Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാലിശമാണ് മുഖ്യന്റെ വാദങ്ങള്‍

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
May 28, 2019, 04:08 am IST
in Vicharam

തെരഞ്ഞെടുപ്പ് തോല്‍വിയെ അപഗ്രഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ന്യായങ്ങള്‍ വളരെ ബാലിശമായിപ്പോയി. സാഖാവേ, താങ്കളുടെ നിരീക്ഷണം തെറ്റാണ്, അത് സ്വന്തം തടി രക്ഷിക്കാന്‍ സൃഷ്ടിച്ച വാദമാണ്. അല്ലങ്കില്‍ മുഴുവന്‍ നിയമസഭാസീറ്റും എല്‍ഡിഎഫിനുള്ള കൊല്ലത്ത് സിപിഎം ജയിക്കേണ്ടതല്ലേ? എന്‍.കെ. പ്രേമചന്ദ്രന്‍ കോണ്‍ഗ്രസ് അല്ലല്ലോ.

അത് മാത്രമല്ല മോദിയുടെ വേണ്ടപ്പെട്ട കക്ഷിയാണെന്ന അരോപണമുണ്ടായിട്ടും പ്രേമചന്ദ്രന്‍ വിജയിച്ചു. താങ്കള്‍ സ്വയം താത്പര്യമെടുത്ത് പൊന്നാനിയില്‍ നിര്‍ത്തിയ എംഎല്‍എകൂടിയായ അന്‍വര്‍ എന്തേ സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ട് തോറ്റത്?  കോട്ടയം എന്ന ഒറ്റ ലോക്‌സഭാസീറ്റില്‍ സിപിഎം മുന്‍പും കേരളത്തില്‍ ഒതുങ്ങിട്ടുണ്ട്. അന്ന് സുരേഷ്‌കുറപ്പ് ആയിരുന്നു കേരളത്തില്‍ നിന്നുള്ള ഏക സിപിഎം എംപി. 

ഈ സാഹചര്യം ആവര്‍ത്തിക്കാത്തത് എന്തുകൊണ്ട്? കോണ്‍ഗ്രസ് മത്സരിക്കാത്ത കോട്ടയവും മലപ്പുറവും മുഖ്യമന്ത്രിയുടെ നിരക്ഷണത്തെയും ന്യായീകരണത്തെയും തള്ളുന്നു. മറ്റൊരു പ്രധാന ചോദ്യം ആലപ്പുഴയില്‍ തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാന്‍ എന്താ കോണ്‍ഗ്രസല്ലേ? ആലപ്പുഴയിലെ ന്യൂനപക്ഷത്തിന് നരേന്ദ്രമോദിയെ ഭയമില്ലേ?  ഏറ്റവും വലിയ ഒറ്റകക്ഷിക്ക് കേരളം വോട്ട് ചെയ്തന്ന മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് ഷാനിമോള്‍ ഉസ്മാന്റെ പരാജയം.

മുഖ്യമന്ത്രിയുടെ അടുത്ത രണ്ട് നിരീക്ഷണം ‘ശബരിമല യുവതീപ്രവേശനം തെരഞ്ഞടുപ്പിനെ ബാധിച്ചിട്ടില്ല. അഥവാ അത് ബാധിച്ചെങ്കില്‍ അതിന്റെ നേട്ടം ബിജെപിക്കല്ലേ ഉണ്ടാക്കുക. ബിജെപി എവിടെയും വിജയിച്ചില്ല എന്നുമാത്രമല്ല പത്തനംതിട്ടയില്‍ മൂന്നാമതാവുകയും ചെയ്തു. 

