ക്ക് അഭയദേവിന്റെ പേര് അന്യമാണ്. അഭയദേവിന്  രണ്ടാം ജന്മം നല്‍കുകയാണ് ‘ദേവപ്രഭ’ എന്ന കൃതിയിലൂടെ അനില്‍ കെ. നമ്പ്യാര്‍.

ഏഴ് അദ്ധ്യായങ്ങളിലായി ഇരുന്നൂറില്‍പ്പരം പേജുകളിലൂടെ ഒരു സമ്പൂര്‍ണജീവിതത്തിന്റെ രേഖാചിത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ബഹുഭാഷാപണ്ഡിതനും സംഗീതജ്ഞനും ഗാനരചയിതാവും കവിയും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും മറ്റുമായ ഒരു സര്‍ഗ്ഗധനനെയാണ് അനില്‍ അവതരിപ്പിക്കുന്നത്. ദേശഭക്തിഗാനം എഴുതിക്കൊണ്ടായിരുന്നു അഭയദേവ് രംഗത്തേക്ക് വന്നത്. ആരോ ചിട്ടപ്പെടുത്തിയ ഈണത്തിനൊത്ത് വരികള്‍ ചമയ്‌ക്കാന്‍ വിധിക്കപ്പെട്ട പുതിയ  ഗാനരചയിതാക്കള്‍ക്ക് അപ്രാപ്യവും അവിശ്വസനീയവും ആയ ആകാശങ്ങളിലായിരുന്നു അഭയദേവ് സഞ്ചരിച്ചിരുന്നത്.

‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിയ ഒരു അനുഭവം ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട്. മറ്റാരുടെയോ അഭിപ്രായം കേട്ട് വരികള്‍ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ട നിര്‍മാതാവിനോട് അത് സാധ്യമല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം അഭയദേവ് കാണിച്ചു. വൈക്കം ക്ഷേത്രപരിസരത്തുള്ള ഒരു ചായപ്പീടികയുടെ ചായ്‌പിലെ ബെഞ്ചില്‍ ‘ഗ’ പോലെ വളഞ്ഞുതിരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന ദക്ഷിണാമൂര്‍ത്തിയെ ചലച്ചിത്രലോകത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന രംഗവും ഹൃദയസ്പര്‍ശിയാണ്. പുതിയ ഗാനമെഴുത്തുകാര്‍ക്ക് സ്വീകരിക്കാവുന്ന ഒരുപാട് സദ്ഗുണങ്ങള്‍ അഭയദേവിനുണ്ടായിരുന്നു. 1995-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അഭയദേവിന് തന്നെയായിരുന്നു.

മലയാളഗാന ശാഖയുടെ പഠിതാക്കള്‍ക്കും വരാനിരിക്കുന്ന ഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്. ഇതിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമകരമായ അന്വേഷണത്തിലൂടെ തീര്‍ച്ചയായും അനില്‍ കടന്നുപോയിരിക്കണം. പ്രക്ഷേപണ-സംപ്രേഷണ രംഗത്തും അച്ചടിമീഡിയയിലും രണ്ടു ദശാബ്ദത്തിലേറെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ മാധ്യമപ്രവര്‍ത്തകന്റെ പരിചയ സമ്പത്ത് കൃതിയുടെ ശില്‍പഘടനയ്‌ക്ക് ഏറെ സഹായിച്ചിട്ടുണ്ട്. അഭയദേവിനൊപ്പം മലയാള സിനിമയുടെ ഒരു കാലഘട്ടവും വായനക്കാരന്റെ മനസ്സില്‍ മിഴിവോടെ നിറയുകയാണ്.

എം. കുഞ്ചാക്കോ, കെ.വി. കോശി, തിക്കുറിശ്ശി, വി. ദക്ഷിണാമൂര്‍ത്തി, സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞുഭാഗവതര്‍, ഓച്ചിറ വേലുക്കുട്ടി, മുതുകുളം രാഘവന്‍പിള്ള, എം.പി. മന്മഥന്‍, പി.ജെ. ചെറിയാന്‍, വൈക്കം മണി, മിസ്. കുമാരി തുടങ്ങി ഇന്നത്തെ തലമുറയ്‌ക്ക് കേട്ടുകേള്‍വി മാത്രമുള്ള പല ആദ്യകാല പ്രതിഭകളെയും പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.