‘ന്യൂനപക്ഷ ഏകീകരണം ചിലയിടങ്ങളില്‍ നടന്നു എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഈ വാദങ്ങള്‍ക്ക് ഉത്തരം ഒരു മറു ചോദ്യമാണ്. എന്താണ് സഖാവേ നേട്ടം? നേട്ടം എന്നത് ലോകസഭാസീറ്റ് കരസ്ഥമാക്കുക എന്നത് മാത്രമല്ല ജനത്തിന്റെ അഭിപ്രായവും അതിന്റെ അവസാനഫലവും കൂടിയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ബിജെപിക്ക് ഗണ്യമായി വോട്ട് കൂടി. 2014-നെക്കാള്‍ 2019ല്‍ 5% വരെ വോട്ടുകൂടി. ഇത് പിണറായി വിജയന്‍ മനഃപൂര്‍വ്വം മറച്ചുപിടിച്ചു. അതായത് ശബരിമല പ്രതിഫലിച്ചുവെന്ന് ചുരുക്കം. വിജയിച്ച 20 പേരും വിശ്വാസ സംരക്ഷണ പക്ഷക്കാരാണ്. സംശയിക്കേണ്ട, 19 അല്ല 20 പേരും. മുസ്ലീം വിശ്വാസ സംരക്ഷപ്രകാരം പ്രതിരോധ കുത്തിവെയ്‌പ്പ് ബഹിഷ്‌ക്കരിച്ച ആരിഫിനെക്കാള്‍ വലിയ മതവിശ്വാസി അല്ല കെ. സുരേന്ദ്രന്‍. തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാന്‍ തോറ്റു  എന്ന കാര്യം നാട്ടുകാര്‍ക്ക് പിടികിട്ടിയില്ലേ?

ഇതാണ് കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്ന ന്യൂനപക്ഷ ഏകീകരണം. അതായത് തനി മുസ്ലീംവര്‍ഗ്ഗീയതയാണ് കോണ്‍ഗ്രസിന്റെ വിജയ കാരണം. ജമായത്തെ ഇസ്ലാമി, പിഡിപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ് തുടങ്ങിയവര്‍ മുസ്ലീം എന്ന ഒറ്റവര്‍ഗ്ഗമായി ഒത്തുചേര്‍ന്ന് വോട്ടുചെയ്തു അതാണ് വര്‍ഗ്ഗീയത.

അവസാനമായി പിണറായി വിജയന്‍ പറഞ്ഞത് സിപിഎമ്മിന്റെ തോല്‍വി താത്കാലികമാണ് എന്നാണ്. ഒരു കണക്കിന് ആ വാദം ഭാഗികമായി ശരിയാണ്. സിപിഎം എന്ന ദേശീയപാര്‍ട്ടി ഇപ്പോള്‍ ഇല്ലാതായി. അതിന്റെ കോട്ടം പിണറായി വിജയന്റെ ഭരണത്തെയോ വ്യക്തിപരമായ അധികാരത്തെയോ ഒരുതരത്തിലും ബാധിക്കില്ല. പക്ഷേ ദേശീയവാദികളെ സംബന്ധിച്ച് ഇത് അവരുടെ വന്‍ വിജയമാണ്. ദേശീയപാര്‍ട്ടികള്‍ക്ക് പ്രാതിനിത്യം കിട്ടുന്ന തന്ത്ര പ്രധാനമായ പല പാര്‍ലമെന്ററി കമ്മിറ്റികളിലും ഇനി ഇടത് പ്രാതിനിത്യം ഉണ്ടാവില്ല.

പതിനേഴാമത് സഭ അത്തരത്തില്‍ ശുദ്ധികരിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ താത്പര്യത്തിന് നല്ലതുതന്നെ. പ്രാദേശികപാര്‍ട്ടി മാത്രമായി മാറുന്ന തരത്തില്‍ ഇടതുകക്ഷികള്‍ക്ക് ഉണ്ടായ തിരിച്ചടി പിണറായി വിജയന്‍ സൂചിപ്പിച്ച വിവിധ കാലഘട്ടത്തിലെ പരാജയങ്ങളുമായി സമാനതകള്‍ ഇല്ലാത്തതാണ്. എങ്കിലും കേരളത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി താത്കാലികം എന്ന് സമ്മതികേണ്ടതായിട്ടുണ്ട്. അതായത് പൊളിറ്റിക്കല്‍ ഇസ്ലാം ഈ തെരഞ്ഞടുപ്പില്‍ യുഡിഎഫിന്റെ കൂടെയായതു താത്കാലികമാണ്. അവര്‍ കൂടുതല്‍ സുരക്ഷിതമായ സിപിഎമ്മില്‍ തിരിച്ച് വരുമ്പോള്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുകിട്ടും എന്ന ലളിതമായ കണക്ക് കാലമാണ് തെളിയിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.